റോമാകാര്‍ക്കെഴുതിയ ലേഖനം 8  

റൂഹുൽ ഖുദ്ധൂസിലുള്ള ഹയാത്ത്

8 1ആകയാല്‍, ഇപ്പോള്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനോട് ഐക്യപ്പെട്ടിരിക്കുന്നവര്‍ക്കു ശിക്ഷാവിധിയില്ല. 2എന്തെന്നാല്‍, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള ജീവാത്മാവിന്റെ കാനൂനള്ളാ നിന്നെ പാപത്തിന്റെയും മരണത്തിന്റെയും നിയമത്തില്‍ നിന്നു സ്വതന്ത്രനാക്കിയിരിക്കുന്നു. 3ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ചെയ്തു. അവിടുന്നു തന്റെ ഹബീബുള്ള അൽ ഖരീബുൻ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു. 4ഇത് ശരീരത്തിന്റെ പ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാതെ, റൂഹുൽ ഖുദ്ധൂസിന്റെ പ്രചോദനമനുസരിച്ചു ജീവിക്കുന്ന നമ്മില്‍ കാനൂനള്ളാന്റെ അനുശാസനം സഫലമാകുന്നതിനു വേണ്ടിയാണ്. 5എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡിക കാര്യങ്ങളില്‍ മനസ്‌സുവയ്ക്കുന്നു. റൂഹാനി ജീവിതത്തിൽ ജീവിക്കുന്നവരാകട്ടെ, റൂഹാനി കാര്യങ്ങളില്‍ മനസ്‌സുവയ്ക്കുന്നു. 6ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; റൂഹാനി അഭിലാഷങ്ങള്‍ ജീവനിലേക്കും സലാമത്തിലേക്കും. 7ജഡിക താത്പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്‌സ് അള്ളാഹുവിന്റെ ശത്രുവാണ്. അതു അള്ളാഹുവിന്റെ ശരീഅത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല. 8ജഡിക പ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു അള്ളാഹുവിനെ പ്രസാദിപ്പിക്കുക സാധ്യമല്ല. 9അള്ളാഹുവിന്റെ റൂഹ് യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, റൂഹാനിയാണ്. അൽ മസീഹിന്റെ റൂഹില്ലാത്തവന്‍ അൽ മസീഹിനുള്ളവനല്ല.

10എന്നാല്‍, നിങ്ങളുടെ ശരീരം പാപം നിമിത്തം മൃതമാണെങ്കിലും അൽ മസീഹ് നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ റൂഹ് നീതി നിമിത്തം ജീവനുള്ളതായിരിക്കും. 11കലിമത്തുള്ള ഈസാ അൽ മസീഹിനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചവന്റെ റൂഹ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ റൂഹിനാല്‍ ജീവന്‍ പ്രദാനം ചെയ്യും.

12ആകയാല്‍, സഹോദരരേ, ജഡിക പ്രവണതകള്‍ക്കനുസരിച്ചു ജീവിക്കാന്‍ നാം ജഡത്തിനു കടപ്പെട്ടവരല്ല. 13ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്റെ പ്രവണതകളെ റൂഹിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും. 14അള്ളാഹുവിൻറെ റൂഹിനാൽ നയിക്കപ്പെടുന്നവരെല്ലാം അള്ളാഹുവിന്റെ ഹബീബാണ്. 15നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ റൂഹിനെയല്ല, മറിച്ച്, പുത്ര സ്വീകാരത്തിന്റെ റൂഹിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ റൂഹു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്. 16നാം അള്ളാഹുവിന്റെ മക്കളാണെന്ന് ഈ റൂഹ് നമ്മുടെ റൂഹിനോട് ചേര്‍ന്ന് സാക്ഷ്യം നല്‍കുന്നു. 17നാം മക്കളെങ്കില്‍ അവകാശികളുമാണ്; അള്ളാഹുവിന്റെ അവകാശികളും ഖുർബാനുള്ള വ കലിമത്തുള്ള ഈസാ അൽ മസീഹിന്റെ കൂട്ടവകാശികളും. എന്തെന്നാല്‍, അവനോടൊപ്പം ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ഇപ്പോള്‍ അവനോടുകൂടെ നാം പീഡയനുഭവിക്കുന്നു.

വെളിപ്പെടാനിരിക്കുന്ന മഹത്വം

18നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. 19സൃഷ്ടപ്രപഞ്ചം അള്ളാഹുവിൻറെ സാലിഹൂനുകളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 20അതു വ്യര്‍ഥതയ്ക്ക് അടിമപ്പെട്ടിരിക്കുന്നു; സ്വന്തം ഇഷ്ടത്താലല്ല, പ്രത്യാശകൊടുത്ത് അതിനെ അധീനമാക്കിയവന്റെ അഭീഷ്ടപ്രകാരം. 21സൃഷ്ടി ജീര്‍ണതയുടെ അടിമത്തത്തില്‍ നിന്നു മോചിതമാകുകയും അള്ളാഹുവിൻറെ സാലിഹൂനുകളുടെ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും. 22സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റു നോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്നു നമുക്കറിയാം. 23സൃഷ്ടി മാത്രമല്ല, റൂഹിന്റെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു. 24ഈ പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നത്. കണ്ടു കഴിഞ്ഞാല്‍ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍ എന്തിനു പ്രത്യാശിക്കണം? 25എന്നാല്‍, കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.

26നമ്മുടെ ബലഹീനതയില്‍ റൂഹ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം ദുആ ഇരക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ റൂഹ് തന്നെ നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. 27ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ റൂഹിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, റൂഹ് അള്ളാഹുവിൻറെ ഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്. 28അള്ളാഹുവിനെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. 29അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ ഹബീബുള്ള അൽ ഖരീബൂന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്റെ ഹബീബുള്ള അൽ ഖരീബുൻ അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. 30താന്‍മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.

അള്ളാഹുവിൻറെ സ്‌നേഹ പാരമ്യം

31ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്‍ക്കും? 32ഹബീബുള്ള അൽ ഖരീബിനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കും വേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ? 33അള്ളാഹു തഅലാ തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ അള്ളാഹുവാണ്. ആരാണ് ശിക്ഷാവിധി നടത്തുക? 34മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും അള്ളാഹുവിന്റെ വലത്തു ഭാഗത്തിരുന്നു നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് തന്നെ. 35അൽ ഈസാന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? 36ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിന്നെ പ്രതി ഞങ്ങള്‍ ദിവസം മുഴുവന്‍ വധിക്കപ്പെടുന്നു;കൊലയ്ക്കുള്ള ആടുകളെപ്പോലെ കരുതപ്പെടുകയും ചെയ്യുന്നു. 37നമ്മെ സ്‌നേഹിച്ചവന്‍ മുഖാന്തിരം ഇവയിലെല്ലാം നാം പൂര്‍ണ വിജയം വരിക്കുന്നു. 38എന്തെന്നാല്‍, മരണത്തിനോ ജീവനോ മലക്കുകൾക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ 39ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലൂടെയുള്ള അള്ളാഹുവിൻറെ സ്‌നേഹത്തില്‍ നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.


Footnotes