അൽ-വഹിയു 3
സാര്‍ദീസിലെ ജാമിയ്യായ്ക്ക്
3 1സാര്‍ദീസിലെ ജാമിയ്യായുടെ മലക്കിന് എഴുതുക: റബ്ബുൽ ആലമീന്റെ സപ്താത്മാക്കളും സപ്തതാരങ്ങളുമുള്ളവന്‍ പറയുന്നു: നിന്റെ ചെയ്തികള്‍ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്‌ഷേ, നീ മൃതനാണ്.
2ഉണരുക, നിന്നില്‍ ആസന്ന മരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാല്‍, എന്റെ മഅബൂദിന്റെ മുമ്പില്‍ നിന്റെ അമലുകൾ പൂര്‍ണമായും നിര്‍വഹിക്കപ്പെട്ടതായി ഞാന്‍ കാണുന്നില്ല. 3അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും തൌബ ചെയ്യുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കില്‍ ഞാന്‍ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാന്‍ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല. 4എന്നാല്‍, ലിബസുകൾ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേര്‍ സാര്‍ദീസില്‍ നിനക്കുണ്ട്. അവര്‍ ധവള വസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവര്‍ അതിനു യോഗ്യരാണ്. 5ഫലാഹ് വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തില്‍നിന്ന് അവന്റെ ഇസ്മ് ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്റെ അബ്ബാ അൽ ഖാലിഖിന്റെയും അവിടുത്തെ മലക്കുകളുടെയും ഹള്റത്തിൽ അവന്റെ ഇസ്മ് ഞാന്‍ ഏറ്റുപറയും. 6റൂഹുള്ള ജാമിയ്യാകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ഫിലദെല്‍ഫിയായിലെ ജാമിയ്യായ്ക്ക്
7ഫിലദെല്‍ഫിയായിലെ ജാമിയ്യായുടെ മലക്കിന് എഴുതുക. പരിശുദ്ധനും സത്യവാനും ദാവൂദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍ പറയുന്നു:
8നിന്റെ അമലുകൾ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്ത വിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ഖുവ്വത്ത് പരിമിതമാണ്. എങ്കിലും നീ എന്റെ കലിമ കാത്തു; എന്റെ ഇസ്മ് നിഷേധിച്ചതുമില്ല. 9ഇതാ, ജൂദരാണെന്നു പറയുകയും എന്നാല്‍, അങ്ങനെയല്ലാതെ നുണയന്‍മാരായി നടക്കുകയും ചെയ്യുന്ന ഇബിലീസിന്റെ പള്ളിയില്‍ നിന്നുള്ള ചിലര്‍! അവരെ ഞാന്‍ നിന്റെ കാല്‍ക്കല്‍ വരുത്തി കുമ്പിടുവിക്കും. അങ്ങനെ, ഞാന്‍ നിന്നെ സ്‌നേഹിച്ചുവെന്ന് അവര്‍ ഗ്രഹിക്കും. 10സകല ഭൂവാസികളെയും പരിശോധിക്കാനായി ദുനിയാവില്‍ ഉണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാന്‍ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, പരീക്ഷകളില്‍ ഉറച്ചുനില്‍ക്കണമെന്നുള്ള എന്റെ കലിമ നീ കാത്തു. 11ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും കവര്‍ന്നെടുക്കാതിരിക്കാന്‍ നിനക്കുള്ളതു കാത്തു സൂക്ഷിക്കുക. 12ഫലാഹ് വരിക്കുന്നവനെ ഞാന്‍ എന്റെ മഅബൂദിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവന്‍ പിന്നെ ഒരിക്കലും പുറത്തു പോവുകയില്ല. അവന്റെ മേല്‍ എന്റെ മഅബൂദിന്റെ ഇസ്മും അള്ളാഹുവിൻറെ ഹള്റത്തിൽ നിന്നു ജന്നത്ത് വിട്ട് ഇറങ്ങിവരുന്ന ജദീദായ ജറുസലെമാകുന്ന അള്ളാഹുവിൻറെ നഗരത്തിന്റെ ഇസ്മും എന്റെ പുതിയനാമവും ഞാന്‍ എഴുതും. 13റൂഹുള്ള ജാമിയ്യാകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ലവൊദീക്യായിലെ ജാമിയ്യായ്ക്ക്
14ലവൊദീക്യായിലെ ജാമിയ്യായുടെ മലക്കിന് എഴുതുക: വിശ്വസ്തനും സത്യവാനുമായ ശുഹൂദും റബ്ബുൽ ആലമീന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമീന്‍ അരുളിചെയ്യുന്നു:
15നിന്റെ അമലുകൾ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ളവനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 16ചൂടോ തണുപ്പോ ഇല്ലാതെ മന്‌ദോഷ്ണവാനാകയാല്‍ നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും. 17എന്തെന്നാല്‍, ഞാന്‍ ധനവാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാല്‍, നീ നികൃഷ്ടനും ദയനീയനും മിസ്കീനും അന്ധനും നഗ്‌നനും ആണെന്ന് നീ അറഫാകുന്നില്ല. 18ഞാന്‍ നിന്നെ തഅ് ലീമാത്ത് ചെയ്യുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്‌നത മറ്റുള്ളവര്‍ കണ്ട് നീ ലജ്ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്ത്രങ്ങള്‍ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക. 19ഞാന്‍ ഹുബ്ബ് വെക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. 20ആരെങ്കിലും എന്റെ സോത്ത് കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ ഖരീബിലേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും. 21ഞാന്‍ ഫലാഹ് വരിച്ച് എന്റെ അബ്ബാ അൽ ഖാലിഖിനോടൊത്ത് അവിടുത്തെ അർശിൽ ഇരിക്കുന്നതു പോലെ, ഫലാഹ് വരിക്കുന്നവനെ എന്നോടൊത്ത് എന്റെ അർശിൽ ഞാന്‍ ഇരുത്തും. 22റൂഹുള്ള ജാമിയ്യാകളോട് അരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!