അൽ-സബൂർ 73

ശർറായവന്റെ ബറഖത്ത്


73 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) സുബുഹാന വതഅലാ ഇസ്രായീലിനു ത്വയ്യിബാണ്, ശുദ്ധമായ ഖൽബുള്ളവര്‍ക്കുതന്നെ.

2എന്റെ ഖദമുകൾ ഇടറിപ്പോകാറായി. എന്റെ രിജ് ലുകൾ വഴുതാന്‍ തുടങ്ങി.

3ശർറായവന്റെ ബറക്കത്ത് കണ്ടിട്ട് കിബ്റൻമാരോട് എനിക്ക് ഹസദ് തോന്നി.

4അവര്‍ക്കു ശദീദായ അലമില്ല;അവരുടെ ശരീരം ജസീമായി കൊടുത്തിരിക്കുന്നു.

5അവര്‍ക്കു മറ്റുള്ളവരെപ്പോലെ കഷ്ടതകളില്ല; മറ്റുള്ളവരെപ്പോലെ അവര്‍ ദ്രോഹക്കപ്പെടുന്നുമില്ല.

6ആകയാല്‍, അവര്‍ കിബ്റു കൊണ്ടു മാലയിടുന്നു; ളുൽമ് അവര്‍ക്ക് ദിർഅ് ആണ്.

7തടിച്ചുകൊഴുത്ത അവര്‍ കിബ്റോടെ നോക്കി കാണുന്നു; അവരുടെ ഖൽബില്‍ സഫാഹത്ത് കവിഞ്ഞൊഴുകുന്നു.

8അവര്‍ പരിഹസിക്കുകയും ശർറിനാൽ സംസാരിക്കുകയും ചെയ്യുന്നു; പീഡിപ്പിക്കുമെന്ന് അവര്‍ തകബ്ബുറോടെ തഹ്ദീദ് ചെയ്യുന്നു.

9അവരുടെ ശഫത്തുകൾ സമാഇനെതിരേ തിരിയുന്നു; അവരുടെ അൽസിനത്ത് ദുനിയാവില്‍ ദൂഷണം പരത്തുന്നു.

10അതുകൊണ്ടു ഖൌമ് അവരെ നോക്കി മദ്ഹ് പറയുന്നു; അവരില്‍ ജുർമ് കാണുന്നില്ല.

11അള്ളാഹുവിന് എങ്ങനെ അറിയാന്‍ കഴിയും? അഅ് ലയായ റബ്ബിന് ഇൽമുണ്ടോ? എന്ന് അവര്‍ ചോദിക്കുന്നു.

12ഇതാ, ഇവരാണു ശർറായവർ, അവര്‍ സ്വസ്ഥത അനുഭവിക്കുന്നു,അവരുടെ മാലു വര്‍ധിക്കുന്നു.

13ഞാന്‍ എന്റെ ഖൽബിനെ ശുദ്ധമാക്കി സൂക്ഷിച്ചതും എന്റെ കൈകളെ ഇഖ്,ലാസിൽ കഴുകിയതും വെറുതെയായി.

14ഞാനിതാ, ഇടവിടാതെ പീഡിപ്പിക്കപ്പെടുന്നു; എല്ലാ സ്വനാഹിലും അടിയേല്‍ക്കുന്നു.

15ഞാനും അവരെപ്പോലെ സംസാരിക്കാന്‍ ഒരുങ്ങിയിരുന്നെങ്കില്‍, ഞാന്‍ അങ്ങയുടെ ഔലാദുകളുടെ ജീലിനെ വഞ്ചിക്കുമായിരുന്നു.

16എന്നാല്‍, ഇതു മലസ്സിലാക്കേണ്ടതെങ്ങനെയെന്നു ഞാന്‍ ചിന്തിച്ചെങ്കിലും അതു മശഖ്ഖത്തുള്ളതായി എനിക്കു തോന്നി.

17എന്നാല്‍, ബൈത്തുള്ളാഹിയിൽ ചെന്നപ്പോള്‍ അവരുടെ നിഹായത്ത് എന്തെന്ന് ഞാന്‍ മനസ്സിലാക്കി.

18അങ്ങ് അവരെ തെന്നുന്ന മകാനിൽ നിറുത്തിയിരിക്കുന്നു; അവര്‍ ഹലാക്കിലേക്കു വഴുതിവീഴുവാന്‍ അങ്ങ് സബബുണ്ടാക്കിയിരിക്കുന്നു.

19അവര്‍ എത്രവേഗം ഹലാക്കായിപോയി; ഇർഹാബുകളാല്‍ അവര്‍ നിശ്‌ശേഷം തൂത്തെറിയപ്പെട്ടു!

20ഉണരുമ്പോള്‍ മായുന്ന മനാമുപോലെയാണവര്‍; അങ്ങ് ഉണര്‍ന്ന് അവരെ കുടഞ്ഞെറിയുന്നു.

21എന്റെ റൂഹിൽ കയ്പുനിറഞ്ഞപ്പോള്‍, എന്റെ ഖൽബിനു മുറിവേറ്റപ്പോള്‍, ഞാന്‍ സഫീഹും ജാഹിലുമായിരുന്നു.

22അങ്ങയുടെ മുന്‍പില്‍ ഞാനൊരു ഹയവാനെപ്പോലെയായിരുന്നു.

23എന്നിട്ടും ഞാന്‍ ദാഇമായി അങ്ങയോടുകൂടെയാണ്; അവിടുന്ന് എന്റെ വലത്തു കൈ പിടിച്ചിരിക്കുന്നു.

24നസ്വീഹത്ത് തന്ന് അങ്ങ് എന്നെ നയിക്കുന്നു; പിന്നീട് അവിടുന്ന് എന്നെ മഹത്വത്തിലേക്കു ഖുബൂലാക്കും.

25ജന്നത്തുൽ ഫിർദൌസിൽ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ദുനിയാവിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല.

26എന്റെ നഫ്സും ഖൽബും ക്ഷീണിച്ചു പോയേക്കാം; എന്നാല്‍, അള്ളാഹുവാണ് എന്റെ ഖുവ്വത്ത്; അവിടുന്നാണ് ദാഇമായി എന്റെ ഖിസ്മ്.

27എന്തെന്നാല്‍, അങ്ങില്‍നിന്ന് അകന്നുനില്‍ക്കുന്നവര്‍ ഹലാക്കായി പോകും; അങ്ങയോടു നിഫാഖ് കാണിക്കുന്നവരെ അങ്ങു ഹലാക്കാക്കും.

28എന്നാല്‍, അള്ളാഹുവിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് എന്റെ സുറൂറ്; മഅബൂദായ റബ്ബുൽ ആലമീനെ ഞാന്‍ മൽജഅ് പ്രാപിച്ചിരിക്കുന്നു; അവിടുത്തെ അമലുകളെ ഞാന്‍ വിളിച്ചു പറയും.


Footnotes