അൽ-സബൂർ 51  

റബ്ബേ, കനിയണമേ!


51 1റബ്ബേ, അങ്ങയുടെ റഹ്മത്തിനൊത്ത് എന്നോടു റഹം തോന്നണമേ! അങ്ങയുടെ റഹ്മത്ത് കൂടി വരുന്നതിനാൽ എന്റെ അഹഖ് മായിച്ചുകളയണമേ!

2എന്റെ ശർറ് നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെ അഹഖിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!

3എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു, എന്റെ അഹഖ് ദാഇമായി എന്റെ കണ്‍മുന്‍പിലുണ്ട്.

4അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ അഹഖ് ചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ ശർറ് പ്രവത്തിച്ചു; അതുകൊണ്ട് അങ്ങയുടെ ഖയാമത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.

5ഖത്തീഅയോടെയാണു ഞാന്‍ പിറന്നത്; ഉമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ ഖത്തീഅയുള്ളവനാണ്.

6ഖൽബിലെ ഹഖാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍ , എന്റെ അന്തരംഗത്തില്‍ ഹിക്മത്ത് പകരണമേ!

7ഹിസോപ്പു കൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും.

8എന്നെ സന്തോഷഭരിതനാക്കണമേ! അവിടുന്നു തകര്‍ത്ത എന്റെ അള്മുകൾ ഫറഹ് ചെയ്യട്ടെ!

9എന്റെ അഹഖിൽ നിന്നു വജ്ഹ് മറയ്ക്കണമേ! എന്റെ ഖത്തീഅത്തുകൾ മായിച്ചുകളയണമേ!

10യാ റബ്ബുൽ ആലമീൻ, നിര്‍മലമായ ഖൽബ് എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!

11അങ്ങയുടെ ഹള്ദ്രത്തിൽ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ റൂഹുൽ ഖുദ്ധൂസിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!

12അങ്ങയുടെ നജാത്തും സന്തോഷവും എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഒരു ഖൽബ് നല്‍കി എന്നെ താങ്ങണമേ!

13അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ ത്വരീഖനെക്കുറിച്ച് തഅലീം നൽകും; അന്യായികള്‍ അങ്ങയിലേക്കു തിരിച്ചുവരും.

14റബ്ബേ, എന്റെ നജാത്തിന്റെ ഉടയോനേ, രക്തപാതകത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ രക്ഷയെ ഉച്ചത്തില്‍ തസ്ബീഹ് ചൊല്ലും.

15പടച്ചോനെ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ ലിസാൻ അങ്ങയുടെ മദ്ഹുകള്‍ ആലപിക്കും.

16ഖുർബാനികളില്‍ അങ്ങു റാളിയാകുന്നില്ല; ഞാന്‍ സ്വലാത്ത് അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല.

17ഉരുകിയ മനസ്‌സാണു റബ്ബിനു സ്വീകാര്യമായ സ്വലാത്ത്; റബ്ബേ, നുറുങ്ങിയ ഖൽബിനെ അങ്ങു നിരസിക്കുകയില്ല.

18അങ്ങു പ്രസാദിച്ചു സീയൂനു ഖൈറ് ചെയ്യണമേ! ജറുസലെമിന്റെ ഖൽഅത്തുകള്‍ പുതുക്കിപ്പണിയണമേ!

19അപ്പോള്‍ അവിടുന്നു നിര്‍ദിഷ്ട ഖുർബാനികളിലും സ്വലാത്തിലും സമ്പൂര്‍ണ സ്വലാത്തുകളിലും പ്രസാദിക്കും; അപ്പോള്‍ അങ്ങയുടെ ഖുർബാനിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.