അൽ-സബൂർ 32

മാപ്പുലഭിച്ചവന്റെ സുറൂർ


32 1അതിക്രമങ്ങള്‍ക്കു മാപ്പും ഖത്തീഅകൾക്കു മോചനവും ലഭിച്ചവന്‍ മുബാറക് .

2റബ്ബ്ൽ ആലമീൻ കുറ്റം ചുമത്താത്തവനും ഖൽബിൽ വഞ്ചനയില്ലാത്തവനും മുബാറക് .

3ഞാന്‍ ഖതീഅകള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി.

4രാവും പകലും അങ്ങയുടെ യദ് എന്റെ മേല്‍ പതിച്ചിരുന്നു; വേനല്‍ക്കാലത്തെ ചൂടുകൊണ്ടെന്നപോലെ എന്റെ ഖുവ്വത്ത് വരണ്ടുപോയി.

5എന്റെ ഖതീഅ അവിടുത്തോടു ഞാന്‍ ഏറ്റു പറഞ്ഞു; എന്റെ ശർറ് ഞാന്‍ മറച്ചുവച്ചില്ല; എന്റെ അതിക്രമങ്ങള്‍ റബ്ബ്ൽ ആലമീനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്റെ ഖതീഅ അവിടുന്നു ക്ഷമിച്ചു.

6ആകയാല്‍ , മഅബൂദിന്റെ മുത്തഖികൾ ആപത്തില്‍ അവിടുത്തോടു ദുആ ഇരക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല.

7അവിടുന്ന് എന്റെ അഭയസങ്കേതമാണ്; അനര്‍ഥങ്ങളില്‍ നിന്ന് അവിടുന്നെന്നെ മഹ്ഫിറത്തിലാക്കുന്നു; നജാത്തുകൊണ്ട് എന്നെ പൊതിയുന്നു.

8ഞാന്‍ നിന്നെ ഉപദേശിക്കാം, നീ നടക്കേണ്ട ത്വരീഖ് കാണിച്ചുതരാം; ഞാന്‍ നിന്റെ മേല്‍ നള്റിനെയുറപ്പിച്ചു നിന്നെ ഉപദേശിക്കാം.

9നീ കുതിരയെയും കോവര്‍കഴുതയെയും പോലെ ബുദ്ധിയില്ലാത്തവനാകരുത്; കടിഞ്ഞാണ്‍ കൊണ്ടു നിയന്ത്രിച്ചില്ലെങ്കില്‍ അവ നിന്റെ വരുതിയില്‍ നില്‍ക്കുകയില്ല.

10ശർറായവർ അനുഭവിക്കേണ്ട വേദനകള്‍ വളരെയാണ്; റബ്ബ്ൽ ആലമീനില്‍ തവക്കുലാക്കുന്നവനെ അവിടുത്തെ മുഹബത്ത് ഇഹാത്വത്ത് ചെയ്യും.

11ആദിലുകളേ, റബ്ബ്ൽ ആലമീനില്‍ ആനന്ദിക്കുവിന്‍ , ഹഖായ ഖൽബുള്ളവരേ, സുറൂറോടെ ആര്‍ത്തുവിളിക്കുവിന്‍.