അൽ-സബൂർ 148  

സമാഉം അർളും റബ്ബിന് ഇബാദത്ത് ചെയ്യട്ടെ


148 1റബ്ബിന് ഇബാദത്ത്ചെയ്യുവിന്‍; ആകാശത്തു നിന്നു റബ്ബിന് ഇബാദത്ത് ചെയ്യുവിൻ. ഉന്നതങ്ങളില്‍ അവിടുത്തേക്ക് ഇബാദത്ത് ചെയ്യുവിന്‍.

2റബ്ബിന്റെ മലക്കുകളെ, അവിടുത്തേക്ക് ഇബാദത്ത് ചെയ്യുവിന്‍; റബ്ബിന്റെ സൈന്യങ്ങളെ, അവിടുത്തേക്ക് ഇബാദത്ത് ചെയ്യുവിൻ. സൂര്യചന്ദ്രന്‍മാരേ, റബ്ബിന് ഇബാദത്ത് ചെയ്യുവിൻ;

3മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ, അവിടുത്തേ ഇബാദത്ത് ചെയ്യുവിൻ. ഉന്നതവാനിടമേ, റബ്ബിന് ഇബാദത്ത് ചെയ്യുവിൻ;

4സമാഅ്നുമേലുള്ള ജലസഞ്ചയമേ, അവിടുത്തേക്ക് ഇബാദത്ത് ചെയ്യുവിൻ.

5അവ റബ്ബിന്റെ ഇസ്മിന് ഇബാദത്ത് ചെയ്യട്ടെ; എന്തെന്നാല്‍, അവിടുന്നു കല്‍പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു.

6അവയെ അവിടുന്ന് അബദിയായി സുസ്ഥിരമാക്കി; അലംഘനീയമായ അതിര്‍ത്തികള്‍ അവിടുന്ന് അവയ്ക്കു ഫർളാക്കി.

7ദുനിയാവില്‍ നിന്നു റബ്ബിന് ഇബാദത്ത്ചെയ്യുവിന്‍; കടലിലെ ഭീകരജീവികളേ, അമീഖായങ്ങളേ, റബ്ബിന് ഇബാദത്ത് ചെയ്യുവിന്‍.

8അഗ്‌നിയും ഹജർമഴയും മഞ്ഞും, പൊടിമഞ്ഞും, അവിടുത്തെ ഹുക്മ് അനുസരിക്കുന്ന കൊടുങ്കാറ്റും മദ്ഹ് ചെയ്യട്ടെ റബ്ബിന് ഇബാദത്ത് ചെയ്യട്ടെ!

9ജബലുകളും മലകളും ഫലവൃക്ഷങ്ങളും ദേവദാരുക്കളും

10വന്യമൃഗങ്ങളും അൻആമും ഇഴജന്തുക്കളും പറവകളും,

11ദുനിയാവിലെ മലിക്കുകളും ഉമ്മത്തുകളും അമീറുകളും ഭരണാധികാരികളും,

12യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും,

13റബ്ബിന് ഇബാദത്ത് ചെയ്യട്ടെ! അവിടുത്തെ ഇസ്മ് മാത്രമാണു സമുന്നതം; അവിടുത്തെ മജ്ദിനെ ദുനിയാവിനെയും സമാഅ്നെയുംകാള്‍ ഉന്നതമാണ്.

14അവിടുന്നു തന്റെ ഖൌമിനു വേണ്ടി ഒരു കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു; തന്നോടു ചേര്‍ന്നു നില്‍ക്കുന്ന ഇസ്രായീല്‍ ഖൌമിന്റെ മജ്ദിനെ തന്നെ. റബ്ബിന് ഇബാദത്ത് ചെയ്യുവിന്‍.