അൽ-സബൂർ 104

സ്രഷ്ടാവിനു ഗിനാ പാടുവിന്‍


104 1എന്റെ റൂഹേ, റബ്ബുൽ ആലമീനെ സനാ ചെയ്യുക; എന്റെ റബ്ബുൽ ആലമീനായ തമ്പുരാനേ, അങ്ങ് അത്യുന്നതനാണ്; അവിടുന്നു മജ്ദും നൂറാനിയത്തും ധരിച്ചിരിക്കുന്നു.

2വസ്ത്രമെന്ന പോലെ അങ്ങു പ്രകാശമണിഞ്ഞിരിക്കുന്നു; കൂടാരമെന്ന പോലെ അവിടുന്ന് സമാഇനെ വിരിച്ചിരിക്കുന്നു.

3അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങള്‍ ജലത്തിന്‍മേല്‍ സ്ഥാപിച്ചിരിക്കുന്നു; അങ്ങു വാന സഹാബുകളെ രഥമാക്കി കാറ്റിന്റെ ചിറകുകളില്‍ സഞ്ചരിക്കുന്നു.

4അവിടുന്നു കാറ്റുകളെ മലക്കുകളും അഗ്‌നിയെയും അഗ്‌നിജ്വാലകളെയും സേവകരുമാക്കി.

5അവിടുന്നു അർളിനെ അതിന്റെ അടിസ്ഥാനത്തിന്‍മേലുറപ്പിച്ചു; അത് ഒരിക്കലും ഇളകുകയില്ല.

6അവിടുന്നു ലിബാസ് കൊണ്ടെന്നപോലെ ആഴികൊണ്ട് അതിനെ ഇഗ്ശാഅ് ചെയ്തു; മാഅ് ജബലുകള്‍ക്കു മീതേ നിന്നു.

7അങ്ങു ശാസിക്കുമ്പോള്‍ അവ ഓടിയകലുന്നു; അങ്ങ് ഇടിമുഴക്കുമ്പോള്‍ അവ പലായനം ചെയ്യുന്നു.

8അവിടുന്നു നിര്‍ദേശിച്ച ഇടങ്ങളില്‍ ജബലുകൾ പൊങ്ങിയും താഴ്‌വരകള്‍ താണും നില്‍ക്കുന്നു.

9മാഅ് വീണ്ടും അർളിനെ മൂടാതിരിക്കാന്‍ അങ്ങ് അതിന് അലംഘനീയമായ അതിരു ഫർളാക്കി.

10അവിടുന്നു താഴ്‌വരകളിലേക്ക് ഉറവകളെ ഒഴുക്കുന്നു; അവ മലകള്‍ക്കിടയിലൂടെ ഒഴുകുന്നു.

11എല്ലാ വന്യ മൃഗങ്ങളും അതില്‍ നിന്നുകുടിക്കുന്നു; കാട്ടു കഴുതകളും ദാഹം തീര്‍ക്കുന്നു.

12ആകാശപ്പറവകള്‍ അവയുടെ ശാത്വിഇൽ വസിക്കുന്നു; മരക്കൊമ്പുകള്‍ക്കിടയിലിരുന്ന് അവ പാടുന്നു.

13അവിടുന്നു തന്റെ ഉന്നതമായ ബൈത്തില്‍ നിന്നു മലകളെ നനയ്ക്കുന്നു; അങ്ങയുടെ അമലിന്റെ സമറത്ത് അനുഭവിച്ചു അർള് തൃപ്തിയടയുന്നു.

14അവിടുന്നു കന്നുകാലികള്‍ക്കുവേണ്ടി പുല്ലു മുളപ്പിക്കുന്നു; മനുഷ്യനു അർളില്‍ നിന്ന് ത്വആം ലഭിക്കാന്‍ കൃഷിക്കു വേണ്ട സസ്യങ്ങള്‍ മുളപ്പിക്കുന്നു.

15മനുഷ്യന്റെ ഖൽബിനെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും വജ്ഹ് മിനുക്കാന്‍ എണ്ണയും ഖുവ്വത്ത് നല്‍കാന്‍ ത്വആമും സ്വദഖ ചെയ്യുന്നു.

16റബ്ബുൽ ആലമീന്റെ വൃക്ഷങ്ങള്‍ക്ക്, അവിടുന്നു നട്ടുപിടിപ്പിച്ച ലബനോനിലെ ദേവദാരുക്കള്‍ക്ക്, കസീറായി[a] 104.16 കസീറായി ബർഖത്തായി മാഅ് ലഭിക്കുന്നു.

17അവയില്‍ പക്ഷികള്‍ കൂടു കൂട്ടുന്നു; കൊക്ക് ദേവദാരുവില്‍ ചേക്കേറുന്നു.

18ശാമിഖായ ജബലുകൾ കാട്ടാടുകള്‍ക്കും പാറകള്‍ കുഴി മുയലുകള്‍ക്കും സങ്കേതമാണ്.

19ഋതുക്കള്‍ നിര്‍ണയിക്കാന്‍ അവിടുന്നു ചന്ദ്രനെ നിര്‍മിച്ചു; ശംസിനു തന്റെ ഗുറൂബ് അറിയാം. അവിടുന്ന് ഇരുട്ടു വരുത്തുന്നു,

20രാത്രിയാക്കുന്നു; അപ്പോള്‍ വന്യജീവികള്‍ പുറത്തിറങ്ങുന്നു.

21യുവ സിംഹങ്ങള്‍ ഇരയ്ക്കുവേണ്ടി അലറുന്നു. അള്ളാഹുവിനോട് അവ ഇര ചോദിക്കുന്നു.

22സൂര്യനുദിക്കുമ്പോള്‍ അവ മടങ്ങിപ്പോയി ഗുഹകളില്‍ കിടക്കുന്നു.

23അപ്പോള്‍, മനുഷ്യര്‍ വേലയ്ക്കിറങ്ങുന്നു; സന്ധ്യയോളം അവര്‍ അധ്വാനിക്കുന്നു.

24യാ റബ്ബുൽ ആലമീൻ, അങ്ങയുടെ സൃഷ്ടികള്‍ എത്ര വൈവിധ്യ പൂര്‍ണങ്ങളാണ്! ഹിക്മത്തിനാൽ അങ്ങ് അവയെ നിര്‍മിച്ചു; അർള് അങ്ങയുടെ സൃഷ്ടികളാല്‍ നിറഞ്ഞിരിക്കുന്നു.

25അതാ, വിസ്തൃതമായ മഹാ ബഹ്റ്! ചെറുതും വലുതുമായ അസംഖ്യം ജീവികളെക്കൊണ്ട് അതു നിറഞ്ഞിരിക്കുന്നു.

26അതില്‍ കപ്പലുകള്‍ സഞ്ചരിക്കുന്നു;അങ്ങു സൃഷ്ടിച്ച ലവിയാഥന്‍ അതില്‍ വിഹരിക്കുന്നു.

27യഥാസമയം ഭക്ഷണം ലഭിക്കാന്‍ അവ അങ്ങയെ നോക്കിയിരിക്കുന്നു.

28അങ്ങു നല്‍കുമ്പോള്‍ അവ ഭക്ഷിക്കുന്നു; അങ്ങു കൈ തുറന്നു കൊടുക്കുമ്പോള്‍ അവ ഖയ്റ്കളാൽ രിളയുള്ളവരാകുന്നു.

29അവിടുന്നു വജ്ഹ് മറയ്ക്കുമ്പോള്‍ അവ ബേജാറാകുന്നു; അങ്ങ് അവയുടെ ശ്വാസം പിന്‍വലിക്കുമ്പോള്‍ അവ മരിച്ചു പൂഴിയിലേക്കു മടങ്ങുന്നു

30അങ്ങ് ജീവ ശ്വാസമയയ്ക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങു ഭൂമുഖം നവീകരിക്കുന്നു.

31റബ്ബുൽ ആലമീന്റെ മജ്ദ് അബദിയായി നിലനില്‍ക്കട്ടെ! റബ്ബുൽ ആലമീൻ തന്റെ സൃഷ്ടികളില്‍ ഫറഹ് ചെയ്യട്ടെ!

32അവിടുന്നു നോക്കുമ്പോള്‍ അർള് വിറകൊള്ളുന്നു; അവിടുന്നു സ്പര്‍ശിക്കുമ്പോള്‍ ജബലുകൾ പുകയുന്നു.

33എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ റബ്ബുൽ ആലമീനു ഗിനാ പാടും; ആയുഷ്‌കാലമത്രയും ഞാന്‍ എന്റെ മഅബൂദ് അള്ളായെ പാടി മദ്ഹ് ചൊല്ലും.

34എന്റെ ഈ ഗാനം അവിടുത്തേക്കു പ്രീതികരമാകട്ടെ! ഞാന്‍ റബ്ബുൽ ആലമീനില്‍ ആനന്ദിക്കുന്നു.

35പാപികള്‍ ദുനിയാവിൽ നിന്നു നീക്കം ചെയ്യപ്പെടട്ടെ! ശർറായവർ ഇല്ലാതാകട്ടെ! എന്റെ റൂഹേ, റബ്ബുൽ ആലമീനെ സനാ ചെയ്യുക റബ്ബുൽ ആലമീനെ തസ്ബീഹ് ചെയ്യുക!


Footnotes