മസലുകൾ (അംസാൽ) 15מִשְׁלֵי (Mishlei)
15 1ലയ്യിനായ ഇജാബ ഗളബിനെ ശമിപ്പിക്കുന്നു; പരുഷമായ ഖൌൽ ഗളബ് ഇളക്കി വിടുന്നു.
2ഹകീമിന്റെ ലിസാൻ ഇൽമു വിതറുന്നു; സഫീഹിന്റെ ശഫത്തുകൾ ഹമാഖത്ത്[a] 15.2 ഹമാഖത്ത് - ജഹാലത്ത് വര്‍ഷിക്കുന്നു.
3റബ്ബുൽ ആലമീന്റെ നള്റുകള്‍ എല്ലായിടത്തും പതിയുന്നു; ത്വാലിഹിനെയും സ്വാലിഹിനെയും അവിടുന്ന് ഉറ്റുനോക്കുന്നു.
4സൗമ്യന്റെ ഖൌൽ ഹയാത്തിന്റെ ശജറത്താണ്; വികടമായ ഖൌൽ നഫ്സ് പിളര്‍ക്കുന്നു.
5ജാഹിൽ തന്റെ ഉപ്പാന്റെ നശീഹത്ത് പുച്ഛിച്ചു തള്ളുന്നു; ഹിക്മത്തുള്ളവർ വസിയ്യത്ത് ഇക്രാമാക്കുന്നു.
6ആദിലുകളുടെ ബൈത്തില്‍ കസീമായി ദുഖ്റുകളുണ്ട്; ശർറായവരുടെ ആദായം കുഴപ്പം ഉണ്ടാക്കുന്നു.
7ഹാകിമുകളുടെ ശഫത്തുകൾ ഇൽമ് പരത്തുന്നു; സഫീഹുകളുടെ നഫ്സ് അങ്ങനെയല്ല.
8ശർറായവരുടെ ഖുർബാനി റബ്ബുൽ ആലമീന് ബുഗ്ളാണ്; സാദിഖുകളുടെ ദുആ അവിടുത്തെ സഹാദത്തിലാക്കുന്നു.
9ശർറായവരുടെ ത്വരീഖ് റബ്ബുൽ ആലമീന് ബുഗ്ളാണ്; സലാഹിയ്യത്തില്‍ ചരിക്കുന്നവരെ അവിടുന്ന് ഹുബ്ബ് വെക്കുന്നു.
10റുശ്ദ് വിട്ടു നടക്കുന്നവന്‍ കര്‍ക്കശമായ തഅ്ദീബിന് വിധേയനാകും; വസിയ്യത്ത് വെറുക്കുന്നവന്‍ മയ്യത്താകും.
11ഹാവിയയും ഹലാക്കും റബ്ബുൽ ആലമീന് മുന്‍പില്‍ തുറന്നുകിടക്കുന്നു; ബശരീ ഖൽബുളുടെ കാര്യം പറയാനുണ്ടോ?
12സുഖ്രിയ്യത്തുകാരന്‍ വസിയ്യത്ത് ഇഷ്ടപ്പെടുന്നില്ല; അവന്‍ ആലിമുകളെ സമീപിക്കുകയുമില്ല.
13മസ്ഊദായ ഖൽബ് വജ്ഹിനെ പ്രസന്നമാക്കുന്നു; ഖൽബിൽ കആബ നശാത്വ് കെടുത്തിക്കളയുന്നു.
14ആഖിലിന്റെ നഫ്സ് മഅ്റഫത്ത് തേടുന്നു; സഫീഹുകളുടെ ഫമിന് രിസ്ഖ് ജഹാലത്താണ്.
15ദുഃഖിതരുടെ യൌമുകള്‍ മശക്കത്തുടയതാണ്; മസ്ഊദായ ഖൽബ്[b] 15.15 മസ്ഊദായ ഖൽബ് - റാളിയായ ഖൽബ് നിരന്തരം മഅ്ദുബ ആസ്വദിക്കുന്നു.
16വലിയ ഗിനയും അതോടൊത്തുള്ള മുസീബത്തുകളുമായി കഴിയുന്നതിനെക്കാള്‍ മെച്ചം തഖ് വായോടെ അല്‍പം കൊണ്ടു കഴിയുന്നതാണ്.
17മഹബത്തോടെ വിളമ്പുന്ന ബഖ്ൽ ത്വആമാണ് വെറുപ്പോടെ വിളമ്പുന്ന സൌറിറച്ചിയെക്കാള്‍ മെച്ചം.
18സരീഉൽ ഗളബ് കലഹം ഇളക്കിവിടുന്നു; സ്വാബിർ അതു ശമിപ്പിക്കുന്നു.
19കസ് ലാന്റെ ത്വരീഖ് മുള്‍പ്പടര്‍പ്പുകളാല്‍ ആവൃതമാണ്; ദാഇമായി ഉത്സാഹിക്കുന്നവരുടെ ത്വരീഖ് നിരപ്പായ സബീലത്രേ.
20ഹകീമായ ഇബ്ന് അബിനെ സന്തോഷിപ്പിക്കുന്നു; ജാഹിൽ ഉമ്മയെ ഇസ്തിഹ്സാഅ് ചെയ്യുന്നു.
21അദീമുൽ ഫഹ്മ് ഹമാഖത്തില്‍[c] 15.21 ഹമാഖത്തില്‍ - ദഹാലത്തിൽ സുറൂറിലാകുന്നു; ആഖിൽ റശാദിലേക്കു നടക്കുന്നു.
22നസീഹത്തില്ലെങ്കില്‍ അഫ്കാർ പാളിപ്പോകും; വേണ്ടത്ര വാഇളുകളുള്ളപ്പോള്‍ അവ വിജയിക്കുന്നു.
23നാസിബായ ഇജാബ പറയുക ഒരുവന് മുസിർറത്രേ, സന്ദര്‍ഭോചിതമായ ഖൌൽ എത്ര നന്ന്.
24ഹകീമിന്റെ ത്വരീഖ് മേലോട്ട്,ഹയാത്തിലേക്ക് നയിക്കുന്നു; താഴെയുള്ള ഹാവിയത്തിനെ വിട്ടകലുന്നു.
25കിബ്റന്റെ ബൈത്ത് റബ്ബുൽ ആലമീൻ നിലംപരിചാക്കുന്നു; അറാമിലിന്റെ അതിര് അവിടുന്ന് സംരക്ഷിക്കുന്നു.
26ശർറായവരുടെ ആലോചനകള്‍ റബ്ബുൽ ആലമീന് ബുഗ്ളാണ്; ഇഖ് ലാസുകളുടെ[d] 15.26 ഇഖ് ലാസുകളുടെ മുഖ് ലിസുകളുടെ കലിമത്തുകള്‍ അവിടുത്തേക്കു റാളിയും.
27അദ്ൽ ഇല്ലാത്ത മൻഫഅ ആഗ്രഹിക്കുന്നവന്‍ സ്വന്തം ഉസ്രത്തിനെ ദ്രോഹിക്കുന്നു; രിശ്-വ വെറുക്കുന്നവന്‍ ഏറെനാള്‍ ജീവിക്കും.
28ആദിലുകൾ ആലോചിച്ച് ഇജാപത്ത് കൊടുക്കുന്നു; ശർറായവരുടെ ശഫത്തുകൾ ശർറ് വമിക്കുന്നു.
29റബ്ബുൽ ആലമീൻ ശർറായവരില്‍ നിന്ന് അകന്നിരിക്കുന്നു; ആദിലുകളുടെ ദുആ ചെവിക്കൊള്ളുന്നു.
30തിളങ്ങുന്ന അയ്ന് ഖൽബിനെ സഹാദത്തിലാക്കുന്നു; ബിശാറത്ത് ശരീരത്തെ യഖ്ളത്തിലാക്കുന്നു.
31അഫ്ളലായ നസ്വീഹത്ത് ഇക്രാമാക്കുന്നവന് ഹാകിമുകളോടുകൂടെ മകാൻ ലഭിക്കും.
32തഅ് ലീമാത് ഇഅ്റാളു ചെയ്യുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു; വസിയ്യത്ത് അനുസരിക്കുന്നവന്‍ ഇൽമു നേടുന്നു.
33തഖ് വാ ഹിക്മത്തിനുള്ള റിയാളയാണ്; തവാളുഅ് ബകറാമത്തിന്റെ മുന്നോടിയും.