മസലുകൾ (അംസാൽ) 13

מִשְׁלֵי (Mishlei)

13 1ഹിക്മത്തുള്ള ഇബ്ൻ ഉപ്പാന്റെ നസ്വീഹത്ത് കേള്‍ക്കുന്നു; സുഖ്രിയ്യത്തുകാരന്‍ വസിയ്യത്ത് ഇഅ്റാളു ചെയ്യുന്നു.

2അഹ്സനായ[a] 13.2 അഹ്സനായ - അഫ്ളലായ ഇൻസാൻ തന്റെ കലിമത്തുകളുടെ സമറത്ത് അനുഭവിക്കുന്നു; ചതിയന്‍മാര്‍ ളുൽമാണ് ആഗ്രഹിക്കുന്നത്.

3വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്റെ നഫ്സ് സലാമത്താക്കുന്നു; ശഫത്തുകളെ നിയന്ത്രിക്കാത്തവന്‍ ഹലാക്കാകുന്നു.

4എത്ര ആഗ്രഹിച്ചാലും കസ് ലാന് ഒന്നും കിട്ടുന്നില്ല; സ്ഥിരോത്‌സാഹിക്കു കസീറായി ലഭിക്കുന്നു.

5ആദിൽ[b] 13.5 ആദിൽ - സിദ്ദീഖ് നിഫാഖിനെ വെറുക്കുന്നു; ശർറായവൻ ഹയാഉം ഇസ്സത്തും വെടിഞ്ഞു പ്രവര്‍ത്തിക്കുന്നു.

6സാദിഖായി പെരുമാറുന്നവനെ സിദ്ഖ് കാത്തുകൊള്ളും; ശർറായവനെ ഖത്തീഅത്ത് സാഖിത്താക്കുന്നു,

7ഒരുവന്‍ ഗനിയ്യെന്നു നടിക്കുന്നു എങ്കിലും അവന്‌ യാതൊന്നും ഇല്ല. അപരന്‍ ഫഖീറെന്നു നടിക്കുന്നു എങ്കിലും അവനു കസീറായ മാലുണ്ട്.

8നഫ്സ് വീണ്ടെടുക്കാനുള്ള ഫിദ് യയാണ് ബശറിന് മാൽ; എന്നാല്‍, ഫഖീറിന് സലാമത്തിനു മാര്‍ഗമില്ല.

9സാലിഹിന്റെ സിറാജ് തെളിഞ്ഞു പ്രകാശിക്കും; ശർറായവന്റെ മിസ്ബാഹ് കെട്ടുപോകും.

10ഫാജിറുകള്‍ തകബ്ബുർ നിമിത്തം കലഹമുണ്ടാക്കുന്നു; നസ്വീഹത്ത് സ്വീകരിക്കുന്നവരോടുകൂടെയാണ് ഹുൽമ്[c] 13.10 ഹുൽമ് - ഹിക്മ .

11എളുപ്പത്തിൽ നേടിയ മാൽ ക്ഷയിച്ചുപോകും; അല്‍പ്പാല്‍പ്പമായി കരുതിവയ്ക്കുന്നവന്‍ അതു സായിദാക്കിക്കൊണ്ടിരിക്കും.

12ഹാസിലാകാന്‍ വൈകുന്ന റജാഅ് ഖൽബിനെ വേദനിപ്പിക്കുന്നു; ഹാസിലായിക്കഴിഞ്ഞ ആഗ്രഹം ഹയാത്തിന്റെ ശജറത്താണ്.

13നസ്വീഹത്ത് നിന്ദിക്കുന്നവന്‍ തനിക്കുതന്നെ ഹലാക്ക് വരുത്തിവയ്ക്കുന്നു; ഹുക്മ് ഇക്രാമാക്കുന്നവന് സവാബ് ലഭിക്കും.

14ആലിമിന്റെ നസ്വീഹത്ത് ഹയാത്തിന്റെ യമ്പൂആണ്; മൌത്തിന്റെ കെണികളില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ അതു സഹായിക്കുന്നു.

15അഖ്ൽ ജയ്യിദ് രിളാ ജനിപ്പിക്കുന്നു; ചതിയരുടെ ത്വരീഖ് അവര്‍ക്ക്‌ ഹലാക്ക് വരുത്തുന്നു.

16ഹിക്മത്തുള്ളവർ എന്തും ആലോചനയോടെ ചെയ്യുന്നു; ജാഹിലാകട്ടെ തന്റെ ഹമാഖത്ത്[d] 13.16 ഹമാഖത്ത് - ജഹാലത്ത് തുറന്നു കാട്ടുന്നു.

17ശരീറായ മുർസൽ[e] 13.17 മുർസൽ - റസൂൽ ആളുകളെ കുഴപ്പത്തിലാഴ്ത്തുന്നു; അമീനായ സഫീർ സുൽഹ് കൈവരുത്തുന്നു.

18നസ്വീഹത്ത്[f] 13.18 നസ്വീഹത്ത് - വഅ്ള് ഇഅ്റാളു ചെയ്യുന്നവന് ദാരിദ്ര്യവും ഹവാനും നേരിടുന്നു; വസിയ്യത്ത് ഇക്രാമാക്കുന്നവന്‍ മുക്രമാക്കപ്പെടുന്നു.

19നിറവേറിയ ശഹ് വത്ത് റൂഹിനു ലസ്സത്തുണ്ടാക്കുന്നു; ശർറ് വിട്ടൊഴിയുന്നതു ഹംഖുകൾക്ക്[g] 13.19 ഹംഖുകൾക്ക് ജാഹിലുകൾക്ക് മക്രൂഹാണ്.

20ഹാകിമുകളോടു റഫഖത്ത് ചെയ്യുന്നവന്‍ ഹകീമായിത്തീരുന്നു; ജാഹിലുകളുമായി സുഹ്ബത്ത് കൂടുന്നവന് ളർറ് നേരിടും.

21ആസ്വികളെ സൂഉൽ ഹള്ള് പിന്‍തുടരുന്നു; സാലിഹുകൾക്ക് ബറഖത്ത് അജ്റായി ലഭിക്കുന്നു.

22അഹ്സനായ ഇൻസാൻ തന്റെ മീറാസ് ജീലുകളിലേക്കു കൈമാറുന്നു; ആസ്വിയുടെ മാൽ സാലിഹുകൾക്കായി സംഭരിക്കപ്പെട്ടതാണ്.

23ഫഖീറന്മാരുടെ യദില്‍ തരിശുനിലം കസീറായി ആഹാരം ഉത്പാദിപ്പിക്കുമായിരുന്നു; എന്നാല്‍, അദ്മുൽ ഹഖായവൻ, അതുകൈക്കലാക്കി ഹലാക്കാക്കുന്നു.

24മകനെ ശിക്ഷകൂടാതെ വളര്‍ത്തുന്നവന്‍ അവനെ വെറുക്കുന്നു; മുഹബത്തുള്ള അബ് അവനു തഅ്ദീബ് നല്‍കാന്‍ തലബ് കാട്ടുന്നു.

25സാലിഹിന് വിശപ്പടക്കാന്‍ വേണ്ടത്ര വകയുണ്ട്; ശർറായവനു ബത്വൻ കാലിയായി കിടക്കേണ്ടിവരും.


Footnotes