ഫൌലാപി 4
4 1ആകയാല്‍ പ്രിയപ്പെട്ടവരേ, ഞാന്‍ കാണാനാഗ്രഹിക്കുന്ന, എന്റെ സന്തോഷവും കിരീടവുമായ വത്‌സല ഇഖ് വാനീങ്ങളേ, നിങ്ങള്‍ റബ്ബു ആലമീനില്‍ ഉറച്ചു നില്‍ക്കുവിന്‍.
നശീഹത്തുകള്‍
2റബ്ബു ആലമീനില്‍ ഏകമനസ്‌സോടെയായിരിക്കാന്‍ ഞാന്‍ എവോദിയായോടും സിന്തിക്കെയോടും ത്വലബ് ചെയ്യുന്നു. 3കൂടാതെ, എന്റെ ആത്മസുഹൃത്തേ, ക്ലെമന്റിനോടും എന്റെ മറ്റു സഹപ്രവര്‍ത്തകരോടും കൂടെ ഇഞ്ചീലിനുവേണ്ടി എന്നോടൊപ്പം പ്രയത്‌നിച്ച ആ സ്ത്രീകളെ സഹായിക്കണമെന്ന് ഞാന്‍ നിന്നോട് ത്വലബ് ചെയ്യുന്നു. അവരുടെ ഇസ്മ് ജീവന്റെ പുസ്തകത്തിലുണ്ട്.
4നിങ്ങള്‍ ദാഇമായി നമ്മുടെ റബ്ബു ആലമീനില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. 5നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറഫാവട്ടെ. റബ്ബു ആലമീൻ അടുത്തെത്തിയിരിക്കുന്നു. 6ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. ദുആയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ അള്ളാഹുവിൻറെ ഹള്റത്തിൽ അര്‍പ്പിക്കുവിന്‍. 7അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന റബ്ബുൽ ആലമീന്റെ സമാധാനം നിങ്ങളുടെ ഖൽബുകളെയും ചിന്തകളെയും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹില്‍ കാത്തുകൊള്ളും.
8അവസാനമായി, ഇഖ് വാനീങ്ങളേ, ഹഖും വന്ദ്യവും നീതിയുക്തവും പരിശുദ്ധവും സ്‌നേഹാര്‍ദ്രവും സ്തുത്യര്‍ഹവും ഉത്തമവും പ്രശംസാ യോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിന്‍. 9എന്നില്‍നിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നില്‍ കണ്ടതും നിങ്ങള്‍ ചെയ്യുവിന്‍. അപ്പോള്‍ സലാമത്തിന്റെ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നിങ്ങളുടെ കൂടെയുണ്ടായിരിക്കും.
സഹായത്തിനു ശുക്ർ
10നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു റഗ്ബത്ത് കാണിക്കുന്നതിനാല്‍ , ഞാന്‍ റബ്ബുൽ ആലമീനില്‍ വളരെ സഈദാകുന്നു. ഈ റഗ്ബത്ത് നിങ്ങള്‍ക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നല്ലോ. 11എനിക്ക് എന്തെങ്കിലും കുറവുള്ളതു കൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. 12താഴ്ന്ന നിലയില്‍ ജീവിക്കാന്‍ എനിക്കറഫാണ്; സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് - അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം. 13എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
14എങ്കിലും, എന്റെ ഞെരുക്കങ്ങളില്‍ ലത്വീഫായി നിങ്ങള്‍ പങ്കുചേര്‍ന്നു. 15ഫൌലാപ്പിയരേ, ഇഞ്ചീലിൻറെ പ്രചാരണത്തിന്റെ ആരംഭത്തില്‍ ഞാന്‍ മക്കെദോനിയാ വിട്ടപ്പോള്‍ നിങ്ങളൊഴികെ മറ്റൊരു ജാമിയ്യായും എന്നോടു കൊടുക്കല്‍ വാങ്ങലില്‍ പങ്കു ചേര്‍ന്നില്ലെന്നു നിങ്ങള്‍ക്കു തന്നെ അറഫായിരിക്കുന്നല്ലോ. 16ഞാന്‍ സലോനിക്കായില്‍ ആയിരുന്നപ്പോള്‍പോലും, എന്റെ ആവശ്യത്തിന് ഒന്നുരണ്ടു മർറത്ത് നിങ്ങള്‍ മുസായിദ മുർസലാക്കി തന്നു. 17ഞാന്‍ ഹിബത്ത് ആഗ്രഹിക്കുന്നുവെന്നു വിചാരിക്കരുത്; പിന്നെയോ, നിങ്ങള്‍ക്കു സമറത്ത് വര്‍ധിക്കണമെന്നാണ് എന്റെ ശഹ്-വത്ത്. 18എനിക്ക് ആവശ്യത്തിനും അതിലധികവും ലഭിച്ചു. എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം, എപ്പഫ്രോദിത്തോസിന്റെ യടുത്തുനിന്ന് നിങ്ങളുടെ ഹിബത്ത്, അള്ളാഹുവിനു പ്രസാദിച്ചതും സുരഭിലവും സ്വീകാര്യവുമായ ബലി, ഞാന്‍ ഖുബൂൽ ചെയ്തു. 19എന്റെ മഅബൂദ് അള്ളാ തന്റെ തംജീദിന്റെ സമ്പന്നതയില്‍ നിന്ന് കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. 20നമ്മുടെ അബ്ബാ അൽ ഖാലിഖ് അള്ളായ്ക്ക് എന്നും അബദിയായി തംജീദ് ഉണ്ടായിരിക്കട്ടെ! ആമീന്‍.
21നിങ്ങള്‍ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ സകല സ്വാലിഹീങ്ങളെയും അഭിവാദനംചെയ്യുവിന്‍. എന്റെ കൂടെയുള്ള ഇഖ് വാനീങ്ങൾ നിങ്ങളെ സലാം ചെയ്യുന്നു. 22എല്ലാ വിശുദ്ധരും പ്രത്യേകിച്ച് സീസറിന്റെ ഭവനത്തില്‍പ്പെട്ടവര്‍, നിങ്ങളെ അഭിവാദനംചെയ്യുന്നു.
23നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഫദുലുൽ ഇലാഹി നിങ്ങളുടെ റൂഹോടുകൂടെ ഉണ്ടായിരിക്കട്ടെ.