സൂറ അൽ-അദ്ദാൻ 19

ശുദ്ധീകരണ മാഅ്

19 1റബ്ബുൽ ആലമീൻ മോശയോടും ഹാറൂനോടും അരുളിച്ചെയ്തു: 2ഞാന്‍ അംറാക്കുന്ന അനുഷ്ഠാനവിധി ഇതാണ്. ഊനമില്ലാത്തതും നുകം വയ്ക്കാത്തതും ആയ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെയടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്യരോടു പറയുക. 3അതിനെ പുരോഹിതനായ എലെയാസറിനെ ഏല്‍പിക്കണം. മഹല്ലത്തിനു വെളിയില്‍ കൊണ്ടുപോയി അവന്റെ മുമ്പില്‍വച്ച് അതിനെ ഖത്ൽ ചെയ്യണം. 4പുരോഹിതനായ എലെയാസര്‍ അതിന്റെ രക്തത്തില്‍ വിരല്‍ മുക്കി സമാഗമകൂടാരത്തിന്റെ മുന്‍ഭാഗത്ത് ഏഴു മർറത്ത് തളിക്കണം. 5ഇജ്-ലിനെ അവന്റെ മുമ്പില്‍വച്ചു നാറുകൊണ്ട് കരിക്കണം: തുകലും ലഹ്മും ദമും ചാണകവും എല്ലാം നാറുകൊണ്ട് കരിക്കണം. 6ദേവദാരു, ഹിസ്സോപ്പ്, ചെമന്ന നൂല്‍ ഇവയെടുത്തു പശുക്കിടാവിനെ ഹർഖ് ചെയ്യുന്ന നാറില്‍ ഇടണം. 7പിന്നീട്, അവന്‍ വസ്ത്രങ്ങളലക്കി, കുളിച്ച്, പാളയത്തിലേക്കു വരണം: സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. 8പശുക്കിടാവിനെ ദഹിപ്പിച്ചവനും വസ്ത്രങ്ങളലക്കി കുളിക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. 9ത്വാഹിറായ ഒരാള്‍ ഇജ്-ലത്തിന്റെ വെണ്ണീര് ശേഖരിച്ച് മഹല്ലത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു നിക്ഷേപിക്കണം; അത് ഇസ്രായേല്‍ക്കാര്‍ക്കു പാപമോചനത്തിനുള്ള ശുദ്ധീകരണജലം തയ്യാറാക്കുന്നതിനായി സൂക്ഷിക്കണം. 10ഇജ്-ലത്തിന്റെ വെണ്ണീര് ശേഖരിച്ചവന്‍ ലിബാസ് അലക്കണം; സന്ധ്യവരെ അവന്‍ അശുദ്ധനായിരിക്കും. ഇസ്രായേല്യര്‍ക്കും അവരുടെയിടയില്‍ പാര്‍ക്കുന്ന പരദേശികള്‍ക്കും അബദിയായ ശരീഅത്താണിത്. 11മൃതശരീരത്തെ സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും.

12മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണ മാഅ് കൊണ്ട് അവന്‍ തന്നെത്തന്നെ ശുദ്ധനാക്കണം; അപ്പോള്‍ അവന്‍ ശുദ്ധനാകും. മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധികര്‍മം നടത്തിയില്ലെങ്കില്‍ അവന്‍ ശുദ്ധിയുള്ളവനാകയില്ല. 13ശവശരീരം സ്പര്‍ശിച്ചിട്ട് തന്നെത്തന്നെ ശുദ്ധീകരിക്കാത്തവന്‍ റബ്ബുൽ ആലമീന്റെ കൂടാരത്തെ അശുദ്ധമാക്കുന്നു; അവനെ ഇസ്രായേലില്‍നിന്നു വിച്‌ഛേദിക്കണം. ശുദ്ധീകരണജലം തന്റെ മേല്‍ തളിക്കാത്തതുകൊണ്ട് അവന്‍ അശുദ്ധനാണ്. അവനില്‍ അശുദ്ധി നിലനില്‍ക്കുന്നു. 14കൂടാരത്തിനുള്ളില്‍വച്ച് ആരെങ്കിലും മരിച്ചാല്‍ അതേക്കുറിച്ചുള്ള നിയമമിതാണ്: കൂടാരത്തില്‍ പ്രവേശിക്കുന്നവനും കൂടാരത്തിലുള്ളവനും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും.

15തുറന്നു വച്ചിരിക്കുന്ന പാത്രങ്ങളെല്ലാം അശുദ്ധമാകും. 16വാളിനിരയായവനെയോ ശവശരീരത്തെയോ മനുഷ്യാസ്ഥിയെയോ ശവക്കുഴിയെയോ വെളിയില്‍വച്ചു സ്പര്‍ശിക്കുന്നവന്‍ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. 17അശുദ്ധനായവനുവേണ്ടി പാപപരിഹാരബലിയില്‍നിന്നു ചാരമെടുത്ത് ഒരു പാത്രത്തിലിട്ട് അതില്‍ ഒഴുക്കുനീര്‍ കലര്‍ത്തണം. 18പിന്നീട് ത്വാഹിറായ ഒരാള്‍ ഹിസ്സോപ്പെടുത്ത് ആ വെള്ളത്തില്‍ മുക്കി കൂടാരം, ഉപകരണങ്ങള്‍ എന്നിവയുടെമേലും, അവിടെയുള്ള ആളുകള്‍, അസ്ഥിയെയോ കൊല്ലപ്പെട്ടവനെയോ ശവശരീരത്തെയോ ശവക്കുഴിയെയോ സ്പര്‍ശിച്ചവര്‍ തുടങ്ങി എല്ലാവരുടെയും മേലും തളിക്കണം. 19ശുദ്ധിയുള്ളവന്‍, അശുദ്ധനായവന്റെ മേല്‍ ഇപ്രകാരം മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കണം. ഏഴാം യൌമിൽ അവന്‍ ലിബാസ് അലക്കി, കുളിച്ച്, തന്നെത്തന്നെ ശുദ്ധീകരിക്കണം. അന്നു സായാഹ്നം മുതല്‍ അവന്‍ ശുദ്ധനായിരിക്കും. 20അശുദ്ധനായിക്കഴിഞ്ഞിട്ട്, ശുദ്ധിനേടാത്ത വ്യക്തിയെ, റബ്ബുൽ ആലമീന്റെ മുഖദ്ദിസ്സായ മകാൻ അശുദ്ധമാക്കിയതിനാല്‍, സമൂഹത്തില്‍നിന്നു പുറംതള്ളണം. ശുദ്ധീകരണ മാഅ് തളിക്കപ്പെടാത്തതുകൊണ്ട് അവന്‍ അശുദ്ധനാണ്.

21ഇത് അബദിയായ നിയമമാണ്. ശുദ്ധീകരണ മാഅ് തളിക്കുന്നവന്‍ തന്റെ ലിബാസ് ഗുസൽ ചെയ്യണം. ആ മാഅ് തൊടുന്നവന്‍ സായാഹ്‌നംവരെ അശുദ്ധനായിരിക്കും. 22അശുദ്ധന്‍ സ്പര്‍ശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അശുദ്ധമായിത്തീര്‍ന്നതിനെ സ്പര്‍ശിക്കുന്നവനും സായാഹ്‌നം വരെ അശുദ്ധനായിരിക്കും.