മത്തി 8  

കുഷ്ഠരോഗി സുഖപ്പെടുന്നു

(മര്‍ക്കോസ് 1:40-45; ലൂക്കാ 5:12-16)

8 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് മലയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. 2അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തു വന്ന് താണു വണങ്ങിപ്പറഞ്ഞു റബ്ബേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 3ഈസാ അൽ മസീഹ് കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു. 4ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ ഇമാമിനു കാണിച്ചുകൊടുക്കുകയും മൂസാ നബി (അ) കല്‍പിച്ചിട്ടുള്ള കാഴ്ച ജനത്തിന്റെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.

ശതാധിപന്റെ ഭൃത്യന്‍

(ലൂക്കാ 7:1-10; യോഹന്നാന്‍ 4:46-54)

5ഈസാ അൽ മസീഹ് കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്ന്‌ യാചിച്ചു: 6റബ്ബേ, എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടില്‍ കിടക്കുന്നു. 7ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. 8അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: റബ്ബേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെടും. 9ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുമ്പോള്‍ അവന്‍ അതു ചെയ്യുന്നു. 10ഈസാ അൽ മസീഹ് ഇതു കേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതു പോലുള്ള ഈമാൻ ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. 11വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കു നിന്നും പടിഞ്ഞാറു നിന്നും നിരവധിയാളുകള്‍ വന്ന് ഇബ്രാഹീം നബി (അ) ത്തോടും യിശാഖ് നബി (അ) ടും യാഖൂബ് നബി (അ) നോടും കൂടെ അള്ളാഹുവിൻറെ ബാദ്ഷാഅത്തിൽ വിരുന്നിനിരിക്കും. 12ഈ ദുനിയാവിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. 13ഈസാ അൽ മസീഹ് ശതാധിപനോടു പറഞ്ഞു: പൊയ്‌ക്കൊള്‍ക; നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തുതന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു.

പത്രോസിന്റെ ഭവനത്തില്‍

(മര്‍ക്കോസ് 1:29-34; ലൂക്കാ 4:38-41)

14ഈസാ അൽ മസീഹ് പത്രോസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. 15അവന്‍ അവളുടെ കൈയില്‍ സ്പര്‍ശിച്ചു; പനി അവളെ വിട്ടുമാറി. അവള്‍ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. 16സായാഹ്‌നമായപ്പോള്‍ അനേകം ഇബിലീസ്ബാധിതരെ അവര്‍ അവന്റെ യടുത്തു കൊണ്ടുവന്നു. അവന്‍ ബദറൂഹ്ക്കളെ കലാം കൊണ്ടു പുറത്താക്കുകയും എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. 17അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു എന്ന് യിശയ്യാ നബി (അ) പ്രവചിച്ചത് അങ്ങനെ നിറവേറി.

സാഹബാത്വം ത്യാഗം ആവശ്യപ്പെടുന്നു

(ലൂക്കാ 9:57-62)

18തന്റെ ചുറ്റും പുരുഷാരം കൂടുന്നതു കണ്ടപ്പോള്‍ മറുകരയ്ക്കു പോകാന്‍ ഈസാ അൽ മസീഹ് കല്‍പിച്ചു. 19ഒരു നിയമജ്ഞന്‍ അവനെ സമീപിച്ചു പറഞ്ഞു: ഉസ്താദ്, നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ അനുഗമിക്കും. 20ഈസാ അൽ മസീഹ് പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശപ്പറവകള്‍ക്കു കൂടുകളുമുണ്ട്; എന്നാല്‍, മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. 21സാഹബാക്കളില്‍ മറ്റൊരുവന്‍ അവനോടു പറഞ്ഞു: റബ്ബേ, പോയി എന്റെ പിതാവിൻറെ മയ്യത്ത് നിസ്കരിച്ചിട്ടുവരാന്‍ എന്നെ അനുവദിക്കണമേ. 22ഈസാ അൽ മസീഹ് പറഞ്ഞു: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരുടെ മയ്യത്ത് നിസ്കാരം നടത്തട്ടെ.

കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു

(മര്‍ക്കോസ് 4:35-41; ലൂക്കാ 3:22-25)

23ഈസാ അൽ മസീഹ് തോണിയില്‍ കയറിയപ്പോള്‍ സാഹബാക്കൾ അവനെ അനുഗമിച്ചു. 24കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു. 25സാഹബാക്കൾ അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്ഷിച്ചു: റബ്ബേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു. 26അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി. 27അവര്‍ ആശ്ചര്യപ്പെട്ടുപറഞ്ഞു: ഇവന്‍ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നുവല്ലോ!

ഇബിലീസുബാധിതരെ സുഖപ്പെടുത്തുന്നു

(മര്‍ക്കോസ് 5:15-20; ലൂക്കാ 8:26-39)

28ഈസാ അൽ മസീഹ് മറുകരെ, ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ഖബർത്ഥാനില്‍ നിന്ന് ഇറങ്ങിവന്ന രണ്ടു ഇബിലീസ്ബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്തവിധം അവര്‍ അപകടകാരികളായിരുന്നു. 29അവര്‍ അട്ടഹസിച്ചുപറഞ്ഞു: ഇബ്നുള്ളാ (അള്ളാഹുവിൽ നിന്ന് ജനിച്ച വചനം) നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ? 30അവരില്‍ നിന്ന് അല്‍പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. 31ശൈത്താനുകള്‍ അവനോട് അപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കണമേ! 32അവന്‍ പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍. അവ പുറത്തുവന്നു പന്നികളില്‍ പ്രവേശിച്ചു. 33പന്നിക്കൂട്ടം മുഴുവന്‍ കിഴുക്കാം തൂക്കായ നിരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നിമേയ്ക്കുന്നവര്‍ ഭയപ്പെട്ടോടി, പട്ടണത്തിലെത്തി, എല്ലാകാര്യങ്ങളും, ഇബിലീസ്ബാധിതര്‍ക്കു സംഭവിച്ചതും അറിയിച്ചു. 34അപ്പോള്‍, പട്ടണം മുഴുവന്‍ ഈസാ അൽ മസീഹിനെ കാണാന്‍ പുറപ്പെട്ടുവന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടുപോകണമെന്ന് അപേക്ഷിച്ചു.


Footnotes