മത്തി 24
ബൈത്തുൽ മുഖദ്ദസ്സിന്റെ ഹലാക്ക്
(മര്‍ക്കോസ് 13:1-2; ലൂക്കാ 21:5-6)
24 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ബൈത്തുൽ മുഖദ്ദസ് വിട്ടു പോകുമ്പോള്‍ ബൈത്തുൽ മുഖദ്ദസിന്റെ പണികള്‍ അവനു കാണിച്ചു കൊടുക്കാന്‍ സ്വഹാബികൾ ഖരീബിലെത്തി. 2അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ഇതെല്ലാം കാണുന്നല്ലോ. ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ എല്ലാം തകര്‍ക്കപ്പെടും.
വേദനകളുടെ ആരംഭം
(മര്‍ക്കോസ് 13:3-13; ലൂക്കാ 21:7-19)
3അവന്‍ ജബലുസ്സൈത്തൂൻ ഇരിക്കുമ്പോള്‍ സ്വഹാബികൾ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ! 4ഈസാ അൽ മസീഹ് പറഞ്ഞു: ആരും നിങ്ങളെ വഴി തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. 5പലരും എന്റെ ഇസ്മിൽ വന്ന്, ഞാന്‍ അൽ മസീഹാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. 6നിങ്ങള്‍യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. 7ഖൌമ് ജനത്തിനെതിരായും ദൌല രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. 8ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.
9അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ ഇസ്മ് നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. 10അനേകര്‍ ഈമാൻ ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. 11നിരവധി വ്യാജ പ്രവാചകന്‍മാര്‍ ളുഹൂറാക്കപ്പെട്ട് അനേകരെ വഴിതെറ്റിക്കും. 12അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും മുഹബത്ത് തണുത്തുപോകും. 13എന്നാല്‍, ആഖിർ വരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. 14എല്ലാ ഖൌമുകളുടെയും ശഹാദത്തിനായി രാജ്യത്തിന്റെ ഈ ഇഞ്ചീൽ ദുനിയാവിലെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം നിഹായത്ത് ആഗതമാകും.
ഭീകര ദുരിതങ്ങള്‍
(മര്‍ക്കോസ് 13:14-28; ലൂക്കാ 21:20-24; ലൂക്കാ 17:23-24; ലൂക്കാ 17:31)
15ദാനിയേല്‍ നബി (അ) പ്രവചിച്ച വിനാശത്തിന്റെ അശുദ്ധ ലക്ഷണം മുഖദ്ദിസ്സായ സ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ - 16യൂദായിലുള്ളവര്‍ ജബലുകളിലേക്കു പലായനം ചെയ്യട്ടെ. 17പുരമുകളിലായിരിക്കുന്നവന്‍ ബൈത്തിൽ നിന്ന് എന്തെങ്കിലും എടുക്കാന്‍ താഴേക്ക് ഇറങ്ങാതിരിക്കട്ടെ. 18വയലിലായിരിക്കുന്നവന്‍ മേലങ്കിയെടുക്കാന്‍ പിന്തിരിയരുത്. 19ആ ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം! 20നിങ്ങളുടെ പലായനം ശീതകാലത്തോ സാബത്തിലോ ആകാതിരിക്കാന്‍ ദുആ ഇരക്കുവിന്‍. 21എന്തെന്നാല്‍, ഈ ദുനിയാവിൻറെരംഭം മുതല്‍ ഈ വഖ്ത് വരെ ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാനിടയില്ലാത്ത, ഉഗ്രപീഡനം അന്നുണ്ടാകും. 22ആദിവസങ്ങള്‍ പരിമിതപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരെ പ്രതി ആദിവസങ്ങള്‍ പരിമിതപ്പെടുത്തും. 23ഇതാ അൽ മസീഹ് ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. 24കാരണം, കള്ള മസീഹ്മാരും വ്യാജ നബിമാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴി തെറ്റിക്കത്തക്കവിധം കബീറായ അലാമത്തുകളും ഖുദ്റത്തുകളും കാണിക്കുകയും ചെയ്യും. 25ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ ഈമാൻ വെക്കരുത്. 27കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം. 28മയ്യത്ത് തിന്നാൻ കഴുകന്‍മാര്‍ വന്നുകൂടും.
മനുഷ്യപുത്രന്റെ ആഗമനം
(മര്‍ക്കോസ് 13:24-32; ലൂക്കാ 21:25-33)
29അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ ശംസ് ഇരുണ്ടുപോകും. ചന്ദ്രന്‍ അൻവാർ തരുകയില്ല. നജ്മുകൾ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും. 30അപ്പോള്‍ സമാഇൽ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ദുനിയാവിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും ഇബ്നുല്‍ ഇന്‍സാന്‍ വാനമേഘങ്ങളില്‍ ഖുവ്വത്തോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും. 31കബീറായ കാഹളധ്വനിയോടുകൂടെ തന്റെ മലക്കുകളെ അവന്‍ മുർസലാക്കും. അവര്‍ സമാവാത്തിന്റെ ഒരു ത്വർഫ് മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
32അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ ഖർന്കള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം ഖരീബായിരിക്കുന്നുവെന്നു നിങ്ങള്‍ അറഫാക്കുന്നു. 33അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ ഫഹ്മാക്കിക്കൊള്ളുവിന്‍. 34ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ ജീൽ കടന്നുപോവുകയില്ല. 35സമാഉം അർളും കടന്നുപോകും; എന്നാല്‍, എന്റെ ആയത്തുകൾ കടന്നുപോവുകയില്ല. 36ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, ജന്നത്തിലെ മലക്കുകൾക്കോ പുത്രനുപോലുമോ അറഫാവില്ല.
ദായിമായി ജാഗരൂകരായിരിക്കുവിന്‍
(മര്‍ക്കോസ് 13:33-37; ലൂക്കാ 17:26-30; ലൂക്കാ 21:34-36; ലൂക്കാ 12:39-48)
37നൂഹ് നബി (അ) ൻറെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍, 38നൂഹ് നബി (അ) പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും നിക്കാഹ് ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. 39ജലപ്രളയം വന്ന് ഹലാക്കാക്കുന്നതുവരെ അവര്‍ അറഫായില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും. 40അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ ബാക്കിയാകും. 41രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ ബാക്കിയാകും. 42നിങ്ങളുടെ റബ്ബ് ഏതു യൌമിൽ വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. 43കള്ളന്‍ ലൈലത്തിൽ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ബൈത്ത് കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറഫാകുന്നു. 44അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും ഇബ്നുല്‍ ഇന്‍സാന്‍ വരുന്നത്.
45തന്റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്തു ഒചീനം കൊടുക്കാന്‍യജമാനന്‍ നിയോഗിച്ചവിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്? 46യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ മുബാറക്കാണ്. 47ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, യജമാനന്‍ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കും. 48എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ എന്റെ യജമാനന്‍ താമസിച്ചേവരൂ എന്നു പറഞ്ഞ് 49തന്റെ സഹഭൃത്യന്‍മാരെ മര്‍ദിക്കാനും മദ്യപന്‍മാരോടുകൂടെ ഭക്ഷിക്കാനും ശുർബ് ചെയ്യാനും തുടങ്ങിയാല്‍ 50പ്രതീക്ഷിക്കാത്ത ദിവസത്തിലും അറഫാവാത്ത മണിക്കൂറിലും യജമാനന്‍ വന്ന്, അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും. 51അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.