മത്തി 17  

ഈസാ അൽ മസീഹ് രൂപാന്തരപ്പെടുന്നു

(മര്‍ക്കോസ് 9:2-8; ലൂക്കാ 9:28-36; 2 പത്രോസ് 1:17-18)

17 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ്, ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കൂബ്, അവന്റെ സഹോദരന്‍ യഹിയ്യാ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയര്‍ന്ന മലയിലേക്കു പോയി. 2ഈസാ അൽ മസീഹ് അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. ഈസാ അൽ മസീഹ്ന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. നബിന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി. 3മൂസാ നബി (അ) ഏലിയാ നബി (അ) നബിനോടു സംസാരിക്കുന്നതായി അവര്‍ കണ്ടു. 4പത്രോസ് ഈസാ അൽ മസീഹിമിനോടു പറഞ്ഞു: റബ്ബേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. അങ്ങേക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം - ഒന്നു അങ്ങേക്ക്, ഒന്നു മൂസാ നബി (അ) ന്, ഒന്ന് ഏലിയാ നബി (അ) ന്. 5ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘം വന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍ നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. 6ഇതുകേട്ട ക്ഷണത്തില്‍ സാഹബാക്കൾ കമിഴ്ന്നു വീണു; അവര്‍ ഭയവിഹ്വലരായി. 7ഈസാ അൽ മസീഹ് സമീപിച്ച് അവരെ സ്പര്‍ശിച്ചു കൊണ്ടു പറഞ്ഞു: എഴുന്നേല്‍ക്കുവിന്‍, ഭയപ്പെടേണ്ടാ. 8അവര്‍ കണ്ണുകളുയര്‍ത്തിനോക്കിയപ്പോള്‍ഈസാ അൽ മസീഹ് നെയല്ലാതെ മറ്റാരെയും കണ്ടില്ല.

ഏലിയായുടെ ആഗമനം

(മര്‍ക്കോസ് 9:9-13)

9മലയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഈസാ അൽ മസീഹ് അവരോട് ആജ്ഞാപിച്ചു: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതു വരെ നിങ്ങള്‍ ഈ ദര്‍ശനത്തെപ്പറ്റി ആരോടും പറയരുത്. 10സാഹബാക്കൾ നബിനോടു ചോദിച്ചു: ആദ്യം ഏലിയാ വരണമെന്ന് ഉലമാക്കൾ പറയുന്നതെന്തുകൊണ്ട്? 11ഈസാ അൽ മസീഹ് പറഞ്ഞു: ഏലിയാ വന്ന് എല്ലാം പുനഃസ്ഥാപിക്കുക തന്നെ ചെയ്യും. 12എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു, ഏലിയാ വന്നു കഴിഞ്ഞു. എങ്കിലും അവര്‍ അവനെ മനസ്‌സിലാക്കിയില്ല. തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ അവനോടു ചെയ്തു. അതുപോലെ മനുഷ്യപുത്രനും അവരില്‍ നിന്നു പീഡകളേല്‍ക്കാന്‍ പോകുന്നു. 13യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബിയെക്ണ്കുറിച്ചാണ് ഈസാ അൽ മസീഹ് തങ്ങളോടു സംസാരിച്ചതെന്ന് അപ്പോള്‍ സാഹബാക്കൾക്കു മനസ്‌സിലായി.

അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു

(മര്‍ക്കോസ് 9:14-29; ലൂക്കാ 9:37-43)

14അവര്‍ ജനക്കൂട്ടത്തിന്റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് ഈസാ അൽ മസീഹിന്റെ സന്നിധിയില്‍ സുജൂദ് ചെയ്തു കൊണ്ടു പറഞ്ഞു: 15റബ്ബേ, എന്റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. 16ഞാന്‍ അവനെ നിന്റെ സാഹബാക്കളുടെ അടുത്തു കൊണ്ടുവന്നു. പക്‌ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. 17ഈസാ അൽ മസീഹ് പ്രതിവചിച്ചു: ഈമാനില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. 18ഈസാ അൽ മസീഹ് അവനെ ശാസിച്ചു. ഇബിലീസ് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖംപ്രാപിച്ചു. 19അനന്തരം സാഹബാക്കൾ തനിച്ച് ഈസാ അൽ മസീഹിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? 20ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. 21നിങ്ങള്‍ക്ക്‌ യാതൊന്നും അസാധ്യമായിരിക്കുകയില്ല.

പീഡാനുഭവവും ഉത്ഥാനവും - രണ്ടാം പ്രവചനം

(മര്‍ക്കോസ് 9:30-32; ലൂക്കാ 9:43-45)

22അവര്‍ ഗലീലിയില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു. 23അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.

നികുതിയെക്കുറിച്ച്

24അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയ നികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തു ചെന്നു ചോദിച്ചു: നിങ്ങളുടെ ഉസ്താദ് നികുതി കൊടുക്കുന്നില്ലേ? 25അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ ഈസാ അൽ മസീഹ് ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ദുനിയാവിലെ ബാദ്ശാക്കൾ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്‍മാരില്‍ നിന്നോ, അന്യരില്‍ നിന്നോ? 26അന്യരില്‍ നിന്ന് പത്രോസ് മറുപടി പറഞ്ഞു. ഈസാ അൽ മസീഹ് തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ; 27എങ്കിലും അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍ പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക.


Footnotes