മത്തി 11  

യഹിയ്യ നബി (അ) സ്വഹാബികൾ

(ലൂക്കാ 7:18-23)

11 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് പന്ത്രണ്ടു ശിഷ്യന്‍മാര്‍ക്കും അംറുകൾ നല്‍കിയതിനു ബഅ്ദായായി, അവരുടെ മദീനത്തുകളില്‍ പഠിപ്പിക്കാനും പ്രസംഗിക്കാനുമായി അവിടെ നിന്നു പുറപ്പെട്ടു.

2യഹിയ്യ നബി (അ) സജനില്‍ വച്ച് അൽ മസീഹിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കേട്ട് സാഹബാക്കളെ അയച്ച് അവനോടു ചോദിച്ചു: 3വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? 4ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യഹിയ്യ നബിയെ അറിയിക്കുക. 5അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മയ്യത്തായവർ ഉയിര്‍പ്പിക്കപ്പെടുന്നു, മിസ്കീനുകളോടു ഇഞ്ചീൽ പ്രസംഗിക്കപ്പെടുന്നു. 6എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ മുബാറക്കാണ്.

യഹിയ്യ നബി (അ) നെക്കുറിച്ചു ശഹാദത്ത്

(ലൂക്കാ 7:24-35)

7അവര്‍ പോയതിനു ബഅ്ദായായി ഈസാ അൽ മസീഹ് ജനക്കൂട്ടത്തോടു യഹിയ്യ നബി (അ) ക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. എന്തു കാണാനാണു നിങ്ങള്‍ സഹ്റായിലേക്കു പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? 8അല്ലെങ്കില്‍ വേറെ എന്തു കാണാനാണു നിങ്ങള്‍ പോയത്? മൃദുല ലിബസുകൾ ധരിച്ച മനുഷ്യനെയോ? മൃദുല ലിബസുകൾ ധരിക്കുന്നവര്‍ രാജ കൊട്ടാരങ്ങളിലാണുള്ളത്. 9അല്ലെങ്കില്‍, പിന്നെ എന്തിനാണു നിങ്ങള്‍ പോയത്? ഒരു നബിയെ കാണാനോ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, നബിയേക്കാൾ വലിയവനെത്തന്നെ. 10ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്:

ഇതാ! നിനക്കുമുമ്പേ എന്റെ മലക്കിനെ ഞാന്‍ മുർസലാക്കുന്നു. അവന്‍ നിന്റെ മുമ്പേ പോയി നിനക്കു വഴി ഒരുക്കും.

11ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യഹിയ്യ നബി (അ) നെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്. 12യഹിയ്യ നബി (അ) ന്റെ നാളുകള്‍ മുതല്‍ ഈ വഖ്ത് വരെ സ്വര്‍ഗ ദൌല ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു. 13യഹിയ്യ നബി (അ) വരെ സകല നബിമാരും ശരീഅത്തും കിതാബുന്നുബുവത്ത് നടത്തി. 14നിങ്ങള്‍ ഖുബൂലാക്കാന്‍ തയ്യാറാണെങ്കില്‍ ഇവനാണ് വരാനിരിക്കുന്ന ഏലിയാ. 15ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

16ഈ ജീലിനെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?

17ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപ നശീദ് ചൊല്ലി എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ ജീൽ.

18യഹിയ്യ നബി (അ) ഭക്ഷിക്കാത്തവനും ശുർബ് ചെയ്യാത്തവനുമായി വന്നു. അവന്‍ ഇബിലീസു ബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു. 19മനുഷ്യ പുത്രന്‍ ഭക്ഷിക്കുന്നവനും ശുർബ് ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജന പ്രിയനും നബീദ് കുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ ഇൻസാൻ! എങ്കിലും ഹിക്മത്ത് അതിന്റെ അമലുകളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.

അനുതപിക്കാത്തനഗരങ്ങള്‍

(ലൂക്കാ 10:13-15)

20ഈസാ അൽ മസീഹ് താന്‍ ഏറ്റവും കൂടുതല്‍ ഖുദ്റത്തുകൾ പ്രവര്‍ത്തിച്ച നഗരങ്ങള്‍ മാനസാന്തരപ്പെടാത്തതിനാല്‍ അവയെ ശാസിക്കാന്‍ തുടങ്ങി: 21കൊറാസീന്‍, നിനക്കു ദുരിതം! ബേത്‌സയ്ദാ, നിനക്കു ദുരിതം! നിന്നില്‍ നടന്ന ഖുദ്റത്തുകൾ ടയിറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവ എത്ര പണ്ടേ ചാക്കുടുത്തു വെണ്ണീര് പൂശി അനുതപിക്കുമായിരുന്നു! 22ഖിയാമത്തു നാളിൽ ടയിറിനും സീദോനും നിങ്ങളെക്കാള്‍ ആശ്വാസമുണ്ടാകുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 23കഫര്‍ണാമേ, നീ ജന്നത്തു വരെ ഉയര്‍ത്തപ്പെട്ടുവെന്നോ? ജഹന്നം വരെ നീ താഴ്ത്തപ്പെടും. നിന്നില്‍ സംഭവിച്ച ഖുദ്റത്തുകൾ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു. 24ഞാന്‍ നിന്നോടു പറയുന്നു: ഹുകുമ യൌമില്‍ സോദോമിന്റെ സ്ഥിതി നിന്‍േറതിനെക്കാള്‍ സഹനീയമായിരിക്കും.

ക്ലേശിതര്‍ക്കാശ്രയം

(ലൂക്കാ 10:21-22)

25ഈസാ അൽ മസീഹ് ഉദ്‌ഘോഷിച്ചു: ജന്നത്തിന്റെയും ദുനിയാവിൻറെയും നാഥനായ യാ അബ്ബീ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ മദ്ഹ് ചെയ്യുന്നു. 26അതേ, യാ അബ്ബീ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം. 27സര്‍വവും എന്റെ അബ്ബ എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറഫാകുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും അബിനെയും അറഫാകുന്നില്ല. 28അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ ഖരീബില്‍ തആൽ; 29ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. 30എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.


Footnotes