മർക്കൊസ് 15  

വിചാരണയും വിധിയും

(മത്തി 27:1-26; ലൂക്കാ 23:1-25; യഹിയ്യാ 18:28; യഹിയ്യാ 19:16)

15 1അതിരാവിലെ തന്നെ, ഇമാം പ്രമുഖന്‍മാര്‍ ജന പ്രമാണികളോടും ഉലമാക്കളോടും ന്യായാധിപ സംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ബന്ധിച്ചു കൊണ്ടു പോയി പീലാത്തോസിനെ ഏല്‍പിച്ചു. 2പീലാത്തോസ് ഈസാ അൽ മസീഹിനോടു ചോദിച്ചു: നീ യഹൂദരുടെ ബാദ്ഷായാണോ? ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: നീ തന്നെ പറയുന്നു. 3ഇമാം പ്രമുഖന്‍മാര്‍ ഈസാ അൽ മസീഹില്‍ പല കുറ്റങ്ങളും ആരോപിച്ചു. 4പീലാത്തോസ് വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര കുറ്റങ്ങളാണ് അവര്‍ നിന്റെ മേല്‍ ആരോപിക്കുന്നത്! 5എന്നാല്‍, ഈസാ അൽ മസീഹ് മറുപടി ഒന്നും പറഞ്ഞില്ല. തന്‍മൂലം പീലാത്തോസ് വിസ്മയിച്ചു.

6ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവന്‍ തിരുനാളില്‍ മോചിപ്പിക്കുക പതിവായിരുന്നു. 7വിപ്ലവത്തിനിടയില്‍ കൊലപാതകം നടത്തിയ ബറാബ്ബാസ് എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം തടങ്കലില്‍ ഉണ്ടായിരുന്നു. 8ജനക്കൂട്ടം പീലാത്തോസിന്റെ അടുത്തു ചെന്ന് പതിവുള്ള ആനുകൂല്യത്തിന് അപേക്ഷിച്ചു. 9അവന്‍ പറഞ്ഞു: യഹൂദരുടെ രാജാവിനെ ഞാന്‍ മോചിപ്പിച്ചു തരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? 10എന്തെന്നാല്‍, അസൂയ നിമിത്തമാണു പുരോഹിത പ്രമുഖന്മാര്‍ ഈസാ അൽ മസീഹിനെ ഏല്‍പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു. 11എന്നാല്‍, ബറാബ്ബാസിനെയാണു വിട്ടുതരേണ്ടതെന്ന് ആവശ്യപ്പെടാന്‍ ഇമാം പ്രമുഖന്‍മാര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. 12പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു: യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാന്‍ എന്തു ചെയ്യണം? 13അവര്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! 14പീലാത്തോസ് ചോദിച്ചു: അവൻ എന്തു തിന്‍മ പ്രവര്‍ത്തിച്ചു? അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! 15അപ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചു കൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു വിട്ടു കൊടുക്കുകയും ഈസാ അൽ മസീഹിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.

പടയാളികളുടെ പരിഹാസം

(മത്തി 27:27-31; യഹിയ്യാ 19:2-3)

16അനന്തരം, പടയാളികള്‍ ഈസാ അൽ മസീഹിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി. 17അവര്‍ ഈസാ അൽ മസീഹിനെ ചെമപ്പു വസ്ത്രം ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു. 18യഹൂദരുടെ ബാദ്ഷാ, സ്വസ്തി! എന്ന് അവര്‍ ഈസാ അൽ മസീഹിനെ അഭിവാദനം ചെയ്യാന്‍ തുടങ്ങി. 19പിന്നീട് ഞാങ്ങണ കൊണ്ട് ഈസാ അൽ മസീഹിന്റെ ശിരസ്‌സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയും ചെയ്തു. 20ഈസാ അൽ മസീഹ് പരിഹസിച്ച ശേഷം ചെമപ്പു വസ്ത്രം അഴിച്ചുമാറ്റി. ഈസാ അൽ മസീഹിന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.

കുരിശില്‍ തറയ്ക്കുന്നു

(മത്തി 27:32-44; ലൂക്കാ 23:26-43; യഹിയ്യാ 19:17-27)

21അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍ പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. ഈസാ അൽ മസീഹ് ന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. 22തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ ഈസാ അൽ മസീഹിനെ കൊണ്ടുവന്നു. 23മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ ഈസാ അൽ മസീഹിനു കൊടുത്തു. ഈസാ അൽ മസീഹ് അതു കുടിച്ചില്ല. 24പിന്നീട്, അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു. 25അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു. 26യഹൂദരുടെ ബാദ്ഷാ എന്ന് ഈസാ അൽ മസീഹിന്റെ പേരില്‍ ഒരു കുറ്റ പത്രവും എഴുതിവച്ചിരുന്നു. 27ഈസാ അൽ മസീഹിനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു. 28ഒരുവനെ ഈസാ അൽ മസീഹിന്റെ വലത്തു വശത്തും അപരനെ ഇടത്തു വശത്തും. 29അതിലെ കടന്നു പോയവര്‍ തല കുലുക്കി കൊണ്ട് ഈസാ അൽ മസീഹിനെ ദുഷിച്ചു പറഞ്ഞു: പള്ളി നശിപ്പിച്ച്, മൂന്നു ദിവസം കൊണ്ടു വീണ്ടും പണിയുന്നവനേ, 30നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍ നിന്ന് ഇറങ്ങിവരുക. 31അതുപോലെ തന്നെ, ഇമാം പ്രമുഖന്‍മാരും ഉലമാക്കളും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. 32ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനു വേണ്ടി ഇസ്രായേലിന്റെ ബാദ്ഷാ ആയ ഈസാ ഇപ്പോള്‍ കുരിശില്‍ നിന്ന് ഇറങ്ങിവരട്ടെ. മസീഹിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും ഈസാ അൽ മസീഹിനെ പരിഹസിച്ചു.

ഈസാ അൽ മസീഹിന്റെ വഫാത്ത്

(മത്തി 27:45-56; ലൂക്കാ 23:44-49; യഹിയ്യാ 19:28-30)

33ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ദുനിയാ മുഴുവന്‍ ഇരുട്ട് വ്യാപിച്ചു. 34ഒമ്പതാം മണിക്കൂറായപ്പോള്‍ ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ റബ്ബേ, എന്റെ റബ്ബേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? 35അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, ഈസാ ഏലിയായെ വിളിക്കുന്നു. 36ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, ഈസാ അൽ മസീഹിനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, ഈസാ അൽ മസീഹിനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം. 37ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ച് വഫാത്തായി. 38അപ്പോള്‍ പള്ളിയിലെ തിരശ്ശീല മുകളില്‍ നിന്ന് താഴെവരെ രണ്ടായി കീറി. 39ഈസാ അൽ മസീഹിന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, ഈസാ അൽ മസീഹ് ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ അള്ളാഹുവിൻറെ പുത്രനായിരുന്നു.

40ഇതെല്ലാം കണ്ടു കൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടെയും ചെറിയ യാക്കൂബിന്റെയും ഉമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 41ഈസാ അൽ മസീഹ് ഗലീലിയിലായിരുന്നപ്പോള്‍ ഈസാ അൽ മസീഹിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണ് ഇവര്‍. കൂടാതെ, ഈസാ അൽ മസീഹിനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.

ഈസാ അൽ മസീഹിനെ ഖബറടക്കുന്നു

(മത്തി 27:57-61; ലൂക്കാ 23:50-56; യഹിയ്യാ 19:38-42)

42അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു. 43അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ യൂസഫ് ധൈര്യ പൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാ സംഘത്തിലെ ബഹുമാന്യനായ ഒരംഗവും അള്ളാഹുവിൻറെ രാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി ഈസാ അൽ മസീഹിന്റെ ശരീരം ചോദിച്ചു. 44ഈസാ അൽ മസീഹ് മയ്യത്തായോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, ഈസാ അൽ മസീഹ് ഇതിനകം മയ്യത്തായി കഴിഞ്ഞോ എന്ന് അന്വേഷിച്ചു. 45ശതാധിപനില്‍ നിന്നു വിവരമറിഞ്ഞതിനു ശേഷം അവന്‍ മയ്യത്ത് യൂസഫിനു വിട്ടുകൊടുത്തു. 46യൂസഫ് ഒരു തുണി വാങ്ങി ഈസാ അൽ മസീഹിനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ ഖബറില്‍ ഈസാ അൽ മസീഹിനെ ഖബറടക്കുകയും ഖബറിൻറെ വാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു. 47ഈസാ അൽ മസീഹിനെ ഖബറടക്കിയ സ്ഥലം മഗ്ദലേന മറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.


Footnotes