ലൂക്കാ 3  

.ഹ്യാ നബി (അ) പ്രഭാഷണം

3 1തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌ യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്‍മാരും, 2അന്നാസും കയ്യാഫാസും പ്രധാന ഇമാമുരും ആയിരിക്കേ, ഇബ്നു സഖര്യാ യഹ്യാ[a] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ന് മരുഭൂമിയില്‍വച്ചു അള്ളാഹുവിന്റെ അരുളപ്പാടുണ്ടായി. 3അദ്ദേഹം പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം (ഗുസൽ) പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു.

4യസ്സയ്യാ നബി (അ) ന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: റബ്ബിന്റെ വഴി ഒരുക്കുവിന്‍; 5അവന്റെ പാതനേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും; 6സകല മനുഷ്യരും അള്ളാഹുവിന്റെ നജാത്ത് കാണുകയും ചെയ്യും.

7ജ്ഞാനസ്‌നം (ഗുസൽ) സ്വീകരിക്കാന്‍ തന്റെ അടുത്തേക്കു വന്നിരുന്ന ജനക്കൂട്ടങ്ങളോട് അദ്ദേഹം ചോദിച്ചു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്? 8മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ ഇബ്നു ഇബ്രാഹീം എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളില്‍ നിന്ന് ഇബ്രാഹീം നബി (അ) നു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ അള്ളാഹുവിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. 9മരങ്ങളുടെ വേരിനു കോടാലിവയ്ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത മരങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും.

10ജനക്കൂട്ടം അദ്ദേഹത്തോടു ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?

11അദ്ദേഹം പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ.

12ചുങ്കക്കാരും സ്‌നാനം (ഗുസൽ) സ്വീകരിക്കാന്‍ വന്നു. അവരും അദ്ദേഹത്തോടു ചോദിച്ചു: ഉസ്താദ്, ഞങ്ങള്‍ എന്തു ചെയ്യണം?

13അദ്ദേഹം പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്.

14പട്ടാളക്കാർ അദ്ദേഹത്തോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അദ്ദേഹം അവരോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപണവും അരുത്. ശമ്പളം കൊണ്ടു തൃപ്തിപ്പെടണം.

15പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇദ്ദേഹം തന്നെയോ മസ്സീഹയോ എന്നു യഹ്യാ നബി (അ) നെ പ്പറ്റി ചിന്തിച്ചു തുടങ്ങി. 16യഹ്യാ നബി (അ) അവരോടു പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അദ്ദേഹത്തിന്‍െറ ചെരിപ്പിന്റെ കെട്ട് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അദ്ദേഹം റൂഹുൽ ഖുദ്ധൂസിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു ഗുസൽ നല്‍കും. 17വീശുമുറം അദ്ദേഹത്തിന്‍െറ കൈയില്‍ ഉണ്ട്. അദ്ദേഹം കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കുകയും പതിര് കെടാത്ത തീയില്‍ ദഹിപ്പിക്കുകയും ചെയ്യും. 18ഇതുപോലെ, മററു പല ഉദ്‌ബോധനങ്ങളിലൂടെയും അദ്ദേഹം ജനത്തെ സദ്‌വാര്‍ത്ത അറിയിച്ചു.

യഹ്യാ നബി (അ) കാരാഗൃഹത്തില്‍

19യഹ്യാ നബി (അ) ഹേറോദേസ് സുൽത്താനെ അവന്റെ സഹോദരഭാര്യയായ ഹേറോദിയാ നിമിത്തവും അവന്‍ ചെയ്തിരുന്ന മറ്റെല്ലാ ദുഷ്‌കൃത്യങ്ങളുടെ പേരിലും കഠിനമായി കുറ്റപ്പെടുത്തിയിരുന്നു. 20തത്ഫലമായി, ഹേറോദേസ് യഹ്യാ നബി (അ) കാരാഗൃഹത്തിലടച്ചു; അങ്ങനെ, തന്റെ തിന്‍മ കളുടെ എണ്ണം ഒന്നുകൂടി വര്‍ധിപ്പിച്ചു.

ഈസാ അൽ മസീഹ് ഗുസൽ സ്വീകരിക്കുന്നു

21ജനം ഗുസൽ സ്വീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വന്ന് ഗുസൽ ചെയ്തു. ഈസാ അൽ മസീഹ് ദുആ ഇരക്കുമ്പോള്‍ ജന്നത്ത് തുറക്കപ്പെട്ടു. 22റൂഹുൽ ഖുദ്ധൂസ് പ്രാവിന്റെ രൂപത്തില്‍ ഈസാ അൽ മസീഹിൻറെ മേല്‍ ഇറങ്ങി വന്നു. ജന്നത്തില്‍നിന്ന് ഒരു സ്വരവും ഉണ്ടായി: നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

ഈസാ അൽ മസീഹിന്റെ വംശാവലി

23പരസ്യജീവിതം ആരംഭിക്കുമ്പോള്‍ ഈസാ അൽ മസീഹിന് ഏകദേശം മുപ്പതു വയസ്‌സു പ്രായമായിരുന്നു. ഈസാ അൽ മസീഹ് ഇബ്നു ജോസഫ് എന്ന് കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു. 24ഹേലി മത്താത്തിന്റെയും മത്താത്ത് ലേവിയുടെയും ലേവി മെല്ക്കിയുടെയും മെല്ക്കിയാന്നിയുടെയുംയാന്നി ജോസഫിന്റെയും പുത്രന്‍. 25ജോസഫ് മത്താത്തിയായുടെയും മത്താത്തിയാ ആമോസിന്റെയും ആമോസ് നാവൂമിന്റെയും നാവൂം ഹെസ്‌ലിയുടെയും ഹെസ്‌ലി നഗ്ഗായിയുടെയും പുത്രന്‍. 26നഗ്ഗായി മാത്തിന്റെയും മാത്ത് മത്താത്തിയായുടെയും മത്താത്തിയാ സെമയിന്റെയും സെമയിന്‍ യോസേക്കിന്റെയും യോസേക്ക് യോദായുടെയും പുത്രന്‍. 27യോദയോഹന്നാന്റെയും യോഹന്നാന്‍ റേസായുടെയും റേസാ സെറുബാബേലിന്റെയും സെറുബാബേല്‍ സലാത്തിയേ ലിന്റെയും സലാത്തിയേല്‍ നേരിയുടെയും പുത്രന്‍. 28നേരി മെല്‍ക്കിയുടെയും മെല്‍ക്കി അദ്ദിയുടെയും അദ്ദി കോസാമിന്റെയും കോസാം എല്‍മാദാമിന്റെയും എല്‍മാദാം ഏറിന്റെയും പുത്രന്‍. 29ഏര്‍ ജോഷ്വായുടെയും ജോഷ്വാ എലിയേസറിന്റെയും എലിയേസര്‍ യോറീമിന്റെയും യോറീം മത്താത്തിന്റെയും മത്താത്ത് ലേവിയുടെയും പുത്രന്‍. 30ലേവി ശിമയോന്റെയും ശിമയോന്‍ യൂദായുടെയും യൂദാ ജോസഫിന്റെയും ജോസഫ് യോനാമിന്റെയും യോനാം ഏലിയാക്കിമിന്റെയും പുത്രന്‍. 31ഏലിയാക്കീം മെലെയായുടെയും മെലെയാ മെന്നായുടെയും മെന്നാ മത്താത്തായുടെയും മത്താത്താ നാഥാന്റെയും നാഥാന്‍ ദാവീദിന്റെയും പുത്രന്‍. 32ദാവൂദ് നബി (അ) ജസ് സെയുടെയും ജസ്‌സെ ഓബദിന്റെയും ഓബദ് ബോവാസിന്റെയും ബോവാസ് സാലായുടെയും സാലാ നഹഷോന്റെയും പുത്രന്‍. 33നഹഷോന്‍ അമിനാദാബിന്റെയും അമിനാദാബ് അദ്മിന്റെയും അദ്മിന്‍ അര്‍നിയുടെയും അര്‍നി ഹെസ്‌റോന്റെയും ഹെസ്‌റോന്‍ പേരെസിന്റെയും പേരെസ് യൂദായുടെയും പുത്രന്‍. 34യൂദാ യാക്കൂബ് നബ് (അ) ന്റെയും യാക്കൂബ് നബി (അ) ഇസഹാക്ക് നബി (അ) ന്റെയും ഇസഹാക്ക് നബ് (അ) ഇബ്രാഹാം നബി (അ) ത്തിന്റെയും ഇബ്രാഹം നബി (അ) തേരായുടെയും തേരാ നാഹോറിന്റെയും പുത്രന്‍. 35നാഹോര്‍ സെറൂഹിന്റെയും സെറൂഹ് റവുവിന്റെയും റവു പേലെഗിന്റെയും പേലെഗ് ഏബറിന്റെയും ഏബര്‍ ഷേലായുടെയും പുത്രന്‍. 36ഷേലാ കൈനാന്റെയും കൈനാന്‍ അര്‍ഫക്‌സാദിന്റെയും അര്‍ഫക്‌സാദ് ഷേമിന്റെയും ഷേം നൂഹ് നബി (അ) യും നൂഹ് നബി (അ) ലാമെക്കിന്റെയും പുത്രന്‍. 37ലാമെക്ക് മെത്തുസേലഹിന്റെയും മെത്തുസേലഹ് ഹാനൂക്ക് നബി (അ) യും ഹാനൂക്ക്‌ നബി (അ) യാരെദിന്റെയുംയാരെദ് മഹലലേലിന്റെയും മഹലലേല്‍കൈ നാന്റെയും പുത്രന്‍. 38കൈനാന്‍ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത് ആദം നബി (അ) മിന്റെയും പുത്രനായിരുന്നു. ആദം നബി (അ) അള്ളാഹുവിൻറെതുമായിരുന്നു.


Footnotes