ലൂക്കാ 1  

പ്രാരംഭം

1 1നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര്‍ പരിശ്രമിച്ചിട്ടുണ്ടല്ലോ. 2അതാകട്ടെ ആദിമുതല്‍ തന്നെ വചനത്തിന്‍റെ ദൃക്സാക്ഷികളും ശുശ്രൂഷകന്‍മാരും ആയിരുന്നവര്‍ നമുക്ക് ഏല്‍പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്. 3അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാ കാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ ദഖീഖായി പരിശോധിച്ചതിനു ബഅ്ദായായി എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി. 4അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കുബോധ്യം വരാനാണ്.

യഹിയ്യ നബി (അ) ൻറെ ജനനത്തെക്കുറിച്ച് അറിയിപ്പ്

5ഹേറോദേസ് യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു ഇമാം ഉണ്ടായിരുന്നു. ഹാറൂന്‍റെ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്‍റെ ബീവി. 6അവര്‍ അള്ളാഹുവിന്‍റെ മുമ്പില്‍ നീതിനിഷ്ഠരും സ്രഷ്ടാവിന്‍റെ അംറുകളും വസ്വീയ്യത്തുകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. 7അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.

8തന്‍റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് അള്ളാഹുവിന്‍റെ ഹള്റത്തിൽ ഖിദ്മത്ത് നടത്തിവരവേ, 9പൗരോഹിത്യ വിധിപ്രകാരം സ്രഷ്ടാവിന്‍റെ ബൈത്തില്‍ ദുഖൂൽ ചെയ്ത് ബുഖൂർ സമര്‍പ്പിക്കാന്‍ സഖരിയായ്ക്ക് കുറിവീണു. 10ധൂപാര്‍പ്പണ വഖ്തിൽ സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 11അപ്പോള്‍, അള്ളാഹുവിന്‍റെ മലക്ക് ധൂപപീഠത്തിന്‍റെ യമീൻ വശത്തു നില്‍ക്കുന്നതായി അവനു ളുഹൂറാക്കപ്പെട്ടു. 12അവനെക്കണ്ട് സഖരിയാ അസ്വസ്ഥനാവുകയും ഖൌഫുള്ളവരായിരിക്കുകയും ചെയ്തു. 13മലക്ക് അവനോടു പറഞ്ഞു: സഖരിയാ പേടിക്കേണ്ട. നിന്‍റെ ദുആ കേട്ടിരിക്കുന്നു. നിന്‍റെ ബീവി എലിസബത്തില്‍ നിനക്ക് ഒരു പുത്രന്‍ ജനിക്കും. നീ അവന് യഹ്യ[a] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) എന്നു പേരിടണം. 14നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്‍റെ ജനനത്തില്‍ ആഹ്ളാദിക്കുകയുംചെയ്യും. 15അള്ളാഹുവിന്‍െറ ഹള്റത്തിൽ അവന്‍ വലിയവനായിരിക്കും. നബീദോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചു തന്നെ അവന്‍ റൂഹുല്‍ ഖുദ്ദൂസിനാല്‍ നിറയും. 16ഇസ്രായീല്‍ മക്കളില്‍ വളരെപ്പേരെ അവരുടെ നാഥനിലേക്ക് അവന്‍ തിരികെ കൊണ്ടുവരും. 17ആബാഉമാരുടെ ഖൽബുകളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ ആദിലുകളുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ഉമ്മത്തിനെ സ്രഷ്ടാവിനുവേണ്ടി ഒരുക്കാനും ഇല്‍യാസ് നബി (അ) യുടെ ചൈതന്യത്തോടും ഖുവ്വത്തോടും കൂടെ അവന്‍ രക്ഷിതാവിന്‍െറ മുമ്പേ പോകും.

18സഖരിയാ മലക്കിനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറഫാകും? ഞാന്‍ വൃദ്ധനാണ്; എന്‍റെ സൌജത്ത് പ്രായം കവിഞ്ഞവളുമാണ്. 19മലക്ക് ഇജാപത്ത് പറഞ്ഞു: ഞാന്‍ അള്ളാഹുവിന്‍റെ ഹള്റത്തിൽ നില്‍ക്കുന്ന ജിബ്രീല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ അഖ്ബാർ നിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. 20യഥാകാലം പൂര്‍ത്തിയാകേണ്ട എന്‍റെ കലിമത്ത് അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല. 21ഖൌമ് സഖരിയായെ കാത്തു നില്‍ക്കുകയായിരുന്നു. ബൈത്തുൽമുഖദ്ദസിൽ അവന്‍ വൈകുന്നതിനെപ്പററി അവര്‍ അദ്ഭുതപ്പെട്ടു. 22പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖരിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ മിറാജുണ്ടായി എന്ന് അവര്‍ മനസ്സിലാക്കി. അവന്‍ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു. 23തന്‍റെ ഖിദ്മത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന്‍ ബൈത്തിലേക്കു പോയി.

24താമസിയാതെ അവന്‍റെ ബീവി എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു ശഹ്ർ കാലത്തേക്ക് അവള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള്‍ പറഞ്ഞു: 25ഇൻസാനിയത്തിന്റെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാന്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.

ഈസാ അൽ മസീഹിൻറെ ജനനത്തെക്കുറിച്ച്അറിയിപ്പ്

26ആറാംമാസം ജിബ്രീല്‍ മലക്ക് ഗലീലിയില്‍ നസറത്ത് എന്ന മദീനയിൽ, 27ദാവൂദ് നബി (അ) വംശത്തില്‍പ്പെട്ട യൂസുഫ് എന്നു ഇസ് മുള്ള പുരുഷനുമായി നിക്കാഹ് ഉറപ്പിച്ചിരുന്ന കന്യകയുടെ ഖരീബിലേക്ക്, അള്ളാഹുവിനാല്‍ അയയ്ക്കപ്പെട്ടു. അവളുടെ ഇസ്മ് മറിയം ബീവി (റ) എന്നായിരുന്നു. 28മലക്ക് അവളുടെ ഖരീബിൽ വന്നു പറഞ്ഞു. ഫദുലുൽ ഇലാഹ് നിറഞ്ഞവളേ! സ്വസ്തി, അള്ളാഹു നിന്നോടുകൂടെ! 29ഈ കലിമത്ത് കേട്ട് അവള്‍ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍റെ മഅന എന്ന് അവള്‍ ചിന്തിച്ചു. 30മലക്ക് അവളോടു പറഞ്ഞു: മറിയമേ, നീ പേടിക്കേണ്ട; അള്ളാഹുവിന്‍റെ ഹള്റത്തിൽ നീ ഫദുലുൽ ഇലാഹ് കണ്ടെത്തിയിരിക്കുന്നു. 31നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് ഈസാ[c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) എന്ന് പേരിടണം. 32അവന്‍ കബീറായ വനായിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ അബ്ബയായ ദാവൂദ് നബി (അ) ന്‍റെ അർശ് സ്രഷ്ടാവായ നാഥന്‍ അവനു കൊടുക്കും. 33യഅ്ഖൂബ് നബി (അ) ന്‍റെ ഭവനത്തിന്‍ മേല്‍ അവന്‍ അബദിയായി ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് ഖാതിമത്തിലായി ഉണ്ടാകയില്ല.

34മറിയം ബീവി (റ) മലക്കിനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ റജുലിനെ അറിയുന്നില്ലല്ലോ.

35മല്ക്ക് ഇജാപത്ത് പറഞ്ഞു: റൂഹുല്‍ ഖുദ്ദൂസ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ഖുവ്വത്ത് നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ഇബ്നുള്ള എന്നു വിളിക്കപ്പെടും. 36ഇതാ, നിന്‍റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്. 37അള്ളാഹുവിന് ഒന്നും അസാധ്യമല്ല. 38മറിയം പറഞ്ഞു: ഇതാ, അള്ളാഹുവിന്‍റെ ദാസി! നിന്‍റെ ലഫ്ള് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ മലക്ക് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.

എലിസബത്ത് മറിയത്തെ മദ്ഹ് ചെയ്യുന്നു

39ആദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു സുറയായി യാത്രപുറപ്പെട്ടു. 40അവള്‍ സഖരിയായുടെ ബൈത്തിൽ ദുഖൂൽ ചെയ്ത് എലിസബത്തിനെ സലാം ചെയ്തു. 41മറിയത്തിന്‍റെ സലാം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് റൂഹുല്‍ ഖുദ്ദൂസ് നിറഞ്ഞവളായി. 42അവള്‍ ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍റെ ഉദരഫലവും അനുഗൃഹീതം. 43എന്‍റെ നാഥന്‍റെ ഉമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? 44ഇതാ, നിന്‍റെ അഭിവാദന സോത്ത് എന്‍റെ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍റെ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി. 45ഇലാഹ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.

മറിയത്തിന്‍െറ സ്തോത്രഗീതം

46മറിയം പറഞ്ഞു : എന്‍റെ റൂഹ് അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു. 47എന്‍റെ ചിത്തം എന്‍റെ മുൻജിയായ ഇലാഹില്‍ ആനന്ദിക്കുന്നു. 48അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു തസ്ബീഹ് ചൊല്ലും. 49അസീസായവന്‍ എനിക്കു കബീറായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം ഖുദ്ദൂസാണ്. 50അവിടുത്തെ മുത്തഖികളുടെ മേല്‍ ജീലുകള്‍ തോറും അവിടുന്ന് റഹ്മത്ത് വര്‍ഷിക്കും. 51അവിടുന്ന് തന്‍റെ ഭുജം കൊണ്ട് ഖുവ്വത്ത് ളാഹിറാക്കി; ഖൽബിലെ വിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. 52ശക്തന്മാരെ അർശിൽ നിന്നു മറിച്ചിട്ടു; മുതവാളികളെ ഉയര്‍ത്തി. 53വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു. 54തന്‍റെ റഹ്മത്ത് അനുസ്മരിച്ചു കൊണ്ട് അവിടുന്ന് തന്‍റെ അബ്ദായ ഇസ്രായേലിനെ മുസായിദ ചെയ്തു. 55നമ്മുടെ ആബാമാരായ ഇബ്രാഹീം നബി (അ) ത്തോടും അവന്‍റെ സന്തതികളോടും എന്നേക്കുമായി ചെയ്ത മൌഊദ് അനുസരിച്ചുതന്നെ.

56മറിയം അവളുടെ കൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ ബൈത്തിലേക്കു മടങ്ങി.

യഹ്യാനബി (അ) ന്‍െറ ജനനം

57എലിസബത്തിനു പ്രസവസമയമായി; അവള്‍ ഒരു പുത്രനെ പ്രസവിച്ചു. 58അള്ളാഹു അവളോടു കബീറായ റഹ്മത്ത് കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സആദത്തിലായി. 59എട്ടാം യൌമിൽ അവര്‍ ശിശുവിന്‍റെ സുന്നത്തിനു വന്നു. പിതാവിന്‍റെ ഇസ്മനുസരിച്ച് സഖരിയാ എന്ന് അവനു പേരു നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. 60എന്നാല്‍, ശിശുവിന്‍റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവന്‍ യഹിയ്യ എന്നു വിളിക്കപ്പെടണം. 61അവര്‍ അവളോടു പറഞ്ഞു: നിന്‍റെ ബന്ധുക്കളിലാര്‍ക്കും ഈ ഇസ്മ് ഇല്ലല്ലോ. 62ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്‍െറ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു. 63അവന്‍ ഒരു എഴുത്തു പലക വരുത്തി അതില്‍ എഴുതി: യഹിയ്യ എന്നാണ് അവന്‍െറ ഇസ്മ്. എല്ലാവരും അദ്ഭുതപ്പെട്ടു. 64ആ വക്തിൽ തന്നെ അവന്‍റെ വായ് തുറക്കപ്പെട്ടു. ലിസാൻ സ്വതന്ത്രമായി. അവന്‍ അള്ളാഹുവിനെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. 65അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാര ഉമൂറാവുകയും ചെയ്തു. 66കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. അള്ളാഹുവിന്‍റെ യദ് അവനോടുകൂടെ ഉണ്ടായിരുന്നു.

സഖരിയായുടെ നബിവചനഗീതം

67അവന്‍റെ അബ്ബയായ സഖരിയാ റൂഹുല്‍ ഖുദ്ദൂസിനാല്‍ നിറഞ്ഞു പ്രവചിച്ചു:

68ഇസ്രായേലിന്‍റെ ഇലാഹായ നാഥന്‍ വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്‍റെ ഉമ്മത്തിനെ സിയാറത്തു ചെയ്തു നജാത്തിലാക്കി; 69തന്‍റെ അബ്ദായ ദാവൂദ് നബി (അ) ന്‍റെ ബൈത്തില്‍ നമുക്ക് അസീറായ ഒരു രക്ഷകനെ ഉയര്‍ത്തി; 70ആദി മുതല്‍ തന്‍റെ വിശുദ്ധന്‍മാരായ നബിമാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ, 71അഅ്ദാഇനുകളില്‍ നിന്നും നമ്മെ ബുഗ്ള് ചെയ്യുന്നവരുടെ യദില്‍ നിന്നും നമ്മെ രക്ഷിക്കാനും 72നമ്മുടെ ഉപ്പാപ്പമാരോടു വാഗ്ദാനംചെയ്ത റഹ്മത്ത് നിവര്‍ത്തിക്കാനും 73നമ്മുടെ അബ്ബയായ ഇബ്രാഹീം നബി (അ) ത്തോടു ചെയ്ത അവിടുത്തെ വിശുദ്ധമായ അഹ്ദ് അനുസ്മരിക്കാനും 74അഅ്ദാഇനുകളുടെ യദുകളില്‍ നിന്നു വിമോചിതരായി, നിര്‍ഭയം 75റൂഹുല്‍ ഖുദ്ദൂസിനാലും നീതിയിലും ദാഇമായി അവിടുത്തെ മുമ്പില്‍ ഖിദ്മത്ത് ചെയ്യാന്‍ വേണ്ടി ബറഖത്ത് നമുക്കു നല്‍കാനുമായിട്ടാണ് ഇത്. 76നീയോ, കുഞ്ഞേ, അത്യുന്നതന്‍റെ നബി എന്നു വിളിക്കപ്പെടും. ഇലാഹിലേക്ക് വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേ നീ പോകും. 77അത് അവിടുത്തെ ജനത്തിന് മഅ്ഫിറത് വഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും, 78അള്ളാഹുവിന്‍റെ കാരുണ്യാതിരേകം കൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ 79ഇരുളിലും, മരണത്തിന്‍റെ നിഴലിലും ഇരിക്കുന്നവര്‍ക്കു നൂർ വീശാനും സമാധാനത്തിന്‍റെ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.

80ശിശു വളര്‍ന്നു, റൂഹില്‍ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന്‍ മരുഭൂമിയിലായിരുന്നു.


Footnotes