അൽ-ആവിയാനി (ലേവ്യാ) 12

וַיִּקְרָא (Vayikra)

ഉമ്മമാരുടെ ത്വഹൂറാത്ത്

12 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2യിസ്രായീൽ ഖൌമിനോടു പറയുക, ഗര്‍ഭം ധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന ഹുറുമ ജുനൂബ് (ഋതു) കാലത്തെന്ന പോലെ സബ്ഉ ദിവസത്തേക്ക് അശുദ്ധയായിരിക്കും. 3എട്ടാം യൌമിൽ വലദിനെ സുന്നത്ത് ചെയ്യണം. 4പിന്നെ, രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അവള്‍ സലാസൂൻ വസലാസൂന യൌമിൽ കാത്തിരിക്കണം. ശുദ്ധീകരണ ദിവസങ്ങള്‍ കഴിയുന്നതുവരെ മുഖദ്ദിസ്സായ വസ്തുക്കള്‍ സ്പര്‍ശിക്കുകയോ മുഖദ്ദിസ്സായ സ്ഥലത്തു ദാഖിലാകുകയോ അരുത്. 5എന്നാല്‍, പെണ്‍കുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കില്‍ ജുനൂബ് (ഋതു) കാലത്തെന്ന പോലെ രണ്ടാഴ്ചത്തേക്ക് അവള്‍ അശുദ്ധയായിരിക്കും; രക്തത്തില്‍ നിന്നുള്ള ശുദ്ധീകരണത്തിനായി അറുപത്തിയാറു യൌമിൽ കാത്തിരിക്കണം.

6കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ, ശുദ്ധീകരണത്തിന്റെ അയ്യാം പൂര്‍ത്തിയാകുമ്പോള്‍, അവള്‍ സ്വബിയ്യിനു വേണ്ടി ഒരു വയസ്‌സുള്ള ഒരു ഗനമിനെ ഇഹ്റാഖ് ഖുർബാനിക്കായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍ കുഞ്ഞിനെയോ പാപപരിഹാര ഖുർബാനിക്കായും ഖയാമത്തുൽ ഇബാദത്തിന്റെ ബാബിങ്കൽ ഇമാമിന്റെ അമാമിൽ കൊണ്ടുവരണം. 7അവന്‍ അവയെ റബ്ബ്ൽ ആലമീന്റെ ഹള്റത്തിൽ അര്‍പ്പിച്ച്, അവള്‍ക്കു വേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ രക്തസ്രാവത്തില്‍ നിന്ന് അവള്‍ ശുദ്ധയാകും. ഇതാണ് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള ശരീഅത്ത്. 8ഗനമിനെ സമര്‍പ്പിക്കാന്‍ അവള്‍ക്കു കഴിവില്ലെങ്കില്‍, രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ. ഒന്നു ദഹനഖുർബാനിക്കും, മറ്റേതു പാപപരിഹാര ഖുർബാനിക്കും. ഇമാം അവള്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവള്‍ ശുദ്ധയാകും.