സൂറ അൽ-യൂസാആ 10

അമോര്യരെ കീഴടക്കുന്നു

10 1യൂസാആ അരീഹായോടും അവിടുത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതു പോലെ ആയ് പട്ടണം പിടിച്ചടക്കി പരിപൂര്‍ണമായി നശിപ്പിക്കുകയും അതിന്‍റെ രാജാവിനെ വധിക്കുകയും ചെയ്തുവെന്നും ഗിബയോനിലെ ജനങ്ങള്‍ യിസ്രായിലാഹ്യരുമായി ഒരു സമാധാനസന്ധിയുണ്ടാക്കി അവരുടെയിടയില്‍ ജീവിക്കുന്നുവെന്നും ജറുസലെം രാജാവായ അദോനിസെദേക്ക് കേട്ടു. 2അപ്പോള്‍ ജറുസലെം നിവാസികള്‍ പരിഭ്രാന്തരായി. കാരണം, മറ്റ് ഏതൊരു രാജകീയ പട്ടണവും പോലെ ഗിബയോനും ഒരു വലിയ പട്ടണമായിരുന്നു. അത് ആയ് പട്ടണത്തെക്കാള്‍ വലുതും അവിടത്തെ ജനങ്ങള്‍ ശക്തന്‍മാരുമായിരുന്നു. 3ജറുസലെം രാജാവായ അദോനിസെദേക്ക് ഹെബ്രോണ്‍ രാജാവായ ഹോഹാമിനും യാര്‍മുത്‌ രാജാവായ പിറാമിനും ലാഖീഷ്‌ രാജാവായ ജഫിയായ്ക്കും എഗ്‌ലോണ്‍ രാജാവായ ദബീറിനും ഈ സന്‌ദേശം അയച്ചു. 4നിങ്ങള്‍ വന്ന് എന്നെ സഹായിക്കുക. നമുക്കു ഗിബയോനെ നശിപ്പിക്കാം. അവര്‍ യൂസാആയോടും യിസ്രായിലാഹ്യരോടും സമാധാനസന്ധി ചെയ്തിരിക്കുന്നു. 5ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്‍മാരായ അഞ്ച് അമോര്യ രാജാക്കന്‍മാര്‍ സൈന്യസമേതം ചെന്ന് ഗിബയോനെതിരേ താവളമടിച്ചു യുദ്ധം ചെയ്തു.

6ഗിബയോനിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന യൂസാആയെ അറിയിച്ചു: അങ്ങയുടെ ദാസന്‍മാരെ കൈവിടരുതേ! വേഗം വന്ന് ഞങ്ങളെ രക്ഷിക്കുക; ഞങ്ങളെ സഹായിക്കുക! എന്തെന്നാല്‍, മലമ്പ്രദേശത്തു വസിക്കുന്ന അമോര്യ രാജാക്കന്‍മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു. 7ഉടന്‍തന്നെ യൂസാആയും ശക്തന്‍മാരും യുദ്ധ വീരന്‍മാരുമായ എല്ലാവരും ഗില്‍ഗാലില്‍ നിന്നു പുറപ്പെട്ടു. 8റബ്ബ്ൽ ആലമീൻ യൂസാആയോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. ഞാന്‍ അവരെ നിന്‍റെ കരങ്ങളില്‍ ഏല്‍പിച്ചുതന്നിരിക്കുന്നു. നിന്നോടെതിരിടാന്‍ അവരിലാര്‍ക്കും സാധിക്കുകയില്ല. 9യൂസാആ ഗില്‍ഗാലില്‍ നിന്നു പുറപ്പെട്ടു രാത്രി മുഴുവന്‍ സഞ്ചരിച്ച് അവര്‍ക്കെതിരേ മിന്നലാക്രമണം നടത്തി. 10യിസ്രായിലാഹിന്‍റെ മുമ്പില്‍ അമോര്യര്‍ ഭയവിഹ്വലരാകുന്നതിനു റബ്ബ്ൽ ആലമീൻ ഇടയാക്കി. യിസ്രായിലാഹ്യര്‍ ഗിബയോനില്‍ വച്ച് അവരെ വകവരുത്തി. ബത്‌ഹോറോണ്‍ ചുരത്തിലൂടെ അവരെ ഓടിക്കുകയും അസേക്കായിലും മക്കേദായിലും വച്ചു നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്തു. 11അവര്‍ യിസ്രായിലാഹ്യരില്‍ നിന്നു പിന്തിരിഞ്ഞോടി ബത്ഹോറോണ്‍ ചുരം ഇറങ്ങുമ്പോള്‍ അവിടം മുതല്‍ അസേക്കാവരെ അവരുടെ മേല്‍ റബ്ബ്ൽ ആലമീൻ കന്‍മഴ വര്‍ഷിച്ചു. അവര്‍ മയ്യത്തായി. യിസ്രായിലാഹ്യര്‍ വാളുകൊണ്ടു നിഗ്രഹിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ കന്‍മഴ കൊണ്ടു മയ്യത്തായി.

12റബ്ബ്ൽ ആലമീൻ യിസ്രായിലാഹ്യര്‍ക്ക് അമോര്യരെ ഏല്‍പിച്ചു കൊടുത്ത ദിവസം യൂസാആ അവിടുത്തോടു ദുആ ഇരന്നു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമായി നില്‍ക്കുക. ചന്ദ്രാ, നീ അയ്യലോണ്‍ താഴ്‌വരയിലും നില്‍ക്കുക. 13അവര്‍ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യന്‍ നിശ്ചലമായി നിന്നു; ചന്ദ്രന്‍ അനങ്ങിയതുമില്ല. യാഷാറിന്‍റെ പുസ്തകത്തില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അങ്ങനെ ആകാശമധ്യേ ഒരു ദിവസം മുഴുവനും സൂര്യന്‍ അസ്തമിക്കാതെ നിന്നു. 14റബ്ബ്ൽ ആലമീൻ ഒരു മനുഷ്യന്‍റെ വാക്കു കേട്ട് യിസ്രായിലാഹിനു വേണ്ടി വേണ്ടി യുദ്ധം ചെയ്ത ആ ദിവസം പോലെ ഒരു ദിവസം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല.

15അനന്തരം, ഗില്‍ഗാലിലുള്ള പാളയത്തിലേക്കു യൂസാആയും അവനോടൊപ്പം യിസ്രായിലാഹ്യരും തിരികെപ്പോന്നു.

16ആ അഞ്ചു രാജാക്കന്‍മാരും മക്കേദായിലുള്ള ഒരു ഗുഹയില്‍ ഓടിയൊളിച്ചു. 17അവര്‍ ഗുഹയില്‍ ഒളിച്ചകാര്യം യൂസാആ അറിഞ്ഞു. 18അവന്‍ പറഞ്ഞു: ഗുഹയുടെ പ്രവേശന ദ്വാരത്തില്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ച് കാവലേര്‍പ്പെടുത്തുക. 19നിങ്ങള്‍ അവിടെ നില്‍ക്കരുത്. 20ശത്രുക്കളെ പിന്തുടര്‍ന്ന് ആക്രമിക്കുക. പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുത്. നിങ്ങളുടെ മഅബൂദായ റബ്ബ്ൽ ആലമീൻ അവരെ നിങ്ങളുടെ കൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. ശത്രുക്കളെ ഉന്‍മൂലനം ചെയ്യുന്നതുവരെ യൂസാആയും യിസ്രായിലാഹ് ജനവും സംഹാരം തുടര്‍ന്നു. ഏതാനുംപേര്‍ രക്ഷപെട്ടു കോട്ടയില്‍ അഭയം പ്രാപിച്ചു. 21അനന്തരം, യിസ്രായിലാഹ്യര്‍ സുരക്ഷിതരായി മക്കേദായിലെ പാളയത്തില്‍ യൂസാആയുടെ സമീപമെത്തി. അവര്‍ക്കെതിരേ ആരും നാവനക്കിയില്ല.

22അപ്പോള്‍ യൂസാആ കല്‍പിച്ചു: ഗുഹയുടെ വാതില്‍ തുറന്ന് ആ അഞ്ചു രാജാക്കന്‍മാരെയും എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍. 23അവന്‍ പറഞ്ഞതനുസരിച്ച് ഗുഹയില്‍ നിന്ന് ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാരെ അവര്‍ കൊണ്ടുവന്നു. 24യൂസാആ യിസ്രായിലാഹ് ജനത്തെ വിളിച്ചുകൂട്ടി തന്നോടൊപ്പം പോന്ന യോദ്ധാക്കളുടെ തലവന്‍മാരോടു പറഞ്ഞു: അടുത്തുവന്ന് ഈ രാജാക്കന്‍മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍. അവര്‍ അങ്ങനെ ചെയ്തു. 25യൂസാആ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ ചഞ്ചലചിത്തരാവുകയോ വേണ്ടാ. ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുവിന്‍. നിങ്ങള്‍ നേരിടുന്ന എല്ലാ ശത്രുക്കളോടും ഇപ്രകാരം തന്നെ റബ്ബ്ൽ ആലമീൻ പ്രവര്‍ത്തിക്കും. 26അനന്തരം യൂസാആ അവരെ അടിച്ചുകൊന്ന് അഞ്ചുമരങ്ങളില്‍ കെട്ടിത്തൂക്കി. സായാഹ്‌നം വരെ ജഡം മരത്തില്‍ തൂങ്ങിക്കിടന്നു. 27എന്നാല്‍ സൂര്യാസ്തമയ സമയത്ത് യൂസാആയുടെ കല്‍പന പ്രകാരം വൃക്ഷങ്ങളില്‍ നിന്ന് അവ ഇറക്കി, അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയി ഇട്ടു. അതിന്‍റെ വാതില്‍ക്കല്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ചു. അത് ഇന്നും അവിടെയുണ്ട്.

28അന്നു തന്നെ യൂസാആ മക്കേദാ പിടിച്ചടക്കി, അതിനെയും അതിന്‍റെ രാജാവിനെയും വാളിനിരയാക്കി. അവിടെയുള്ള എല്ലാവരെയും നിര്‍മൂലമാക്കി. ആരും അവശേഷിച്ചില്ല. അരീഹാ രാജാവിനോടു ചെയ്തതുപോലെ മക്കേദാ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.

29അനന്തരം, യൂസാആയും യിസ്രായിലാഹ് ജനവും മക്കേദായില്‍നിന്നു ലിബ്‌നായിലെത്തി അതിനെ ആക്രമിച്ചു. 30ആ പട്ടണത്തെയും അതിന്‍റെ രാജാവിനെയും യിസ്രായിലാഹ്യരുടെ കൈകളില്‍ റബ്ബ്ൽ ആലമീൻ ഏല്‍പിച്ചു. ആരും അവശേഷിക്കാത്ത വിധം അവര്‍ എല്ലാവരെയും വാളിനിരയാക്കി. അരീഹാ രാജാവിനോടു ചെയ്തതു പോലെ ലിബ്‌നാ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.

31യൂസാആയും യിസ്രായിലാഹ് ജനവും ലിബ്‌നായില്‍നിന്ന് ലാഖീഷിലെത്തി അതിനെ ആക്രമിച്ചു. 32ലാഖീഷിനെയും റബ്ബ്ൽ ആലമീൻ യിസ്രായിലാഹ്യരുടെ കൈകളില്‍ ഏല്‍പിച്ചു കൊടുത്തു. രണ്ടാം ദിവസം അവന്‍ അതു പിടിച്ചടക്കുകയും ലിബ്‌നായോട് ചെയ്തതുപോലെ അവിടെയുള്ള എല്ലാവരെയും വാളിനിരയാക്കുകയും ചെയ്തു.

33ഗേസറിലെ രാജാവായ ഹോരാം ലാഖീഷിന്‍റെ സഹായത്തിനെത്തി. എന്നാല്‍, ആരും അവശേഷിക്കാത്ത വിധം യൂസാആ അവനെയും അവന്‍റെ ജനത്തെയും സംഹരിച്ചു.

34യൂസാആയും യിസ്രായിലാഹ് ജനവും, ലാഖീഷില്‍ നിന്ന് എഗ്‌ലോണിലെത്തി. അതിനെ ആക്രമിച്ചു കീഴടക്കി. 35അന്നു തന്നെ അതു പിടിച്ചടക്കുകയും വാളിനിരയാക്കുകയും ചെയ്തു. ലാഖീഷിനോടു ചെയ്തതു പോലെ അവന്‍ അന്നുതന്നെ അവരെയും നശിപ്പിച്ചു.

36അതിനു ശേഷം യൂസാആയും യിസ്രായിലാഹ് ജനവും എഗ്‌ലോണില്‍ നിന്നു ഹെബ്രോണിലെത്തി അതിനെ ആക്രമിച്ചു. 37അതു പിടിച്ചടക്കി, അതിന്‍റെ രാജാവിനെയും അതിലെ പട്ടണങ്ങളെയും സര്‍വജനങ്ങളെയും വാളിനിരയാക്കി. എഗ്‌ലോണില്‍ പ്രവര്‍ത്തിച്ചതു പോലെ ഒന്നൊഴിയാതെ എല്ലാവരെയും നിശ്‌ശേഷം നശിപ്പിച്ചു.

38യൂസാആയും യിസ്രായിലാഹ് ജനവും ദബീറിന്‍റെ നേരേ തിരിഞ്ഞ് അതിനെ ആക്രമിച്ചു. 39അതിന്‍റെ രാജാവിനെയും സകല പട്ടണങ്ങളെയും പിടിച്ചടക്കി, വാളിനിരയാക്കി. അവിടെ ഒന്നും അവശേഷിച്ചില്ല. ഹെബ്രോണിനോടും ലിബ്‌നായോടും അതിലെ രാജാവിനോടും പ്രവര്‍ത്തിച്ചതു പോലെ ദബീറിനോടും അതിലെ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.

40അങ്ങനെ യൂസാആ രാജ്യം മുഴുവനും മലമ്പ്രദേശങ്ങളും നെഗെബും താഴ്‌വരകളും കുന്നിന്‍ചെരുവുകളും അവയിലെ രാജാക്കന്‍മാരോടൊപ്പം കീഴടക്കി. ഒന്നൊഴിയാതെ എല്ലാ ജീവികളെയും യിസ്രായിലാഹിന്‍റെ മഅബൂദായ റബ്ബ്ൽ ആലമീന്‍റെ കല്‍പനയനുസരിച്ചു നശിപ്പിച്ചു. 41കാദെഷ്ബര്‍ണിയാ മുതല്‍ ഗാസാവരെയും ഗോഷന്‍ മുതല്‍ ഗിബയോന്‍ വരെയും യൂസാആ പിടിച്ചടക്കി. 42ഈ രാജാക്കന്‍മാരെയും അവരുടെ ദേശങ്ങളെയും ഒറ്റപ്പടയോട്ടത്തില്‍ പിടിച്ചെടുത്തു. എന്തെന്നാല്‍, യിസ്രായിലാഹിന്‍റെ മഅബൂദായ റബ്ബ്ൽ ആലമീൻ അവര്‍ക്കുവേണ്ടി യുദ്ധം ചെയ്തു. 43അതിനുശേഷം യൂസാആയും യിസ്രായിലാഹ് ജനവും ഗില്‍ഗാലില്‍ തങ്ങളുടെ പാളയത്തിലേക്കു തിരിച്ചുപോന്നു.