യഹിയ്യാ 4  

ഈസാ അൽ മസീഹും സമരിയാക്കാരിയും

4 1യഹ്യാ[a] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) നെക്കാള്‍ അധികം ആളുകളെ താന്‍ ശിഷ്യപ്പെടുത്തുകയും ഗുസല്‍ നല്കുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി ഈസാ [b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അറിഞ്ഞു. 2വാസ്തവത്തില്‍, സാഹബാക്കളാല്ലാതെ ഈസാ അൽ മസീഹ് നേരിട്ട് ആര്‍ക്കും ഗുസല്‍ നല്‍കിയില്ല. 3അൽ മസീഹ് യൂദയാ വിട്ട് വീണ്ടും ഗലീലിയിലേക്കു പുറപ്പെട്ടു. 4അൽ മസീഹ് സമരിയായിലൂടെ കടന്നു പോകേണ്ടിയിരുന്നു. 5സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ ഈസാ അൽ മസീഹ് എത്തി. യാഖൂബ (അ) ന്‍റെ മകന്‍ യൂസുഫ് നബി (അ) നു നല്‍കിയ വയലിനടുത്താണ് ഈ പട്ടണം. 6യാഖൂബ് നബി (അ) ന്‍റെ കിണര്‍ അവിടെയാണ്. യാത്ര ചെയ്തു ക്ഷീണിച്ച ഈസാ അൽ മസീഹ് ആ കിണറിന്‍റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു.

7ആ സമയം ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. ഈസാ അൽ മസീഹ് അവളോട് എനിക്കു കുടിക്കാന്‍ തരുക എന്നു പറഞ്ഞു. 8ഈസാ അൽ മസീഹ്ന്‍റെ സാഹബാക്കളാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പട്ടണത്തിലേക്കു പോയിരുന്നു. 9ആ സമരിയാക്കാരി ഈസാ അൽ മസീഹിനോടു ചോദിച്ചു: അങ്ങുന്നു ഒരു ജൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? ജൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ. 10ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: അള്ളാഹുവിന്‍റെ ബര്‍ക്കത്ത് എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അദ്ദേഹം നിനക്കു തരുകയും ചെയ്യുമായിരുന്നു. 11അവള്‍ പറഞ്ഞു: റബ്ബേ, വെള്ളം കോരാന്‍ അങ്ങേക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവ ജലം അങ്ങേക്കു എവിടെ നിന്നു കിട്ടും? 12ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാഖൂബ് നബി (അ) ക്കാള്‍ വലിയവനാണോ അങ്ങുന്ന് ? അവനും അവന്‍റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍ നിന്നാണു കുടിച്ചിരുന്നത്. 13ഈസാഅൽ മസീഹ് പറഞ്ഞു: ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. 14എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ ഹയാത്തുല്‍ ജന്നത്തിലേക്ക് നിര്‍ഗളിക്കുന്ന അരുവിയാകും. 15അപ്പോള്‍ അവള്‍ പറഞ്ഞു: ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.

16ഈസാ അൽ മസീഹ് പറഞ്ഞു: നീ ചെന്ന് നിന്‍റെ ഷൊഹറിനെ കൂട്ടിക്കൊണ്ടു വരുക. 17എനിക്കു ഷൊഹറില്ല എന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: എനിക്കു ഷൊഹറില്ല എന്നു നീ പറഞ്ഞതു ശരിയാണ്. 18നീ അഞ്ചു നിക്കാഹ് കഴിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ളവന്‍ നിന്‍റെ ഷൊഹറല്ല. നീ പറഞ്ഞതു സത്യമാണ്. 19അവള്‍ പറഞ്ഞു: റബ്ബേ, അങ്ങ് ഒരു മുഹ്ജിസാത്താണെന്നു ഞാന്‍ മനസ്സിലാക്കുന്നു. 20ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ഇബാദത്ത് നടത്തി; എന്നാല്‍, യഥാര്‍ഥമായ ഇബാദത്ത്ഖാന ജറുസലെമിലാണ് എന്നു നിങ്ങള്‍ പറയുന്നു. 21ഈസാ അൽ മസീഹ് പറഞ്ഞു: സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങള്‍ അള്ളാഹുവിന് ഇബാദത്ത് ചെയ്യാത്ത കാലം വരുന്നു. 22നിങ്ങള്‍ അറിയാത്തതിന് ഇബാദത്ത് ചെയ്യുന്നു. ഞങ്ങള്‍ അറിയുന്നതിനെ ഇബാദത്ത് ചെയ്യുന്നു. എന്തെന്നാല്‍, നജാത്ത് ജൂദരില്‍ നിന്നാണ്. 23എന്നാല്‍, യഥാര്‍ഥ ഇബാദത്തുകാര്‍ റൂഹിലും സത്യത്തിലും അള്ളാഹുവിന് ഇബാദത്ത് ചെയ്യുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഇബാദത്ത് തന്നെയാണ് അള്ളാഹു[c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അന്വേഷിക്കുന്നതും. 24അള്ളാഹു റൂഹാണ്. അവിടുത്തെ ഇബാദത്ത് ചെയ്യുന്നവര്‍ റൂഹിലും സത്യത്തിലുമാണ് ഇബാദത്ത് ചെയ്യണ്ടത്. 25ആ സ്ത്രീ പറഞ്ഞു: ഈസാ- അല്‍മസീഹ്- വരുമെന്ന് എനിക്ക് അറിയാം. അൽ മസീഹ് വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും. 26ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അൽ മസീഹ്.

27ഈസാ അൽ മസീഹ്ന്‍റെ സാഹബാക്കള്‍ തിരിച്ചെത്തി.ഈസാ അൽ മസീഹ് ഒരു സ്ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും ഈസാ അൽ മസീഹിനോടു ചോദിച്ചില്ല. 28ആ സ്ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു: 29ഞാന്‍ ചെയ്ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞ ഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇദ്ദേഹം തന്നെയായിരിക്കുമോ അല്‍ മസീഹ്? 30അവര്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ട് അൽ മസീഹ്ൻറെ അടുത്തു വന്നു.

31തത്സമയം സാഹബാക്കള്‍ ഈസാ അൽ മസീഹിനോടു അപേക്ഷിച്ചു: റബ്ബീ, ഭക്ഷണം കഴിച്ചാലും. 32ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്ഷണം എനിക്കുണ്ട്. 33ആരെങ്കിലും ഈസാ അൽ മസീഹിനു ഭക്ഷണം കൊണ്ടു വന്നു കൊടുത്തിരിക്കുമോ എന്നു സാഹബാക്കള്‍ പരസ്പരം പറഞ്ഞു. 34ഈസാ അൽ മസീഹ് പറഞ്ഞു: എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം. 35നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞു കൊയ്ത്തിനു പാകമായിരിക്കുന്നു. 36കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യ ജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു. 37വിതയ്ക്കുന്നത് ഒരുവന്‍, കൊയ്യുന്നതു മറ്റൊരുവന്‍ എന്ന ചൊല്ല് ഇവിടെ സാര്‍ഥകമായിരിക്കുന്നു. 38നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ ഞാന്‍ നിങ്ങളെ അയച്ചു; മറ്റുള്ളവരാണ് അധ്വാനിച്ചത്. അവരുടെ അധ്വാനത്തിന്‍റെ ഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.

39ഞാന്‍ ചെയ്തതെല്ലാം അൽ മസീഹ് എന്നോടു പറഞ്ഞു എന്ന ആ സ്ത്രീയുടെ സാക്ഷ്യം മൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ ഈസാ അൽ മസീഹില്‍ വിശ്വസിച്ചു. 40ആ സമരിയാക്കാര്‍ അൽ മസീഹിൻറെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് ഈസാ അൽ മസീഹിനോട് അപേക്ഷിക്കുകയും ഈസാ അൽ മസീഹ് രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്തു. 41ഈസാ അൽ മസീഹിൻറെ കലാം ശ്രവിച്ച മറ്റു പലരും അൽ മസീഹ്ല്‍ വിശ്വസിച്ചു. 42അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്‍റെ വാക്കു മൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇദ്ദേഹമാണു യഥാര്‍ഥത്തില്‍ ലോക രക്ഷകന്‍ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

രാജസേവകന്‍റെ മകനെ സുഖപ്പെടുത്തുന്നു

(മത്തായി 8:5-8:13; ലൂക്കാ 7:1-7:10)

43രണ്ടു ദിവസം കഴിഞ്ഞ് ഈസാ അൽ മസീഹ് അവിടെ നിന്നു ഗലീലിയിലേക്കു പോയി. 44നബിമാർ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് ഈസാ അൽ മസീഹ് തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. 45ഈസാ അൽ മസീഹ് ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അൽ മസീഹിനെ സ്വാഗതം ചെയ്തു. എന്തെന്നാല്‍, തിരുനാളില്‍ ഈസാ അൽ മസീഹ് ജറുസലെമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.

46ഈസാ അൽ മസീഹ് വീണ്ടും ഗലീലിയിലെ കാനായിലെത്തി. അവിടെവച്ചാണ് ഈസാ അൽ മസീഹ് വെള്ളം വീഞ്ഞാക്കിയത്. കഫര്‍ണാമില്‍ ഒരു രാജസേവകന്‍ ഉണ്ടായിരുന്നു. അവന്‍റെ മകന്‍ രോഗ ബാധിതനായിരുന്നു. 47ഈസാ അൽ മസീഹ് ജൂദയായില്‍ നിന്നു ഗലീലിയിലേക്കു വന്നെന്നു കേട്ടപ്പോള്‍ അവന്‍ ചെന്ന് തന്‍റെ ആസന്ന മരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് ഈസാ അൽ മസീഹിനോട് അപേക്ഷിച്ചു. 48അപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ. 49അപ്പോള്‍, ആ രാജസേവകന്‍ ഈസാ അൽ മസീഹിനോട് അപേക്ഷിച്ചു: റബ്ബേ, എന്‍റെ മകന്‍ മരിക്കും മുമ്പ് വരണമേ! ഈസാ അൽ മസീഹ് പറഞ്ഞു:പൊയ്ക്കൊള്ളുക. നിന്‍റെ മകന്‍ ജീവിക്കും. 50ഈസാ അൽ മസീഹ് പറഞ്ഞ വചനം വിശ്വസിച്ച് അവന്‍ പോയി. 51പോകും വഴി മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്‍മാര്‍ എതിരേ വന്നു. 52ഏതു സമയത്താണ് അവന്‍റെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് അവന്‍ അന്വേഷിച്ചു. ഇന്നലെ ഏഴാം മണിക്കൂറില്‍ പനി വിട്ടുമാറി എന്ന് അവര്‍ പറഞ്ഞു. 53നിന്‍റെ മകന്‍ ജീവിക്കും എന്ന് ഈസാ അൽ മസീഹ് പറഞ്ഞത് ആ മണിക്കൂറില്‍ത്തന്നെയാണെന്ന് ആ പിതാവു മനസ്സിലാക്കി; അവനും കുടുംബം മുഴുവനും ഈമാൻ വെച്ചു 54ഇത് ജൂദയായില്‍ നിന്നു ഗലീലിയിലേക്കു വന്നപ്പോള്‍ ഈസാ അൽ മസീഹ് പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമാണ്.


Footnotes