യഹിയ്യ 12
അത്തറ് പൂശുന്നു
(മത്തി 26:6-13; മര്‍ക്കോസ് 14:3-9)
12 1മൌത്തായവരില്‍ നിന്നു താന്‍ ഉയിര്‍പ്പിച്ച ലാആസര്‍ പാർത്തിരുന്ന ബഥാനിയായിലേക്കു ഈദുൽ ഫിസ്ഹിന് ആറു യൌമിൽ മുമ്പ് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) വന്നു. 2അവര്‍ അവന് ഇശാഅ് ഒരുക്കി. മാര്‍ത്ത അവരെ തഖ്ദീം ചെയ്തു. അവനോടുകൂടെ തആമിനു ഇരുന്നവരിൽ ലാആസറും മൗജൂദായിരുന്നു. 3മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധ അത്തറെടുത്ത് ഈസാ(അ)ന്റെ പാദങ്ങളില്‍ പൂശുകയും തന്റെ ശഅറ് കൊണ്ട് അവന്റെ രിജ് ലുകൾ തുടയ്ക്കുകയും ചെയ്തു. അത്തറിന്റെ പരിമളം കൊണ്ടു ബൈത്തു നിറഞ്ഞു. 4അവന്റെ ശാഗിര്‍ദുകളിലൊരുവനും[b] 12.4 ശാഗിര്‍ദുകളിലൊരുവനും 1. യൂദാസിനെ സ്വഹാബാൻ എന്ന് പറയാൻ സാധ്യമല്ല.ശാഗിർദ് = ശിഷ്യൻമാർ, സ്വഹാബാൻ = അപ്പോസ്തലൻ എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്‌കറിയോത്താ പറഞ്ഞു: 5എന്തുകൊണ്ട് ഈ അത്തറ് മുന്നൂറു ദിനാറയ്ക്കു വിറ്റു മിസ്കീനുകൾക്ക് കൊടുത്തില്ല? 6അവന്‍ ഇതു പറഞ്ഞത് അവനു മിസ് കീനുകളോടുള്ള ഇഅ്തിബാർ കൊണ്ടല്ല, പന്നെയോ, അവന്‍ ഒരു ശാരിഖായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്. 7ഈസാ(അ) പറഞ്ഞു: അവളെ തടയേണ്ടാ. എന്നെ ഖബറടക്കുന്ന ദിവസത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ. 8മിസ്കീനുകൾ ദാഇമായി നിങ്ങളോടു കൂടെയുണ്ട്; ഞാന്‍ ദാഇമായി നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല.
9അവന്‍ മൌജൂദാണെന്നറിഞ്ഞ് യൂദര്‍ ജമാഅത്തായി അവിടേക്കു വന്നു. അവര്‍ വന്നത് ഈസാ(അ)നെ ഉദ്‌ദേശിച്ചുമാത്രമല്ല; അവന്‍ മൌത്തായവരില്‍നിന്നുയിര്‍പ്പിച്ച ലാആസറിനെ കാണാന്‍കൂടിയാണ്. 10ലാആസറിനെക്കൂടി ഖത്ൽ ചെയ്യാൻ ഇമാം പ്രമുഖന്‍മാര്‍ ആലോചിച്ചു. 11എന്തെന്നാല്‍, അവന്റെ സബബ് കൊണ്ട് യൂദരില്‍ വളരെപ്പേര്‍ അവരെ വിട്ടു ഈസാ(അ)ൽ ഈമാൻ കൊണ്ടിരുന്നു.
ഇലാഹിനെ വാഴ്ത്തി ബൈത്തുല്‍ മുഖദ്ദസില്‍ പ്രവേശിക്കുന്നു
(മത്തി 21:1-11; മര്‍ക്കോസ് 11:1-11; ലൂക്കാ 19:28-40)
12അടുത്ത യൌമിൽ, ഈദിന് വന്നുകൂടിയ ഒരു കബീറായ ജനക്കൂട്ടം ഈസാ(അ) ജറുസലെമിലേക്കു വരുന്നെന്നു കേട്ട്, 13ഈന്തപ്പനയോലകൾ എടുത്തുകൊണ്ട് അവനെ എതിരേല്‍ക്കാന്‍ പുറപ്പെട്ടു. അവര്‍ വിളിച്ചുപറഞ്ഞു: ഹോസാന! റബ്ബുൽ ആലമീന്റെ ഇസ്മിൽ വരുന്നവനും ബനൂ ഇസ്രായീലിന്റെ മലിക്കുമായവന്‍ വാഴ്ത്തപ്പെട്ടവന്‍. 14ഈസാ(അ) ഒരു കഴുതക്കുട്ടിയെക്കണ്ട് അതിന്റെ പുറത്തു കയറിയിരുന്നു.
15സീയോന്‍പുത്രീ, പേടിക്കേണ്ട; ഇതാ, നിന്റെ മലിക്[c] 12.15 മലിക് മലിക്= മലിക്, മലക് = മാലാഖ കഴുതക്കുട്ടിയുടെ പുറത്ത് എഴുന്നള്ളുന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു.
16ആദ്യമാദ്യം ഈസാ(അ)ന്റെ ശാഗീര്‍ദുകള്‍ക്ക് ഇതൊന്നും അത്രയ്ക്കങ്ങ് തുഞ്ചിയില്ല. ഈസ(അ) റബ്ബുൽ ആലമീന്റെ ആ നൂറാനിയ്യത്തിനാല്‍ പൊതിയപ്പെട്ടപ്പോഴാണ് ഇതെല്ലാം കിതാബുകളില്‍ ഈസാ(അ)നെപ്പറ്റിയാണ് എഴുതപ്പെട്ടതെന്നും തങ്ങള്‍ ഈസാ(അ)നോട് ഇങ്ങനെയൊക്കെ ചെയ്തതും അവര്‍ക്ക് അറഫായത്. 17ലാആസറിനെ മൌത്തായവരില്‍ നിന്ന് ഉയിര്‍പ്പിച്ച അവസരത്തില്‍ അവനോടൊപ്പമുണ്ടായിരുന്ന ജനക്കൂട്ടം അവനു ശഹാദത്ത് നല്‍കിയിരുന്നു. 18അവന്‍ ഈ അലാമത്ത് പ്രവര്‍ത്തിച്ചെന്നു കേട്ടതുകൊണ്ടുകൂടിയാണ് ജനക്കൂട്ടം അവനെ സ്വീകരിക്കുവാന്‍ വന്നത്. 19അപ്പോള്‍ ഫരിസേയര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നു കാണുന്നില്ലേ? നോക്കൂ. ദുനിയാവ് അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു.
യുനാനികൾ ഈസാ(അ)നെ തേടുന്നു
20ഈദ് നാളില്‍ ഇബാദത്തിനു വന്നവരില്‍ ഏതാനും യുനാനികളുമുണ്ടായിരുന്നു. 21ഇവര്‍ ഗലീലിയിലെ ബേത്‌സയ്ദായില്‍ നിന്നുള്ള ഫൽബൂസിന്റെ ഖരീബില്‍ ചെന്നു പറഞ്ഞു: സയ്യിദ്, ഞങ്ങള്‍ ഈസാ(അ)നെ മുലാഖാത്ത് ചെയ്യാൻ ആഗ്രഹിക്കുന്നു. 22ഫൽബൂസ് പോയി അന്ത്രുവിനോടും പറഞ്ഞു: അന്ത്രുവും ഫൽബൂസും കൂടി ഈസാ(അ)നെ വിവരമറിയിച്ചു. 23ഈസാ(അ) ഇജാപത്ത് നൽകി: ഇബ്നുല്‍ ഇന്‍സാന്‍ തംജീദാകാനുള്ള വഖ്ത് വന്നിരിക്കുന്നു. 24ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തു വീണ് നശിക്കുന്നില്ലെങ്കില്‍ അത് അതേ പടിയിരിക്കും. നശിക്കുന്നെങ്കിലോ അനേകം ഗോതമ്പ് മണികൾ ഉണ്ടാകുന്നു. 25തന്റെ ഹയാത്തിനെ ഹുബ്ബ് വെക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ദുനിയാവില്‍ തന്റെ ഹയാത്തിനെ നഷ്ടപ്പെടുത്തുന്നവന്‍ ഹയാത്തുൽ അബദിയായിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. 26എനിക്ക് ഖിദ്മത്ത് ചെയ്യുന്നവന്‍ എന്‍റെ ശാഗിര്‍ദായി എന്നെ ഇത്തിബാഅ് ചെയ്യണം. ഞാനുള്ളേടത്തായിരിക്കും എന്‍റെ ഖാദിമും. എനിക്ക് ഖിദ്മത്ത് ചെയ്യുന്നവരെ എന്റെ മൌലയായ അബ്ബ ആദരിക്കും.
ഇബ്നുല്‍ ഇന്‍സാന്‍ ഉയര്‍ത്തപ്പെടണം
27ഇപ്പോള്‍ എന്റെ ഖൽബ് എടങ്ങേറിലായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? യാ അബ്ബീ, ഈ വഖ്തിൽ നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ വഖ്തിലേക്കു ഞാന്‍ വന്നത്. 28യാ അബ്ബീ, അങ്ങയുടെ ഇസ്മിനെ തംജീദ് ചെയ്യേണമേ! അപ്പോള്‍ ജന്നത്തില്‍ നിന്നും ഒരു സ്വരമുണ്ടായി: ഞാന്‍ തംജീദ് ചെയ്യപ്പെട്ടിരിക്കുന്നു. ഇനിയും തംജീദ് ചെയ്യും. 29അവിടെ ഹാളിറായ ജനക്കൂട്ടം ഇതു കേട്ടിട്ട്, കബീറായ ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു മലക്ക് അവനോടു സംസാരിച്ചു എന്നു പറഞ്ഞു. 30ഈസാ(അ) പറഞ്ഞു: ഈ നിഅമത്തുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്. 31ഇപ്പോഴാണ് ഈ ദുനിയാവിന്റെ ഹുകുമ. ഇപ്പോള്‍ ഈ ദുനിയാവിന്റെ അമീർ ഖുറൂജാക്കപ്പെടും. 32ഞാന്‍ ദുനിയാവില്‍ നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ ഇൻസാനിയത്തിനെയും എന്നിലേക്കാകര്‍ഷിക്കും. 33അവന്‍ ഇതു പറഞ്ഞത്, താന്‍ ഏതു ത്വരീഖയിലുള്ള വഫാത്താണു ഖുബൂലാക്കുന്നത് എന്നു സൂചിപ്പിക്കാനാണ്. 34അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു: "റബ്ബുൽ ആലമീന്റെ ശരീഅത്തില്‍ നാം കേട്ടത് മസീഹ് എന്നുമെന്നും ഈ ഹാലില്‍ ആയിരിക്കുമെന്നുമാണ്. അപ്പോൾ ഇബ്നുല്‍ ഇന്‍സാന്‍ ഉയര്‍ത്തപ്പെടണം എന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാൻ കഴിയും? ആരാണ് ഈ ഇബ്നുല്‍ ഇന്‍സാന്‍?" 35ഈസാ(അ) അവരോടു പറഞ്ഞു: അല്‍പ വഖ്തു കൂടി നൂർ നിങ്ങളുടെയിടയിലുണ്ട്. ള്വലമ് നിങ്ങളെ കീഴടക്കാതിരിക്കാന്‍ നൂറുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. ള്വലമില്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ് പോകുന്നതെന്ന് അറഫാകുന്നില്ല. 36നിങ്ങള്‍ നൂറിന്റെ മക്കളാകേണ്ടതിന് നിങ്ങള്‍ക്കു നൂറുള്ളപ്പോള്‍ അതില്‍ ഈമാനർപ്പിക്കുവിന്‍.
യൂദരുടെ കുഫ്റ്
37ഇതു പറഞ്ഞതിനു ബഅ്ദായായി ഈസാ(അ) അവരില്‍ നിന്നു പോയി സിർറായി പാര്‍ത്തു. അവന്‍ വളരെ അലാമത്തുകൾ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും അവര്‍ അവനില്‍ ഈമാൻ വെച്ചില്ല. 38ഏശയ്യാ നബി(അ) പറഞ്ഞ കലിമ പുലരാൻ വേണ്ടിയാണ് ഇത്. റബ്ബേ, ഞങ്ങളുടെ രിസാലത്ത് ആരു വിശ്വസിച്ചു? റബ്ബിൻറെ ഭുജം ആര്‍ക്കാണു ളുഹൂറായത്?
39അതുകൊണ്ട് അവര്‍ക്കു ഈമാൻ വെക്കാൻ കഴിഞ്ഞില്ല. ഏശയ്യാ നബി(അ) മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നു: 40അവര്‍ തങ്ങളുടെ എെനുകള്‍കൊണ്ടു കാണുകയും ഖൽബ്കൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു റുജൂആയി ഞാന്‍ അവരെ ഷിഫയാക്കുകയുംചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ എെനുകളെ അഅ്മിയാക്കുകയും ഖൽബുകളെ കഠിനമാക്കുകയും ചെയ്തു.
41അവന്റെ തംജീദ് കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതു കൊണ്ടാണ് ഏശയ്യാ നബി(അ) ഇങ്ങനെ പ്രസ്താവിച്ചത്. 42എന്നിട്ടും, സാദാത്തുകളില്‍പ്പോലും അനേകര്‍ അവനില്‍ ഈമാൻ കൊണ്ടു. എന്നാല്‍, പള്ളി വിലക്കുണ്ടാകാതിരിക്കാന്‍ വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് പുറത്തു പറഞ്ഞില്ല. 43അള്ളാഹുവില്‍ നിന്നുള്ള തംജീദിനേക്കാളധികം ഇൻസാനിയത്തിന്റെ പ്രശംസ അവര്‍ ഇഷ്ടപ്പെട്ടു.
44ഈസാ(അ) ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ ഈമാൻ വെക്കുന്നവന്‍ എന്നിലല്ല, എന്നെ മുർസലാക്കിയവനിലാണു ഈമാൻ വെക്കുന്നത്. 45എന്നെ കാണുന്നവന്‍ എന്നെ മുർസലാക്കിയവനെ കാണുന്നു. 46എന്നില്‍ ഈമാൻ വെക്കുന്നവരാരും ള്വലമില്‍ വസിക്കാതിരിക്കേണ്ടതിന് ഞാന്‍ അൽ നൂർ ആയി ദുനിയാവിലേക്കു വന്നിരിക്കുന്നു. 47എന്റെ കലാമുകള്‍ കേള്‍ക്കുന്നവന്‍ അവ അനുസരിക്കുന്നില്ലെങ്കിലും ഞാന്‍ അവനെ ഹിസാബ് ചെയ്യുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് ദുനിയാവിനെ ഹിസാബ് ചെയ്യാനല്ല, ഇഖ് ലാസ് ചെയ്യാനാണ്. 48എന്നാല്‍, എന്നെ നിരസിക്കുകയും എന്റെ കലിമ തിരസ്‌കരിക്കുകയും ചെയ്യുന്നവന് ഒരു ഖാളിയുണ്ട്. ഞാന്‍ പറഞ്ഞ കലിമ തന്നെ ഖിയാമത്ത് നാളിൽ അവനെ ഹിസാബ് ചെയ്യും. 49എന്തെന്നാല്‍, ഞാന്‍ നഫ് സിയായി അല്ല സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു തഅലീം തരണം എന്ന് എന്നെ മുർസലാക്കിയ അബ്ബ തന്നെ എനിക്കു ഹുക്മ് നല്‍കിയിരിക്കുന്നു. 50അവിടുത്തെ ഹുക്മ് ഹയാത്തുൽ അബദിയയാണെന്നു ഞാന്‍ അറഫാകുന്നു. അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം അബ്ബ എന്നോടു അംറ് ചെയ്തതുപോലെ തന്നെയാണ്.