യാഖൂബ് 3
നാവിന്റെ ദുരുപയോഗം
3 1എന്റെ ഇഖ് വാനീങ്ങളേ, നിങ്ങളില്‍ അധികം പേര്‍ മുഅലീമാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു അറഫാക്കുവിന്‍. 2നാമെല്ലാവരും പലവിധത്തില്‍ തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും. 3നമ്മെ അനുസരിക്കുന്നതിനു വേണ്ടി കുതിരയുടെ വായില്‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍, അതിന്റെ ജിസ്മ് മുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്. 4വളരെ കബീറും, ഖവ്വിയായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെ ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്ന മകാനിലേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു. 5അതുപോലെ, ലിസാൻ വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര കബീറായ വനത്തെയാണു ചാമ്പലാക്കുക! 6ലിസാൻ തീയാണ്; അതു ശർറിന്റെ ഒരു ദുനിയാവ് തന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത് ജിസ്മ് മുഴുവനെയും മലിനമാക്കുന്നു; ജഹന്നത്തിൻറെ നാറിനാല്‍ ജ്വലിക്കുന്ന ഈ ലിസാൻ പ്രകൃതി ചക്രത്തെ ചുട്ടു പഴുപ്പിക്കുന്നു.
7എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്ര ജീവികളെയും ഇൻസാൻ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്. 8എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ ശർറും മാരകമായ വിഷവുമാണ്. 9ഈ ലിസാൻകൊണ്ടു ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെയും അബ്ബാ അൽ ഖാലിഖിനെയും നാം മദ്ഹ് ചെയ്യുന്നു. റബ്ബുൽ ആലമീന്റെ സൂറത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ ലിസാൻകൊണ്ടു ശപിക്കുകയും ചെയ്യുന്നു. 10ഒരേ വായില്‍നിന്ന് അനുഗ്രഹ വും ലഅ്നത്തും പുറപ്പെടുന്നു. എന്റെ ഇഖ് വാനീങ്ങളേ, ഇത് ഉചിതമല്ല. 11അരുവി ഒരേ ഉറവയില്‍ നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ? 12എന്റെ ഇഖ് വാനീങ്ങളേ, അൽതീൻ വൃക്ഷത്തിന് സൈത്തൂൻ ഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ?
യഥാര്‍ഥ ഹിക്മത്ത്
13നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്? അവന്‍ ജയ്യിദായ പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്റെ അമലുകളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ. 14എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഖൽബിൽ സ്വാര്‍ഥ മോഹവും ഉണ്ടാകുമ്പോള്‍, ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു ദിഫാ ആയി കദ്ദാബ് പറയുകയോ അരുത്. 15ഈ ഹിക്മത്ത് അൽ-ജന്നത്തില്‍ നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ഥ പരവും ഇബിലീസിൽ നിന്നുള്ളതുമാണ്. 16എവിടെ അസൂയയും സ്വാര്‍ഥ മോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്. 17എന്നാല്‍, അൽ-ജന്നത്തില്‍ നിന്നുള്ള ഹിക്മത്ത് ഒന്നാമത് ശുദ്ധവും പിന്നെ സലാമത്തിന്റെ പൂര്‍ണവും വിനീതവും വിധേയത്വമുളളതും റഹ്മത്തും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ഥതയില്ലാത്തതോ അല്ല. 18സലാമത്തിന്റെ സ്രഷ്ടാക്കള്‍ അദ്ൽന്റെ സമറത്ത് സമാധാനത്തില്‍ വിതയ്ക്കുന്നു.