സൂറ അൽ-വജ്ഹ 8  

ജലപ്രളയത്തിന്റെ അന്ത്യം

8 1നൂഹ് നബി (അ) നെയും കപ്പലിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നു കാലികളെയും അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ഓര്‍ത്തു. 2അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയും ചെയ്തു. 3ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു. 4ഏഴാം മാസം പതിനേഴാം ദിവസം കപ്പല്‍ അറാറാത്തു പര്‍വതത്തില്‍ ഉറച്ചു. 5പത്തു മാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വത ശിഖരങ്ങള്‍ കാണാറായി.

6നല്‍പതു ദിവസം കഴിഞ്ഞപ്പോള്‍ നൂഹ് നബി (അ) കപ്പലില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്, 7ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു. 8ഭൂമിയില്‍ നിന്ന് വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു. 9കാലു കുത്താന്‍ ഇടം കാണാതെ പ്രാവു കപ്പലിലേക്കു തന്നെ തിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി പ്രാവിനെ പിടിച്ചു കപ്പലിലാക്കി. 10ഏഴു ദിവസം കൂടി കാത്തിട്ട് വീണ്ടും അവന്‍ പ്രാവിനെ കപ്പലിനു പുറത്തു വിട്ടു. 11വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചു വന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്‍െറ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നൂഹ് നബി (അ) യ്ക്കു മനസ്സിലായി. 12ഏഴു നാള്‍കൂടി കഴിഞ്ഞ് അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു.

13അതു പിന്നെ തിരിച്ചു വന്നില്ല. നൂഹ് നബി (അ) യുടെ ജീവിതത്തിന്‍െറ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നൂഹ് നബി (അ) കപ്പലിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു. 14രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തും ഉണങ്ങി. 15അള്ളാഹു നൂഹ് നബി (അ) യോടു പറഞ്ഞു : 16ബീവി, പുത്രന്‍മാര്‍, അവരുടെ ബീവിമാര്‍ എന്നിവരോടുകൂടി കപ്പലില്‍ നിന്നു പുറത്തിറങ്ങുക. 17കപ്പലിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും എല്ലാം പുറത്തു കൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയില്‍ നിറയട്ടെ. 18ബീവിയും പുത്രന്‍മാരും അവരുടെ ബീവിമാരുമൊത്ത് നൂഹ് നബി (അ) കപ്പലില്‍ നിന്നു പുറത്തു വന്നു. 19മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനം തിരിഞ്ഞു പുറത്തേക്കു പോയി.

നൂഹ് നബി (അ) ഖുർബാനിയര്‍പ്പിക്കുന്നു

20നൂഹ് നബി (അ) അള്ളാഹുവിന് ഒരു ഖുർബാനിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലും നിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹന ഖുർബാനിയര്‍പ്പിച്ചു. 21ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ അള്ളാഹു പ്രസാദിച്ചരുളി: മനുഷ്യന്‍ കാരണം ദുനിയാിനെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കം മുതലേ അവന്റെ അന്തരംഗം തിന്‍മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല. 22ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല.


Footnotes