സൂറ അൽ-വജ്ഹ 43

ബഞ്ചമിനും ഈജിപ്തിലേക്ക്

43 1നാട്ടില്‍ ക്ഷാമം കൊടുമ്പിരിക്കൊണ്ടു. 2ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ധാന്യം തീര്‍ന്നപ്പോള്‍ അവരുടെ പിതാവു പറഞ്ഞു: നിങ്ങള്‍ വീണ്ടും പോയി കുറച്ചു ധാന്യം കൂടി വാങ്ങിക്കൊണ്ടു വരുവിന്‍. 3അപ്പോള്‍ യൂദാ പറഞ്ഞു: അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്കെന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ ഞങ്ങളോടു തീര്‍ത്തു പറഞ്ഞിട്ടുണ്ട്. 4ഞങ്ങളുടെ സഹോദരനെക്കൂടെ അയയ്ക്കാമെങ്കില്‍, ഞങ്ങള്‍പോയി ധാന്യം വാങ്ങിക്കൊണ്ടുവരാം. 5അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകുന്നില്ല. കാരണം, അനുജനെക്കൂടാതെ വന്നാല്‍ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കയില്ല എന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. 6ഇസ്രായിലാഹ് ചോദിച്ചു: നിങ്ങള്‍ക്ക് ഒരു സഹോദരന്‍കൂടിയുണ്ടെന്ന് അവനോടു പറഞ്ഞ് എന്നെ ദ്രോഹിച്ചതെന്തിന്? 7അവര്‍ മറുപടി പറഞ്ഞു: അവന്‍ ഞങ്ങളെയും ബന്ധുക്കളെയും കുറിച്ചു വളരെ വിശദമായി അന്വേഷിച്ചു: നിങ്ങളുടെ പിതാവ് ജീവിച്ചിരിക്കുന്നോ? നിങ്ങള്‍ക്കു വേറെസഹോദരനുണ്ടോ? അവനു ഞങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, സഹോദരനെയും കൂട്ടിക്കൊണ്ടു വരുവിന്‍ എന്ന് അവന്‍ പറയുമെന്ന് ഞങ്ങള്‍ക്ക് ഊഹിക്കുവാന്‍ കഴിയുമായിരുന്നോ? 8അപ്പോള്‍, യൂദാ പിതാവായ ഇസ്രായിലാഹിനോടു പറഞ്ഞു: നമ്മള്‍, അങ്ങും ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും, മരിക്കാതെ ജീവനോടെയിരിക്കണമെങ്കില്‍ അവനെ എന്റെ കൂടെ അയയ്ക്കുക. ഞങ്ങള്‍ ഉടനെ പുറപ്പെടാം. 9അവന്റെ ചുമതല ഞാന്‍ ഏറ്റുകൊള്ളാം. എന്റെ കൈയില്‍ നിന്ന് അങ്ങേക്ക് അവനെ ആവശ്യപ്പെടാം. അവനെ അങ്ങയുടെ മുന്‍പില്‍ തിരിയേ കൊണ്ടുവരുന്നില്ലെങ്കില്‍ ആ കുറ്റം എന്നും എന്റെ മേല്‍ ആയിരിക്കട്ടെ. 10നമ്മള്‍ ഇത്രയും താമസിക്കാതിരുന്നെങ്കില്‍, ഇതിനകം രണ്ടാം പ്രാവശ്യം പോയി തിരിച്ചുവരാമായിരുന്നു.

11അപ്പോള്‍ അവരുടെ പിതാവായ ഇസ്രായിലാഹ് പറഞ്ഞു: കൂടിയേതീരൂ എങ്കില്‍ അപ്രകാരം ചെയ്യുക. നാട്ടിലെ വിശിഷ്‌ടോത്പന്നങ്ങള്‍ കുറേശ്‌ശെയെടുത്ത് അവനു സമ്മാനമായി കൊണ്ടുപോവുക - തൈലം, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, മീറാ, ബോടനണ്ടി, ബദാംപരിപ്പ് എന്നിവയെല്ലാം. 12പണം ഇരട്ടി എടുത്തുകൊള്ളണം, നിങ്ങളുടെ ചാക്കുകളില്‍ വച്ചു തിരിച്ചയച്ച പണവും കൊണ്ടു പോവുക. അതൊരു നോട്ടപ്പിശകായിരുന്നിരിക്കാം. 13നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അവന്റെ അടുത്തേക്കു പൊയ്‌ക്കൊള്ളുക. 14യിലാഹുൽ ഖദിരൂൻ അവന്റെ മുന്‍പില്‍ നിങ്ങളോടു കാരുണ്യം കാണിക്കട്ടെ. അവന്‍ നിങ്ങളുടെ സഹോദരനെയും ബഞ്ചമിനെയും തിരിച്ചയയ്ക്കട്ടെ. മക്കള്‍ എനിക്കു നഷ്ടപ്പെടണമെന്നാണെങ്കില്‍ അങ്ങനെയുമാവട്ടെ!

15സമ്മാനവും ഇരട്ടിത്തുകയുമെടുത്ത് ബഞ്ചമിനോടുകൂടി അവര്‍ ഈജിപ്തിലെത്തി യൂസുഫിൻറെ മുന്‍പില്‍ ഹാജരായി.

16അവരുടെകൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ യൂസുഫ് വീട്ടുകാര്യസ്ഥനെ വിളിച്ചുപറഞ്ഞു: ഇവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുക. ഒരു മൃഗത്തെക്കൊന്നു സദ്യയൊരുക്കുക. ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെ കൂടെയായിരിക്കും ഭക്ഷണം കഴിക്കുക. 17യൂസുഫ് പറഞ്ഞതു പോലെ അവന്‍ അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. 18വീട്ടിലെത്തിയപ്പോള്‍ അവര്‍ക്കു പേടിയായി. അവര്‍ പറഞ്ഞു: കഴിഞ്ഞ തവണ ചാക്കില്‍ തിരിയേ വച്ചിരുന്ന പണം കാരണമാണ് അവന്‍ നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. 19അവസരമുണ്ടാക്കി നമ്മെ കീഴ്‌പ്പെടുത്തി അടിമകളാക്കുകയും നമ്മുടെ കഴുതകളെ പിടിച്ചെടുക്കുകയുമാണ് അവന്റെ ഉദ്ദേശ്യം. 20അതുകൊണ്ട്, അവര്‍ വീട്ടുവാതില്‍ക്കല്‍വച്ച് യൂസുഫിൻറെ കാര്യസ്ഥനെ സമീപിച്ചു സംസാരിച്ചു. അവര്‍ പറഞ്ഞു: യജമാനനേ, മുന്‍പൊരിക്കല്‍ ധാന്യം വാങ്ങുന്നതിനു ഞങ്ങള്‍ ഇവിടെ വന്നിരുന്നു. 21മടക്കയാത്രയില്‍ വഴിയമ്പലത്തില്‍ വച്ചു ചാക്കഴിച്ചപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും കൊടുത്ത പണം ഞങ്ങളുടെ ചാക്കില്‍ത്തന്നെ ഇരിക്കുന്നു. ഞങ്ങള്‍ അതു തിരിയേക്കൊണ്ടു വന്നിട്ടുണ്ട്. 22ധാന്യം വാങ്ങാന്‍ ഞങ്ങള്‍ വേറെ പണവും കൊണ്ടുവന്നിട്ടുണ്ട്. പണം ചാക്കില്‍ തിരിയേവച്ചത് ആരെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. 23അവന്‍ പറഞ്ഞു: ശാന്തരായിരിക്കുവിന്‍, ഭയപ്പെടേണ്ടാ. നിങ്ങളുടെയും നിങ്ങളുടെ പിതാവിന്റെയും മഅബൂദാണു നിങ്ങളുടെ ചാക്കുകളില്‍ നിധി നിക്‌ഷേപിച്ചത്. നിങ്ങളുടെ പണം ഞാന്‍ കൈപ്പറ്റിയതാണ്. അവന്‍ ശിമയോനെ അവരുടെയടുത്തേക്ക് കൊണ്ടുവന്നു. 24അനന്തരം അവരെ യൂസുഫിൻറെ വീട്ടിനുള്ളില്‍ കൊണ്ടുചെന്ന് അവര്‍ക്കു വെള്ളം കൊടുത്തു. അവര്‍ കാല്‍കഴുകി. 25കഴുതകള്‍ക്കും തീറ്റികൊടുത്തു. ഉച്ചയ്ക്ക് യൂസുഫ് വരുന്നതിനുമുന്‍പ് അവര്‍ സമ്മാനം ഒരുക്കിവച്ചു. കാരണം, അവിടെയായിരിക്കും തങ്ങള്‍ ഭക്ഷണം കഴിക്കുകയെന്ന് അവര്‍ അറിഞ്ഞിരുന്നു.

26യൂസുഫ് വീട്ടില്‍ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന സമ്മാനം അവന്റെയടുത്തു കൊണ്ടുചെന്നു. അവര്‍ അവനെ താണുവീണു വണങ്ങി. അവന്‍ അവരോട് കുശലം ചോദിച്ചു: 27നിങ്ങളുടെ പിതാവിനു സുഖം തന്നെയോ? നിങ്ങള്‍ പറഞ്ഞ ആ വൃദ്ധന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നോ? 28അവര്‍ പറഞ്ഞു: അങ്ങയുടെ ദാസനായ, ഞങ്ങളുടെ പിതാവിനു സുഖം തന്നെ. അദ്‌ദേഹം ജീവനോടിരിക്കുന്നു. അവര്‍ കുനിഞ്ഞ് അവനെ വണങ്ങി. 29അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ തന്റെ സഹോദരന്‍ ബഞ്ചമിനെ കണ്ടു - തന്റെ അമ്മയുടെ മകന്‍ . അവന്‍ പറഞ്ഞു: ഇവനാണോ നിങ്ങള്‍ പറഞ്ഞ ഇളയ സഹോദരന്‍? മകനേ, അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ നിന്നോടു കരുണ കാണിക്കട്ടെ. 30തന്റെ സഹോദരനെപ്രതി ഹൃദയം തേങ്ങിയപ്പോള്‍ യൂസുഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന്‍ കരഞ്ഞു. 31അവന്‍ മുഖം കഴുകി പുറത്തുവന്ന്, തന്നെത്തന്നെ നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു: ഭക്ഷണം വിളമ്പുക. 32അവനും അവര്‍ക്കും അവന്റെ കൂടെയുള്ള ഈജിപ്തുകാര്‍ക്കും അവര്‍ വേറെ വേറെയാണ് വിളമ്പിയത്. കാരണം, ഈജിപ്തുകാര്‍ യഹൂദരുടെ കൂടെ ഭക്ഷണം കഴിക്കാറില്ല. അത് ഈജിപ്തുകാര്‍ക്കു നിഷിദ്ധമായിരുന്നു. 33മൂത്തവന്‍ മുതല്‍ ഇളയവന്‍ വരെ മൂപ്പനുസരിച്ച് അവര്‍ അവന്റെ മുന്‍പില്‍ ഇരുന്നു. അവര്‍ അമ്പരന്ന് അന്യോന്യം നോക്കി. 34യൂസുഫ് തന്റെ ആഹാരത്തില്‍ നിന്ന് ഓരോ പങ്ക് അവര്‍ക്കു കൊടുത്തു. എന്നാല്‍ ബഞ്ചമിന്റെ പങ്ക് മറ്റുള്ളവരുടേതിന്റെ അഞ്ചിരട്ടിയായിരുന്നു. അവര്‍ കുടിച്ച് അവനോടൊപ്പം ഉല്ലസിച്ചു.


Footnotes