സൂറ അൽ-വജ്ഹ 4  

ഖാബീലും ഹാബീലും

4 1ആദംനബീ (അ) തന്‍െറ ഭാര്യയായ ഹവ്വാ (റ) ബീവിയോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ചു ഖാബീലിനെപ്രസവിച്ചു. അവള്‍ പറഞ്ഞു: അള്ളാഹുവിന്‍റെ റഹമത്തില്‍ എനിക്കു പുത്രനെ ലഭിച്ചിരിക്കുന്നു. 2പിന്നീട് അവള്‍ ഖാബീലിന്‍െറ സഹോദരന്‍ ഹാബീലിനെ പ്രസവിച്ചു. ഹാബീല്‍ ആട്ടിടയനും ഖാബീല്‍ കൃഷിക്കാരനുമായിരുന്നു. 3ഒരിക്കല്‍ ഖാബീല്‍ തന്‍െറ വിളവില്‍ ഒരു ഭാഗം അള്ളാഹുവിനു സമര്‍പ്പിച്ചു. 4ഹാബീല്‍ തന്‍െറ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്കു കാഴ്ചവച്ചു. ഹാബീലിലും അവന്‍െറ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. 5എന്നാല്‍ ഖാബീലിലും അവന്‍െറ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇതു ഖാബീലിനെ അത്യധികം കോപിപ്പിച്ചു. അവന്‍െറ മുഖം കറുത്തു. 6അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) ഖാബീലിനോടു ചോദിച്ചു: നീ കോപിച്ചിരിക്കുന്നതെന്തുകൊണ്ട്? നിന്‍െറ മുഖം വാടിയിരിക്കുന്നതെന്തുകൊണ്ട്? 7ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.

8ഒരു ദിവസം ഖാബീല്‍ തന്‍െറ സഹോദരന്‍ ഹാബീലിനോടു പറഞ്ഞു: നമുക്കു വയലിലേക്കു പോകാം. അവര്‍ വയലിലായിരിക്കേ ഖാബീലിന് ഹാബീലിനോടു തര്‍ക്കം ഉണ്ടായി അവനെ കൊന്നു. 9അള്ളാഹു ഖാബീലിനോടു ചോദിച്ചു: നിന്‍െറ സഹോദരന്‍ ഹാബീല്‍ എവിടെ? അവന്‍ പറഞ്ഞു: എനിക്കറിഞ്ഞുകൂടാ. സഹോദരന്‍െറ കാവല്‍ക്കാരനാണോ ഞാന്‍ ? 10എന്നാല്‍ അള്ളാഹു പറഞ്ഞു: നീയെന്താണു ചെയ്തത്? നിന്‍െറ സഹോദരന്‍െറ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചു കരയുന്നു. 11നിന്‍െറ കൈയില്‍നിന്നു നിന്‍െറ സഹോദരന്‍െറ രക്തം കുടിക്കാന്‍ വായ് പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും. 12കൃഷിചെയ്യുമ്പോള്‍ മണ്ണു നിനക്കു ഫലം തരുകയില്ല. നീ ഭൂമിയില്‍ അലഞ്ഞുതിരിയുന്നവനായിരിക്കും. 13ഖാബീല്‍ അള്ളാഹുവിനോടു പറഞ്ഞു: എനിക്കു വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ. 14ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തു നിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയില്‍ നിന്നു ഞാന്‍ ഒളിച്ചു നടക്കണം. ഞാന്‍ ഭൂമിയില്‍ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും. 15അള്ളാഹുപറഞ്ഞു: ഒരിക്കലുമില്ല. ഖാബീലിനെ കൊല്ലുന്നവന്‍െറ മേല്‍ ഏഴിരട്ടിയായി ഞാന്‍ പ്രതികാരം ചെയ്യും. ആരും ഖാബീലിനെ കൊല്ലാതിരിക്കാന്‍ അള്ളാഹു അവന്‍െറ മേല്‍ ഒരടയാളം പതിച്ചു. 16ഖാബീല്‍ അള്ളാഹുവിന്‍റെ സന്നിധിവിട്ട് ഏദനു കിഴക്കു നോദു ദേശത്ത് വാസമുറപ്പിച്ചു.

ഖാബീലിന്‍െറ സന്താനപരമ്പര

17ഖാബീല്‍ തന്‍െറ ഭാര്യയുമായി ചേര്‍ന്നു. അവള്‍ ഗര്‍ഭം ധരിച്ച് ഹെനോക്കിനെ പ്രസവിച്ചു. ഖാബീല്‍ ഒരു നഗരം പണിതു. തന്‍െറ പുത്രനായ ഹെനോക്കിന്‍െറ പേര് അതിനു നല്‍കി. 18ഹെനോക്കിന് ഈരാദും, ഈരാദിന് മെഹുയായേലും ജനിച്ചു. മെഹുയായേലിന് മെഥൂശായേലും, മെഥൂശായേലിനു ലാമെക്കും ജനിച്ചു. 19ലാമെക്കിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു- ആദായും സില്ലായും. 20ആദായുടെ മകനായിരുന്നു യാബാല്‍. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന്‍ . 21അവന്‍െറ സഹോദരന്‍െറ പേര് യൂബാല്‍. കിന്നരവും വേണുവും വായിക്കുന്നവരുടെ പിതാവായിരുന്നു അവന്‍ . 22സില്ലായ്ക്കും ഒരു പുത്രനുണ്ടായി. തൂബല്‍കയീന്‍. ചെമ്പുപണിക്കാരുടെയും ഇരുമ്പുപണിക്കാരുടെയും പിതാവായിരുന്നു അവന്‍ . തൂബല്‍കയീന് നാമാ എന്നൊരു സഹോദരിയുണ്ടായിരുന്നു.

23ലാമെക്ക് തന്‍െറ ഭാര്യമാരോടു പറഞ്ഞു: ആദായേ, സില്ലായേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍. ലാമെക്കിന്‍െറ ഭാര്യമാരേ, എനിക്കു ചെവി തരുവിന്‍. എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാന്‍ കൊന്നു കളഞ്ഞു. 24ഖാബീലിന്‍റെ പ്രതികാരം ഏഴിരട്ടിയെങ്കില്‍ ലാമെക്കിന്‍േറത് എഴുപത്തേഴിരട്ടിയായിരിക്കും.

25ആദം നബീ (അ) വീണ്ടും തന്‍െറ ഭാര്യയോടു ചേര്‍ന്നു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ശീത്ത്നബീ (അ) എന്ന് അവനു പേരിട്ടു. കാരണം, ഖാബീല്‍ കൊന്ന ഹാബീലിനു പകരം എനിക്കു അള്ളാഹു തന്നതാണ് അവന്‍ എന്ന് അവള്‍ പറഞ്ഞു. 26ശീത്തിനും ഒരു പുത്രന്‍ ജനിച്ചു. ശീത്ത്നബീ (അ) അവനെ എനോഷ് എന്നു വിളിച്ചു. അക്കാലത്ത് മനുഷ്യര്‍ അള്ളാഹുവിന്‍െറ നാമം വിളിച്ചപേക്ഷിക്കാന്‍ തുടങ്ങി.


Footnotes