സൂറ അൽ-വജ്ഹ 20

ഇബ്രാഹീമും അബിമാലിക്കും

20 1ഇബ്രാഹീം അവിടെനിന്നു നെഗെബ്പ്രദേശത്തേക്കു തിരിച്ചു. കാദെഷിനും ഷൂറിനും ഇടയ്ക്ക് അവന്‍ വാസമുറപ്പിച്ചു. അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു. 2തന്റെ ബീവി സാറായെക്കുറിച്ച്, അവള്‍ എന്റെ സഹോദരിയാണ് എന്നത്രേ അവന്‍ പറഞ്ഞിരുന്നത്. ഗരാറിലെ രാജാവായ അബിമാലിക്ക് സാറായെ ആളയച്ചു വരുത്തുകയും സ്വന്തമാക്കുകയും ചെയ്തു. 3അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അബിമാലിക്കിനോടു പറഞ്ഞു: നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീ നിമിത്തം നീ ഇതാ പിണമായിത്തീരുവാന്‍ പോകുന്നു. കാരണം, അവള്‍ ഒരുവന്റെ ബീവിയാണ്. 4അബിമാലിക്ക് അവളെ സമീപിച്ചിട്ടില്ലായിരുന്നു. അവന്‍ ചോദിച്ചു: യാ റബ്ബുൽ ആലമീൻ, നിരപരാധനെ അങ്ങു വധിക്കുമോ? 5അവള്‍ എന്റെ സഹോദരിയാണ് എന്ന് അവന്‍ തന്നെയല്ലേ എന്നോടു പറഞ്ഞത്? അവന്‍ എന്റെ സഹോദരനാണ് എന്ന് അവളും പറഞ്ഞു. നിര്‍മല ഹൃദയത്തോടും കറയറ്റ കൈകളോടും കൂടെയാണു ഞാന്‍ ഇതു ചെയ്തത്. 6അപ്പോള്‍ അള്ളാഹു സുബുഹാന തഅലാ സ്വപ്നത്തില്‍ അവനോടു പറഞ്ഞു: നിര്‍മലഹൃദയത്തോടെയാണു നീ ഇതുചെയ്തത് എന്ന് എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതില്‍നിന്ന് ഞാനാണു നിന്നെ തടഞ്ഞത്. അതുകൊണ്ടാണ് അവളെ തൊടാന്‍ നിന്നെ ഞാന്‍ അനുവദിക്കാതിരുന്നത്. 7അവന്റെ ബീവിയെ തിരിച്ചേല്‍പിക്കുക. അവന്‍ ഒരു നബിയാണ്. അവന്‍ നിനക്കുവേണ്ടി ദുആ ഇരക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാല്‍, നീ അവളെ തിരിച്ചേല്‍പിക്കുന്നില്ലെങ്കില്‍ നീയും നിന്റെ ജനങ്ങളും മരിക്കും എന്നറിയുക.

8അബിമാലിക്ക് അതിരാവിലെ എഴുന്നേറ്റു സേവകന്‍മാരെയെല്ലാം വിളിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞു: അവര്‍ വളരെ ഭയപ്പെട്ടു. 9അനന്തരം, അബിമാലിക്ക് ഇബ്രാഹീമിനെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോട് ഈ ചെയ്തത്? നിനക്കെതിരായി ഞാന്‍ എന്തു തെറ്റുചെയ്തിട്ടാണ് എന്റെയും എന്റെ രാജ്യത്തിന്റെയും മേല്‍ ഇത്ര വലിയ തിന്‍മ വരുത്തിവച്ചത്? ചെയ്യരുതാത്ത കാര്യങ്ങളാണു നീ എന്നോടു ചെയ്തത്. 10അബിമാലിക്ക് ഇബ്രാഹീമിനോടു ചോദിച്ചു: ഇതു ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചത് എന്താണ്? 11ഇബ്രാഹീം മറുപടി പറഞ്ഞു: ഇതു അള്ളാഹുവിനെ ഭയം തീരെയില്ലാത്ത നാടാണെന്നും എന്റെ ബീവിയെ പ്രതി അവര്‍ എന്നെകൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു. 12മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്റെ സഹോദരിയാണ്. എന്റെ പിതാവിന്റെ മകള്‍; പക്‌ഷേ, എന്റെ മാതാവിന്റെ മകളല്ല; അവള്‍ എനിക്കു ബീവിയാവുകയും ചെയ്തു. 13പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ അള്ളാഹു സുബുഹാന തഅലാ എനിക്ക് ഇടവരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം.

14അപ്പോള്‍ അബിമാലിക്ക് ഇബ്രാഹീമിന് ആടുമാടുകളെയും ദാസീദാസന്‍മാരെയും കൊടുത്തു. ബീവി സാറായെ തിരിച്ചേല്‍പിക്കുകയും ചെയ്തു. 15അവന്‍ പറഞ്ഞു: ഇതാ എന്റെ രാജ്യം. നിനക്ക് ഇഷ്ടമുള്ളിടത്തു പാര്‍ക്കാം. 16സാറായോട് അവന്‍ പറഞ്ഞു: നിന്റെ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്റെ കൂടെയുള്ളവരുടെ മുമ്പില്‍ നിന്റെ നിഷ്‌കളങ്കതയ്ക്ക് അതു തെളിവാകും. എല്ലാവരുടെയും മുമ്പില്‍ നീ നിര്‍ദോഷയാണ്. 17ഇബ്രാഹീം അള്ളാഹുവിനോടു ദുആ ഇരന്നു; അള്ളാഹു സുബുഹാന തഅലാ അബിമാലിക്കിനെയും ബീവിയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവര്‍ക്കെല്ലാവര്‍ക്കും സന്താനങ്ങളും ജനിച്ചു. 18കാരണം, ഇബ്രാഹീമിൻറെ ബീവി സാറായെപ്രതി റബ്ബുൽ ആലമീൻ അബിമാലിക്കിൻറെ അന്തഃപുരത്തിലെ സ്ത്രീകളെയെല്ലാം വന്ധ്യകളാക്കിയിരുന്നു.


Footnotes