സൂറ അൽ-ഹശ്ർ 9

മൃഗങ്ങള്‍ ചത്തൊടുങ്ങുന്നു

9 1റബ്ബുൽ ആലമീൻ മൂസായോടു വീണ്ടും അരുളിച്ചെയ്തു: ഫിർഔന്‍റെ അടുക്കല്‍ച്ചെന്നു പറയുക, ഹെബ്രായരുടെ മഅബൂദായ റബ്ബുൽ ആലമീൻ കല്‍പിക്കുന്നു, എനിക്ക് ഇബാദത്ത് ചെയ്യാൻ വേണ്ടി എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 2നീ ഇനിയും അവരെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ച് തടഞ്ഞുനിര്‍ത്തിയാല്‍ 3റബ്ബുൽ ആലമീന്‍റെ കരം വയലിലുള്ള നിന്‍റെ മൃഗങ്ങളുടെ മേല്‍ - കുതിര, കഴുത, ഒട്ടകം, കാള, ആട് എന്നിവയുടെമേല്‍ - നിപതിക്കും; അവയെ മഹാമാരി ബാധിക്കും. 4യിസ്രായിലാഹ്യരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കു തമ്മില്‍ റബ്ബുൽ ആലമീൻ ഭേദം കല്‍പിക്കും. യിസ്രായിലാഹ്യരുടേതിൽ ഒന്നുപോലും നശിക്കയില്ല. 5റബ്ബുൽ ആലമീൻ നാളെ ഈ രാജ്യത്ത് ഇതു ചെയ്യുമെന്നു പറഞ്ഞു കൊണ്ടു സമയവും നിശ്ചയിച്ചിരിക്കുന്നു. 6അടുത്ത ദിവസം തന്നെ റബ്ബുൽ ആലമീൻ അപ്രകാരം പ്രവര്‍ത്തിച്ചു. ഈജിപ്തുകാരുടെ മൃഗങ്ങളെല്ലാം ചത്തൊടുങ്ങി. എന്നാല്‍, യിസ്രായിലാഹ്യരുടെ മൃഗങ്ങളില്‍ ഒന്നുപോലും ചത്തില്ല. 7ഫിർഔൻ ആളയച്ചന്വേഷിച്ചപ്പോള്‍ യിസ്രായിലാഹ്യരുടെ കന്നുകാലികളില്‍ ഒന്നുപോലും ചത്തില്ല എന്നറിഞ്ഞു. അതിനാല്‍ അവന്‍റെ ഹൃദയം കഠിനമായി; അവന്‍ ജനത്തെ വിട്ടയച്ചില്ല.

വ്രണങ്ങള്‍ ബാധിക്കുന്നു

8റബ്ബുൽ ആലമീൻ മൂസായോടും ഹാറൂനോടും അരുളിച്ചെയ്തു: ചൂളയില്‍ നിന്നു കൈ നിറയെ ചാരം വാരുക. ഫിർഔൻ കാണ്‍കെ മൂസാ അത് ആകാശത്തിലേക്കു വിതറട്ടെ. 9അത് ഈജിപ്തുരാജ്യം മുഴുവന്‍ ധൂളിയായി വ്യാപിക്കും. അത് രാജ്യമാസകലമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ദേഹത്തു പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ ഉണ്ടാക്കും. 10അതനുസരിച്ച് അവര്‍ ചൂളയില്‍ നിന്നു ചാരമെടുത്തുകൊണ്ട് ഫിർഔന്‍റെ മുന്‍പിലെത്തി; മൂസാ ചാരം അന്തരീക്ഷത്തിലേക്കെറിഞ്ഞപ്പോള്‍, അതു മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി. 11എല്ലാ ഈജിപ്തുകാരോടുമൊപ്പം മന്ത്രവാദികളെയും വ്രണങ്ങള്‍ ബാധിച്ചതിനാല്‍ മന്ത്രവാദികള്‍ക്കു മൂസായുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. 12റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞതുപോലെ അവിടുന്നു ഫിർഔന്‍റെ ഹൃദയം കഠിനമാക്കി; അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

കന്‍മഴ വര്‍ഷിക്കുന്നു

13അനന്തരം, റബ്ബുൽ ആലമീൻ മൂസായോടു കല്‍പിച്ചു: അതിരാവിലെ എഴുന്നേറ്റ് ഫിർഔന്‍റെ മുന്‍പില്‍ച്ചെന്നു പറയുക, ഹെബ്രായരുടെ മഅബൂദായ റബ്ബുൽ ആലമീൻ ഇപ്രകാരം പറയുന്നു, എനിക്ക് ഇബാദത്ത് ചെയ്യാൻ വേണ്ടി എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 14ലോകം മുഴുവനിലും എനിക്കു തുല്യനായി മറ്റൊരാള്‍ ഇല്ലെന്നു നീ മനസ്‌സിലാക്കാന്‍ വേണ്ടി ഈ പ്രാവശ്യം എന്‍റെ മഹാമാരികളെല്ലാം നിന്‍റെയും സേവകരുടെയും ജനത്തിന്‍റെയും മേല്‍ ഞാന്‍ അയയ്ക്കും. 15ഞാന്‍ കരം നീട്ടി നിന്നെയും ജനത്തെയും മഹാമാരിയാല്‍ പ്രഹരിച്ചിരുന്നെങ്കില്‍ നീ ഇതിനകം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുമായിരുന്നു. 16എന്‍റെ ശക്തി നിനക്കു കാണിച്ചുതരാനും അങ്ങനെ എന്‍റെ നാമം ലോകംമുഴുവന്‍ പ്രഘോഷിക്കപ്പെടാനുംവേണ്ടിയാണു ഞാന്‍ നിന്നെ ജീവിക്കാനനുവദിച്ചത്. 17എന്‍റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയും അവരുടെ നേരേ അഹങ്കാരം പ്രകടിപ്പിക്കുമോ? 18ഈജിപ്തിന്‍റെ ആരംഭം മുതല്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്‍മഴ നാളെ ഈ സമയത്തു ഞാന്‍ വര്‍ഷിക്കും. 19ആകയാല്‍, ഉടനെ ആളയച്ചു കന്നുകാലികളടക്കം വയലിലുള്ളവയെ എല്ലാം സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക. എന്തെന്നാല്‍, വീട്ടിലെത്തിക്കാതെ വയലില്‍ നില്‍ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ കന്‍മഴ പെയ്യുകയും അവയെല്ലാം ചത്തുപോവുകയും ചെയ്യും. 20ഫിർഔന്‍റെ സേവകരില്‍ റബ്ബുൽ ആലമീന്‍റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വേഗം വീടുകളിലെത്തിച്ചു. 21എന്നാല്‍ റബ്ബുൽ ആലമീന്‍റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിര്‍ത്തി.

22റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: നിന്‍റെ കൈ ആകാശത്തിലേക്കു നീട്ടുക. ഈജിപ്തു രാജ്യത്തെങ്ങുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും വയലിലെ ചെടികളുടെയും മേല്‍ കന്‍മഴ പെയ്യട്ടെ. 23മൂസാ തന്‍റെ വടി ആകാശത്തേക്കു നീട്ടി. റബ്ബുൽ ആലമീൻ ഇടിയും കന്‍മഴയും അയച്ചു. മിന്നല്‍പ്പിണരുകള്‍ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. റബ്ബുൽ ആലമീൻ ഈജിപ്തില്‍ കന്‍മഴ പെയ്യിച്ചു. 24ഈജിപ്തുകാര്‍ ഒരു ജനമായി രൂപംകൊണ്ട ശേഷം ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മിന്നല്‍പ്പിണരുകള്‍ ഇടകലര്‍ന്ന ശക്തമായ കന്‍മഴ വര്‍ഷിച്ചു. 25അത് ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം നശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ചെടികളെയും വന്‍മരങ്ങളെയും നിശ്‌ശേഷം തകര്‍ത്തുകളഞ്ഞു. 26യിസ്രായിലാഹ്യർ വസിച്ചിരുന്ന ഗോഷെനില്‍ മാത്രം കന്‍മഴ പെയ്തില്ല.

27ഫിർഔൻ മൂസായെയും ഹാറൂനെയും ആളയച്ചു വരുത്തി പറഞ്ഞു: ഇപ്രാവശ്യം ഞാന്‍ തെറ്റു ചെയ്തിരിക്കുന്നു. റബ്ബുൽ ആലമീൻ നീതിമാനാണ്. ഞാനും എന്‍റെ ജനവും തെറ്റുകാരാണ്. 28ഇടിമുഴക്കത്തിനും കന്‍മഴയ്ക്കും അറുതിവരാന്‍വേണ്ടി നിങ്ങള്‍ റബ്ബുൽ ആലമീനോടു ദുആ ഇരക്കുവിൻ. ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. ഇനി നിങ്ങള്‍ അല്‍പംപോലും വൈകേണ്ടാ. 29മൂസാ അവനോടു പറഞ്ഞു: ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തു കടന്നാലുടന്‍ റബ്ബുൽ ആലമീന്‍റെ നേര്‍ക്കു കൈകള്‍ വിരിച്ചു ദുആ ഇരക്കാം. അപ്പോള്‍ ഇടിമുഴക്കം അവസാനിക്കുകയും കന്‍മഴ നിലയ്ക്കുകയും ചെയ്യും. അങ്ങനെ, ഭൂമി മുഴുവന്‍ റബ്ബുൽ ആലമീന്‍റെതാണെന്നു നീ ഗ്രഹിക്കും. 30എന്നാല്‍, നീയും സേവകരും മഅബൂദായ റബ്ബുൽ ആലമീനെ ഇപ്പോഴും ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം. 31കതിരിട്ട ബാര്‍ലിയും പുഷ്പിച്ച ചണവും നശിപ്പിക്കപ്പെട്ടു. 32എന്നാല്‍, ഗോതമ്പിനങ്ങളിലൊന്നും നശിപ്പിച്ചില്ല; കാരണം, അവ വളര്‍ച്ച പ്രാപിച്ചിരുന്നില്ല. 33മൂസാ ഫിർഔന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ട് പട്ടണത്തിനു വെളിയിലേക്കു പോയി, റബ്ബുൽ ആലമീന്‍റെ നേര്‍ക്കു കൈകള്‍ വിരിച്ചു ദുആ ഇരന്നു. 34ഉടനെ ഇടിമുഴക്കവും കന്‍മഴയും നിലച്ചു. അതിനുശേഷം മഴ പെയ്തില്ല. മഴയും കന്‍മഴയും ഇടിമുഴക്കവും പൂര്‍ണമായി നിലച്ചെന്നു ഫിർഔൻ കണ്ടപ്പോള്‍, അവനും സേവകരും വീണ്ടും പാപം ചെയ്യുകയും കഠിനഹൃദയരാവുകയും ചെയ്തു. 35റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞതുപോലെ ഫിർഔന്‍റെ ഹൃദയം കഠിനമായി. അവന്‍ യിസ്രായിലാഹ്യരെ വിട്ടയച്ചില്ല.