സൂറ അൽ-ഹശ്ർ 40

കൂടാരപ്രതിഷ്ഠ

40 1റബ്ബ്ൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: 2ഒന്നാം മാസത്തിന്റെ ഒന്നാം ദിവസം നീ ഖയാമത്തുൽ ഇബാദത്ത് സ്ഥാപിക്കണം. 3ശഹാദത്തൻ താബൂത് അതിനുള്ളില്‍ പ്രതിഷ്ഠിച്ച് തിരശ്ശീലകൊണ്ടു മറയ്ക്കണം. 4മേശ കൊണ്ടുവന്ന് അതിന്റെ ഉപകരണങ്ങളെല്ലാം അതിന്‍മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്‍മേല്‍ വിളക്കുകള്‍ ഉറപ്പിക്കുക. 5ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം ശഹാദത്തൻ താബൂത്തിന്റെ മുന്‍പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിന്‌ യവനിക ഇടുകയും വേണം. 6ഖയാമത്തുൽ ഇബാദത്തിന്റെ വാതിലിനു മുന്‍പില്‍ നീ ദഹന ഖുർബാനിപീഠം സ്ഥാപിക്കണം. 7ഖയാമത്തുൽ ഇബാദത്തിന്റെയും ഖുർബാനിപീഠത്തിന്റെയും മധ്യേ ക്ഷാളനപാത്രംവച്ച് അതില്‍ വെള്ളമൊഴിക്കുക. 8ചുറ്റും അങ്കണമൊരുക്കി അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം.

9അതിനുശേഷം അഭിഷേക തൈലമെടുത്ത് ഖയാമത്തുൽ ഇബാദത്തും അതിലുള്ള സകലതും അഭിഷേചിക്കുക. അങ്ങനെ ഖയാമത്തുൽ ഇബാദത്തും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും. 10ദഹനഖുർബാനിപീഠവും അതിലെ ഉപകരണങ്ങളും അഭിഷേചിച്ചു ശുദ്ധീകരിക്കുക. 11ഖുർബാനിപീഠം അതിവിശുദ്ധമാകും. ക്ഷാളനപാത്രവും അതിന്റെ പീഠവും അഭിഷേചിച്ചു ശുദ്ധീകരിക്കണം. 12അനന്തരം, ഹാറൂനെയും അവന്റെ പുത്രന്‍മാരെയും ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന് വെള്ളംകൊണ്ടു കഴുകണം. 13ഹാറൂനെ നീ വിശുദ്ധ വസ്ത്രങ്ങളണിയിക്കുകയും അഭിഷേചിച്ചു ശുദ്ധീകരിക്കുകയും വേണം. അങ്ങനെ അവന്‍ ഇമാമീയ പദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ. 14അവന്റെ പുത്രന്‍മാരെ കൊണ്ടുവന്ന് അങ്കികളണിയിക്കണം. 15അവരുടെ പിതാവിനെ അഭിഷേചിച്ചതുപോലെ അവരെയും അഭിഷേകം ചെയ്യണം. ഇമാമെന്ന നിലയില്‍ അവര്‍ എനിക്കു ശുശ്രൂഷ ചെയ്യട്ടെ. അവരുടെ ഈ അഭിഷേകം അവരെ തലമുറകളിലൂടെ നിലനില്‍ക്കുന്ന നിത്യഇമാമീയത്തില്‍ ഭാഗഭാക്കുകളാക്കും.

16മൂസാ അപ്രകാരം പ്രവര്‍ത്തിച്ചു; റബ്ബ്ൽ ആലമീൻ തന്നോടു കല്‍പിച്ചതെല്ലാം അവന്‍ അനുഷ്ഠിച്ചു. 17രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു. 18മൂസാ കൂടാരമുയര്‍ത്തി; അതിന്റെ പാദകുടങ്ങളുറപ്പിച്ചു; പലകകള്‍ പിടിപ്പിച്ചു; അഴികള്‍ നിരത്തി, തൂണുകള്‍ നാട്ടി. 19റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ, മൂസാ കൂടാരത്തിന്റെ വിതാനം ഒരുക്കി, വിരികള്‍ നിരത്തി. 20അവന്‍ ഉടമ്പടിപ്പത്രികയെടുത്തു താബൂത്തില്‍ വച്ചു. തണ്ടുകള്‍ താബൂത്തോടു ഘടിപ്പിച്ചു. താബൂത്തിനുമീതേ (റഹമത്തൻ) കൃപാസനം സ്ഥാപിക്കുകയും ചെയ്തു. 21റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ, മൂസാ ശഹാദത്തൻ താബൂത് കൂടാരത്തിനുള്ളിലേക്കു കൊണ്ടുവന്നു. അതു തിരശ്ശീലകൊണ്ടു മറച്ചു. 22അവന്‍ ഖയാമത്തുൽ ഇബാദത്തില്‍ ശ്രീകോവിലിന്റെ വടക്കുവശത്തായി യവനികയ്ക്കു വെളിയില്‍ മേശ സ്ഥാപിച്ചു. 23അതിന്‍മേല്‍ റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ അവിടുത്തെ മുന്‍പില്‍, ക്രമപ്രകാരം അപ്പവും വച്ചു. 24ഖയാമത്തുൽ ഇബാദത്തില്‍ മേശയ്‌ക്കെതിരായി ശ്രീകോവിലിന്റെ തെക്കുവശത്തു വിളക്കുകാല്‍ സ്ഥാപിച്ചു. 25റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ, മൂസാ റബ്ബ്ൽ ആലമീൻ മുന്‍പില്‍ വിളക്കുകള്‍ വച്ചു. 26ഖയാമത്തുൽ ഇബാദത്തില്‍ തിരശ്ശീലയുടെ മുന്‍പില്‍ ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണപീഠം സ്ഥാപിച്ചു. 27റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ, മൂസാ അതിന്‍മേല്‍ പരിമളദ്രവ്യങ്ങള്‍ പുകച്ചു. 28കൂടാരത്തിന്റെ വാതില്‍ക്കല്‍ തിരശ്ശീല തൂക്കിയിട്ടു. 29റബ്ബ്ൽ ആലമീൻ കല്‍പിച്ചതുപോലെ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ ദഹനഖുർബാനിപീഠം സ്ഥാപിക്കുകയും അതിന്‍മേല്‍ ദഹനഖുർബാനിയും ധാന്യഖുർബാനിയും അര്‍പ്പിക്കുകയും ചെയ്തു. 30ഖയാമത്തുൽ ഇബാദത്തിനും ഖുർബാനിപീഠത്തിനും മധ്യേ ക്ഷാളനപാത്രം വച്ച് അതില്‍ ക്ഷാളനത്തിനുള്ള വെള്ളമൊഴിച്ചു. 31ഈ വെള്ളംകൊണ്ടു മൂസായും ഹാറൂനും ഹാറൂന്റെ പുത്രന്‍മാരും കൈകാലുകള്‍ കഴുകി. 32റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതുപോലെ, അവര്‍ ഖയാമത്തുൽ ഇബാദത്തില്‍ പ്രവേശിക്കുമ്പോഴും ഖുർബാനിപീഠത്തെ സമീപിക്കുമ്പോഴും ക്ഷാളന കര്‍മം അനുഷ്ഠിച്ചുപോന്നു. 33അവന്‍ കൂടാരത്തിനും ഖുർബാനിപീഠത്തിനും ചുറ്റും അങ്കണമുണ്ടാക്കി. അങ്കണകവാടത്തില്‍ യവനികയിട്ടു. അങ്ങനെ, മൂസാ ജോലി ചെയ്തുതീര്‍ത്തു.

റബ്ബ്ൽ ആലമീൻറെ (ഷെഖേന) സാന്നിധ്യം

34അപ്പോള്‍ ഒരു മേഘം ഖയാമത്തുൽ ഇബാദത്തിനെ ആവരണം ചെയ്തു. റബ്ബ്ൽ ആലമീൻ (ഷെഖേന) മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. 35മൂസായ്ക്കു ഖയാമത്തുൽ ഇബാദത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. റബ്ബ്ൽ ആലമീൻ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു. 36മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് യിസ്രായിലാഹ് ജനം യാത്രപുറപ്പെട്ടിരുന്നത്. 37മേഘം ഉയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസം വരെ അവര്‍ പുറപ്പെട്ടിരുന്നില്ല. 38റബ്ബ്ൽ ആലമീൻ മേഘം പകല്‍ സമയത്ത് കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്ത് മേഘത്തില്‍ അഗ്‌നി ജ്വലിച്ചിരുന്നു. യിസ്രായിലാഹ് ജനം യാത്രയുടെ ഓരോ ഘട്ടത്തിലും ഇതു ദര്‍ശിച്ചു.