സൂറ അൽ-ഹശ്ർ 39

ഇമാമീയ വസ്ത്രങ്ങള്‍

39 1മൂസായ്ക്കു റബ്ബ്ൽ ആലമീൻ നല്‍കിയ കല്‍പനയനുസരിച്ച് അവര്‍ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷകള്‍ക്കു വേണ്ടി നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലൂകളുപയോഗിച്ച് നേര്‍മയുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു; ഹാറൂനു വേണ്ടിയുള്ള വിശുദ്ധ വസ്ത്രങ്ങളുമുണ്ടാക്കി.

2സ്വര്‍ണവും നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയും ഉപയോഗിച്ച് അവര്‍ ഫൌവാബാദ് (ഏഫോദ്) ഉണ്ടാക്കി. 3അവര്‍ സ്വര്‍ണം തല്ലിപ്പരത്തി നേരിയ നൂലുകളായി വെട്ടിയെടുത്ത് നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളിലും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ധമായി ഇണക്കിച്ചേര്‍ത്തു. 4ഫൌവാബാദിന് (ഏഫോദ്) തോള്‍വാറുകളുണ്ടാക്കി, അതിന്റെ രണ്ടറ്റങ്ങളിലും യോജിപ്പിച്ചു. 5ഫൌവാബാദിനെ (ഏഫോദ്) ചുറ്റിയിരുന്ന പട്ട ഫൌവാബാദ് (ഏഫോദ്) പോലെതന്നെ, സ്വര്‍ണവും നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയും ചേര്‍ത്ത്, റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ച പ്രകാരമാണ് ഉണ്ടാക്കിയത്.

6ചെത്തിയൊരുക്കിയ വൈഡൂര്യക്കല്ലുകളില്‍ മുദ്രപോലെ യിസ്രായിലാഹിന്റെ പുത്രന്‍മാരുടെ പേരുകള്‍ കൊത്തി; കല്ലുകള്‍ സ്വര്‍ണത്തകിടുകളില്‍ പതിച്ചു. 7റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതനുസരിച്ച് യിസ്രായിലാഹ് പുത്രന്‍മാരുടെ സ്മാരക ശിലകളായി അവ ഫൌവാബാദി (ഏഫോദ്) ന്റെ തോള്‍വാറുകളില്‍ ഉറപ്പിച്ചു.

8അവര്‍ ഫൌവാബാദി (ഏഫോദ്) ന്റേതു പോലെയുള്ള ചിത്രപ്പണികളോടുകൂടിയ ഉരസ്ത്രാണവും നിര്‍മിച്ചു. സ്വര്‍ണനൂലുകള്‍, നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകള്‍, നേര്‍മയില്‍ നെയ്തെടുത്ത ചണത്തുണി എന്നിവ ഉപയോഗിച്ചാണ് അതു നിര്‍മിച്ചത്. 9ഉരസ്ത്രാണം സമചതുരത്തില്‍ രണ്ടുമടക്കുള്ളതായിരുന്നു. അതിന് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയുമുണ്ടായിരുന്നു. അതിന്‍മേല്‍ അവര്‍ നാലു നിര രത്‌നങ്ങള്‍ പതിച്ചു. 10ആദ്യത്തെ നിരയില്‍ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം; 11രണ്ടാമത്തെ നിരയില്‍ മരതകം, ഇന്ദ്രനീലം, വജ്രം; 12മൂന്നാമത്തെ നിരയില്‍ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം; 13നാലാമത്തെ നിരയില്‍ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. അലങ്കാരപ്പണി ചെയ്ത സ്വര്‍ണത്തകിടിലാണ് ഈ രത്‌നങ്ങള്‍ പതിച്ചത്. 14യിസ്രായിലാഹിന്റെ പന്ത്രണ്ടു പുത്രന്‍മാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്‌നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോ രത്‌നത്തിന്‍മേല്‍, മുദ്രപോലെ ആലേഖനം ചെയ്തു. 15അവര്‍ ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വര്‍ണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകള്‍ പണിതു; 16രണ്ടു സ്വര്‍ണത്തകിടുകളും രണ്ടു സ്വര്‍ണ വളയങ്ങളും ഉണ്ടാക്കി. വളയങ്ങള്‍ ഉരസ്ത്രാണത്തിന്റെ മുകളിലത്തെ രണ്ടു മൂലകളില്‍ ഘടിപ്പിച്ചു. 17രണ്ടു സ്വര്‍ണത്തുടലുകള്‍ ഉരസ്ത്രാണത്തിന്റെ മൂലകളിലുള്ള വളയങ്ങളില്‍ കൊളുത്തി. 18സ്വര്‍ണത്തുടലുകളുടെ മറ്റേ അറ്റങ്ങള്‍ സ്വര്‍ണത്തകിടുകളില്‍ ഘടിപ്പിച്ച്, ഫൌവാബാദി (ഏഫോദ്) ന്റെ മുന്‍ഭാഗത്ത് അതിന്റെ തോള്‍വാറുകളില്‍ ബന്ധിച്ചു. 19രണ്ടു സ്വര്‍ണവളയങ്ങളുണ്ടാക്കി അവ ഉരസ്ത്രാണത്തിന്റെ താഴത്തെകോണുകളില്‍ അവയുടെ ഉള്‍ഭാഗത്ത് ഫൌവാബാദി (ഏഫോദ്) നോടു ചേര്‍ത്തു ബന്ധിച്ചു. 20രണ്ടു സ്വര്‍ണവളയങ്ങള്‍കൂടി നിര്‍മിച്ച് അവ ഫൌവാബാദി (ഏഫോദ്) ന്റെ തോള്‍വാറുകളുടെ താഴത്തെ അറ്റങ്ങള്‍ക്കു മുന്‍ഭാഗത്ത്, അവയുടെ തുന്നലിനോടടുത്ത്, ഫൌവാബാദി (ഏഫോദ്) ന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിച്ചു. 21റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതു പോലെ, ഉരസ്ത്രാണം ഫൌവാബാദി (ഏഫോദ്) ന്റെ അലംകൃതമായ അരപ്പട്ടയ്ക്കു മുകളില്‍നിന്ന് ഇളകിപ്പോകാതിരിക്കാന്‍ അവയുടെ വളയങ്ങള്‍ ഒരു നീലച്ചരടുകൊണ്ടു ബന്ധിച്ചു.

22ഫൌവാബാദി (ഏഫോദ്) ന്റെ നിലയങ്കി നീലനിറത്തില്‍ നെയ്‌തെടുത്തു; 23തല കടത്താന്‍ അതിന്റെ നടുവില്‍ ഒരു ദ്വാരമുണ്ടായിരുന്നു. ധരിക്കുമ്പോള്‍ കീറിപ്പോകാതിരിക്കാന്‍ ഉടുപ്പുകള്‍ക്കു ചെയ്യാറുള്ളതു പോലെ, ദ്വാരത്തിനു ചുറ്റും ഒരു നാട തുന്നിച്ചേര്‍ത്തു. 24നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം, കടും ചെമപ്പ് എന്നീ വര്‍ണങ്ങളുള്ള പിരിച്ച ചണ നൂലുകൊണ്ട് മാതളനാരങ്ങകള്‍ തുന്നിച്ചേര്‍ത്തു. 25അവര്‍ തനി സ്വര്‍ണം കൊണ്ട് മണികളുണ്ടാക്കി, നിലയങ്കിയുടെ വിളുമ്പിനു ചുറ്റും മാതളനാരങ്ങകളുടെ ഇടയില്‍ ബന്ധിച്ചു. 26റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള നിലയങ്കിയുടെ വിളുമ്പിനുചുറ്റും ഒന്നിടവിട്ടു മണികളും മാതളനാരങ്ങകളും ഉണ്ടായിരുന്നു.

27അവര്‍ ഹാറൂനും അവന്റെ പുത്രന്‍മാര്‍ക്കും വേണ്ടി നേര്‍ത്ത ചണം കൊണ്ടു അങ്കികള്‍ നെയ്തു. 28നേരിയ ചണം കൊണ്ട് തലപ്പാവും തൊപ്പികളും, നേരിയ ചണച്ചരടുകൊണ്ട് കാല്‍ച്ചട്ടയും ഉണ്ടാക്കി. 29റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതു പോലെ, അവര്‍ നേര്‍ത്ത ചണത്തുണിയും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണങ്ങളുള്ള നൂലുകളും ഉപയോഗിച്ച് ചിത്രത്തയ്യലില്‍ അരപ്പട്ടയുണ്ടാക്കി.

30വിശുദ്ധ കിരീടത്തിന്റെ തകിട് അവര്‍ തനി സ്വര്‍ണം കൊണ്ട് നിര്‍മിച്ച് അതിന്‍മേല്‍ ഒരു മുദ്രയെന്നപോലെ റബ്ബ്ൽ ആലമീനു സമര്‍പ്പിതന്‍ എന്നു കൊത്തിവച്ചു. 31റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതുപോലെ, തലപ്പാവിന്റെ മുന്‍വശത്തു ബന്ധിക്കാന്‍ തകിടിന്‍മേല്‍ ഒരു നീലച്ചരടു പിടിപ്പിച്ചു.

32ഇങ്ങനെ, ഖയാമത്തുൽ ഇബാദത്തിന്റെ പണികളെല്ലാം അവസാനിച്ചു. റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതനുസരിച്ച് യിസ്രായിലാഹ് ജനം എല്ലാക്കാര്യങ്ങളും ചെയ്തു. 33അവര്‍ കൂടാരം അതിന്റെ എല്ലാ ഉപകരണങ്ങളോടും കൂടി മൂസായുടെ അടുക്കല്‍ കൊണ്ടുവന്നു: കൊളുത്തുകള്‍, പലകകള്‍, അഴികള്‍, തൂണുകള്‍, പാദകുടങ്ങള്‍; 34ഊറയ്ക്കിട്ട മുട്ടാടിന്‍ തോലുകൊണ്ടുള്ള വിരി, നിലക്കരടിത്തോലുകൊണ്ടുള്ള വിരി, തിരശ്ശീല; 35സാക്ഷ്യപേടകം, അതിന്റെ തണ്ടുകള്‍, കൃപാസനം (റഹമത്തൻ); 36മേശ, അതിന്റെ ഉപകരണങ്ങള്‍, തിരുസാന്നിധ്യത്തിന്റെ അപ്പം; 37തനി സ്വര്‍ണം കൊണ്ടു നിര്‍മിച്ച വിളക്കുകാല്‍, അതിലെ ദീപനിര, അതിന്റെ ഉപകരണങ്ങള്‍, വിളക്കിനുള്ള എണ്ണ; 38സ്വര്‍ണഖുർബാനിപീഠം, അഭിഷേകതൈലം, പരിമളധൂപത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍, കൂടാരവാതിലിന്റെ യവനിക; 39ഓടുകൊണ്ടുള്ള ഖുർബാനിപീഠം, ചട്ടക്കൂട്, തണ്ടുകള്‍, ഉപകരണങ്ങള്‍, ക്ഷാളനപാത്രം, അതിന്റെ പീഠം; 40അങ്കണത്തിന്റെ മറകള്‍, തൂണുകള്‍, പാദകുടങ്ങള്‍, അങ്കണകവാടത്തിന്റെ യവനിക, കയറുകള്‍, കുറ്റികള്‍, ഖയാമത്തുൽ ഇബാദത്തിലെ ശുശ്രൂഷയ്ക്കുള്ള പാത്രങ്ങള്‍; 41വിശുദ്ധ സ്ഥലത്തെ ശുശ്രൂഷയ്ക്കുവേണ്ട വിശുദ്ധ വസ്ത്രങ്ങള്‍, ഇമാംമായ ഹാറൂന്റെ വിശുദ്ധ വസ്ത്രങ്ങള്‍, അവന്റെ പുത്രന്‍മാര്‍ ഇമാമീയ ശുശ്രൂഷയ്ക്കണിയേണ്ട വസ്ത്രങ്ങള്‍. 42റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചതു പോലെതന്നെ, യിസ്രായിലാഹ് ജനം ഇവയെല്ലാം ഉണ്ടാക്കി. 43അവര്‍ ചെയ്ത ജോലികളെല്ലാം മൂസാ പരിശോധിച്ചു. റബ്ബ്ൽ ആലമീൻ കല്‍പിച്ചതു പോലെ തന്നെ അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. മൂസാ അവരെ അനുഗ്രഹിച്ചു.