എഫാസാസ് 3  

വിജാതീയരുടെ റസൂൽ

3 1ഇക്കാരണത്താല്‍, വിജാതീയരായ നിങ്ങള്‍ക്കു വേണ്ടി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ പ്രതി തടവുകാരനായിത്തീര്‍ന്നിരിക്കുന്ന 2പൗലോസായ ഞാന്‍, നിങ്ങള്‍ക്കു വേണ്ടി ഫദുലുൽ ഇലാഹി കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിരിക്കയാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. 3ഞാന്‍ മുമ്പ് ചുരുക്കമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതു പോലെ, വഹിയാലാണ് ഈ രഹസ്യം എനിക്ക് അറിവായത്. 4അതു വായിക്കുമ്പോള്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ച എന്തെന്നു നിങ്ങള്‍ക്കു മനസ്‌സിലാക്കാം. 5ഇപ്പോള്‍ അവിടുത്തെ വിശുദ്ധരായ റസൂലുമാര്‍ക്കും അംബിയാ നബിമാര്‍ക്കും റൂഹുൽ ഖുദ്ധൂസിനാല്‍ വെളിവാക്കപ്പെട്ടതു പോലെ, മറ്റു തലമുറകളിലെ മനുഷ്യര്‍ക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. 6ഈ വഹിയനുസരിച്ച് വിജാതീയര്‍ കൂട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും ഇഞ്ചീലിലൂടെ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.

7അള്ളാഹുവിന്റെ ഫദുലുള്ളാഹി വരത്താല്‍ ഞാന്‍ ഈ ഇഞ്ചീലിന്റെ ശുശ്രൂഷകനായി. അവിടുത്തെ ശക്തിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടത്രേ എനിക്ക് ഈ ഫദുലുള്ളാഹി വരം നല്‍കപ്പെട്ടത്. 8വിജാതീയരോട് കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും 9സകലത്തിന്റെയും സ്രഷ്ടാവായ അള്ളാഹുവില്‍ യുഗങ്ങളോളം നിഗൂഢമായി സ്ഥിതിചെയ്തിരുന്ന രഹസ്യത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും വ്യക്തമാക്കിക്കൊടുക്കാനുമുതകുന്ന വരം വിശുദ്ധരില്‍ ഏറ്റവും നിസ്‌സാരനായ എനിക്കു നല്‍കപ്പെട്ടു. 10ജന്നത്തിലുള്ള ശക്തികള്‍ക്കും അധികാരങ്ങള്‍ക്കും ജാമിയ്യായിലൂടെ അള്ളാഹുവിന്റെ ബഹു മുഖ ജ്ഞാനം വ്യക്തമാക്കി കൊടുക്കാന്‍വേണ്ടിയാണ് അവിടുന്ന് ഇപ്രകാരം ചെയ്തത്. 11ഇതു നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ സാക്ഷാത്കരിക്കപ്പെട്ട അവിടുത്തെ നിത്യമായ ഉദ്‌ദേശ്യത്തിനനുസൃതമാണ്. 12അവനിലുള്ള ഈമാൻമൂലം റൂഹാനി ധൈര്യവും അള്ളാഹുവിനെ സമീപിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും നമുക്കുണ്ട്. 13അതിനാല്‍, ഞാന്‍ നിങ്ങള്‍ക്കു വേണ്ടി സഹിക്കുന്ന പീഡകളെ പ്രതി നിങ്ങള്‍ ഹൃദയ വ്യഥയനുഭവിക്കരുത് എന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ പീഡകളത്രേ നിങ്ങളുടെ മഹത്വം.

കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സ്‌നേഹം

14ഇക്കാരണത്താല്‍, ജന്നത്തിലും ദുനിയാവിലുമുള്ള എല്ലാ പിതൃത്വങ്ങള്‍ക്കും നാമകാരണമായ 15പിതാവിന്റെ മുമ്പില്‍ ഞാന്‍ മുട്ടുകള്‍ മടക്കുന്നു. 16അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ച വിധം അവിടുന്നു തന്റെ റൂഹിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, 17ഈമാൻ വഴി കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ ദുആ ഇരക്കുന്നു. 18എല്ലാ വിശുദ്ധരോടുമൊപ്പം കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ. 19അറിവിനെ അതിശയിക്കുന്ന കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി അള്ളാഹുവിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ.

20നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന 21അവിടുത്തേക്കു ജാമിയ്യായിലും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമീന്‍.


Footnotes