സിഫ്റുത്തസ്നിയ 10דְּבָרִים (Devarim)
വീണ്ടും ഉടമ്പടിപ്പത്രിക
10 1റബ്ബുൽ ആലമീൻ എന്നോട് അരുൾച്ചെയ്തു: അവ്വലിലേതു പോലെ രണ്ട് അൽവാഹുകൾ വെട്ടിയെടുത്തുകൊണ്ട് ജബലിന്റെ അഅ് ലയിൽ എന്റെയടുത്തു വരുക. ഖശബ് കൊണ്ട് ഒരു താബൂത്തും ഉണ്ടാക്കുക. 2നീ ഉടച്ചുകളഞ്ഞ അവ്വലിലെ ലൌഹുകളിലുണ്ടായിരുന്ന ഖൌൽ[a] 10.2 ഖൌൽ = ലഫ്ളുകൾ = വാക്കുകൾ ഞാന്‍ അവയില്‍ എഴതും; നീ അവ ആ താബൂത്തില്‍ വയ്ക്കണം. 3അതനുസരിച്ച് സൻത്വ് ശജറ കൊണ്ടു ഞാന്‍ ഒരു താബൂത്ത് ഉണ്ടാക്കി, മുന്‍പിലത്തേതു പോലെയുള്ള രണ്ടു അൽവാഹുകളും വെട്ടിയെടുത്തുകൊണ്ട് ജബലിനു ഫൌഖിലേക്കു പോയി. 4ഖൌമിന്റെ ഇഹ്തിഫാൽ യൌമിൽ നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ ജബലില്‍വച്ച് നാറിന്റെ വസ്വ്തില്‍ നിന്നു നിങ്ങളോട് അരുളിച്ചെയ്ത അശ്റു വസ്വീയ്യത്തുകളും അവ്വലിലേതു പോലെ ആ ലൌഹുകളില്‍ എഴുതി എനിക്കു തന്നു. 5പിന്നീടു ഞാന്‍ ജബലിൽ നിന്ന് നാസിലായി വന്നു; ഞാനുണ്ടാക്കിയ താബൂത്തില്‍ ആ ലൌഹുകൾ ഇൽഖാഅ് ചെയ്തു. റബ്ബുൽ ആലമീൻ എന്നോടു അംറ് ചെയ്തതുപോലെ അവ അതില്‍ സൂക്ഷിച്ചിരിക്കുന്നു.
6ഇസ്രായീല്‍ ഖൌമ് യാക്കാന്റെ വലദുകളുടെ ബിഅ്റുകളുടെ സമീപത്തു നിന്നു മുസീറയിലേക്ക് സഫർ ചെയ്തു. അവിടെ വച്ച് ഹാറൂൻ വഫാത്തായി; അവിടെത്തന്നെ അവനെ ഖബറടക്കുകയും ചെയ്തു. അവനു ബദൽ ഇബ്നായ ഇലെയാസര്‍ ഇമാം ഖിദ്മത്ത് ഏറ്റെടുത്തു. 7അവിടെനിന്ന് അവര്‍ ഗുദ്‌ഗോദായിലേക്കും ഗുദ്‌ഗോദായില്‍നിന്ന് ജദ് വലുകളുടെ നാടായ യോത്ബാത്തായിലേക്കും സഫർ ചെയ്തു. 8ആ സമാനിൽ റബ്ബുൽ ആലമീന്റെ അഹ്ദിന്റെ താബൂത്ത് ചുമക്കാനും അവിടുത്തെ ഹള്റത്തിൽ അവിടുത്തേക്കു ഖിദ്മത്ത് ചെയ്യാനും അവിടുത്തെ ഇസ്മിനെ മുബാറക്കാക്കാനുമായി ലീവിയുടെ ഖബീലയെ റബ്ബുൽ ആലമീൻ വേര്‍തിരിച്ചു. ഇവയാണ് ഇന്നോളം അവരുടെ ഹഖുകള്‍. 9അതിനാല്‍, ലീവ്യര്‍ക്കു തങ്ങളുടെ ഇഖ് വാനീങ്ങളോടൊത്ത് ഒരു ഖിസ്മത്തും മിറാസും ഇല്ല. നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീൻ അരുളിച്ചെയ്തതു പോലെ അവിടുന്നാണ് അവരുടെ മീറാസ്.
10അവ്വലിലേതുപോലെ അർബഊന ലയ്-ലും നഹാറും ഞാന്‍ ജബലിൽ താമസിച്ചു. ആ പ്രാവശ്യവും റബ്ബുൽ ആലമീൻ എന്റെ ദുആ സംആക്കി; അവിടുന്നു നിങ്ങളെ ഹലാക്കാക്കുകയില്ലെന്നു മുഖർററാക്കി. 11റബ്ബുൽ ആലമീൻ എന്നോടരുളിച്ചെയ്തു: ഞാന്‍ അവര്‍ക്കു കൊടുക്കാമെന്ന് അവരുടെ അബുമാരോടു ഖസം ചെയ്തിട്ടുള്ള ദൌല അവര്‍ പോയി കരസ്ഥമാക്കേണ്ടതിന് നീ എഴുന്നേറ്റ് അവരെ നയിക്കുക.
ഇത്വാഅത്ത് ആവശ്യപ്പെടുന്നു
12ഇസ്രായീലേ, നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ നിങ്ങളില്‍ നിന്ന് ത്വലബാക്കുന്നത്, നിങ്ങള്‍ അവിടുത്തോട് ഖൌഫുള്ളവരായിരിക്കുകയും അവിടുത്തെ സബീലിൽ നടക്കുകയും അവിടുത്തെ ഹുബ്ബ് വെക്കുകയും തമ്മായ ഖൽബോടും കാമിലായ റൂഹോടും കൂടെ അവിടുത്തെ ഇബാദത്ത് ചെയ്യുകയും, 13നിങ്ങളുടെ ഖയ്റിനായി ഞാനിന്നു നല്‍കുന്ന റബ്ബുൽ ആലമീന്റെ അംറുകളും ശറഉകളും ഇത്വാഅത്ത് ചെയ്യുകയും ചെയ്യുക എന്നതല്ലാതെ എന്താണ്? 14സമാഉം സമാഉകളുടെ സമാഉം അർളും അവയിലുള്ള സമസ്തവും നിന്റെ മഅ്ബൂദായ റബ്ബുൽ ആലമീന്റേതാണ്. 15എങ്കിലും റബ്ബുൽ ആലമീൻ നിങ്ങളുടെ അബുമാരില്‍ റാളിയായി അവരെ ഹുബ്ബ് വെക്കുകയും അവര്‍ക്കു ബഅ്ദായായി അവരുടെ വലദുകളായ നിങ്ങളെ ഇന്നും നിങ്ങള്‍ ആയിരിക്കുന്നതുപോലെ മറ്റെല്ലാ ഖൌമുകള്‍ക്കും മേലെയായി മുഖ്താറാക്കുകയും ചെയ്തു. 16ആകയാല്‍, ഖൽബ് മഫ്തൂഹാക്കുവിന്‍; ഇനിമേല്‍ മുആനിദുകളായിരിക്കരുത്. 17എന്തെന്നാല്‍, നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ മഅബൂദുകളുടെ മഅബൂദും അർബാബുമാരുടെ അർബാബും മജീദും ഖവിയ്യും ഖൌഫിനെ ഖൽബിൽ ഇട്ടുതരുന്നവനുമായ മഅബൂദും വജ്ഹ് നോക്കാത്തവനും രിശ്-വ വാങ്ങാത്തവനും ആണ്. 18അവിടുന്ന് യത്തീമുകൾക്കും അറാമിലിനും അദാലത്ത് നടത്തിക്കൊടുക്കുന്നു; ത്വആമും ലിബാസും നല്‍കി ഗരീബിനെ മുഹബത്ത് വെക്കുകയും ചെയ്യുന്നു. 19അതിനാല്‍, ഗരീബിനെ മുഹബത്ത് വെക്കുക; മിസ്റില്‍ നിങ്ങള്‍ ഗരീബുകളായിരുന്നല്ലോ. 20നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീനെ ഭയപ്പെടണം. നിങ്ങള്‍ അവിടുത്തെ ഖിദ്മത്തെടുക്കുകയും അവിടുത്തോടു ചേര്‍ന്നുനില്‍ക്കുകയും അവിടുത്തെ ഇസ്മിൽ മാത്രം ഖസം ചെയ്യുകയും വേണം. 21അവിടുന്നാണു നിങ്ങളുടെ ഫഖ്ർ. നിങ്ങളുടെ അയ്നുകള്‍ കണ്ടിട്ടുള്ള അളീമായതും ഭയങ്കരവുമായ ഈ അമലുകൾ നിങ്ങള്‍ക്കുവേണ്ടി ചെയ്ത നിങ്ങളുടെ മഅ്ബൂദാണ് അവിടുന്ന്. 22നിങ്ങളുടെ അബ്ബുമാർ എഴുപതുപേരാണ് മിസ്റിലേക്കു പോയത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ മഅ്ബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ സമാഅ് ലെ നുജ്മുകൾ മാതിരി അദദറ്റ നിലക്ക് സായിദാക്കിയിരിക്കുന്നു.