2 ശമൂവേൽ 8

שְׁמוּאֵל ב׳ (Shmuel Bet)

ദാവൂദിന്റെ ഫത്ഹുകള്‍

8 1ബഅ്ളു യൌമുകള്‍ക്കു ബഅ്ദ് ദാവൂദ് ഫലസ്തീനികളെ ളർബ് ചെയ്ത് തദ് ലീലാക്കി. സിമാമുൽ ഖസ്വത്തിനെ അവരില്‍നിന്നു പിടിച്ചെടുത്തു.

2അവന്‍ മൂവാബ്യരെയും ഗലബാക്കി. അവരെ അർളിൽ കിടത്തി ഹബ്ൽകൊണ്ട് അളന്നു മൂന്നില്‍രണ്ടു ഭാഗത്തെ ഖത് ലാക്കി; ഒരു ഭാഗത്തെ വെറുതെ വിട്ടു. അങ്ങനെ മൂവാബ്യര്‍ അവനു മുദല്ലല്ലായി ഹദിയ്യ അത്വാആക്കി.

3ദാവൂദ്‌ ഫുറാത്ത് നഹ്ർ ശാത്വിഇൽ തന്റെ സുൽത്വത്ത് ഫിദാആക്കാന്‍ പോകവേ, റഹൂബിന്റെ ഇബ്നും സൂബാ മലിക്കുമായ ഹദദീസറിനെയും ഗലബാക്കി. 4അവന്റെ അൽഫു വസബ്ഉമിഅത്ത് ഫാരിസിനെയും റാജിലിൽ ഇശ്റൂന അൽഫ് പേരെയും ദാവൂദ് പിടിച്ചെടുത്തു. 5അവന്‍ മിഅത്തു മർകബകള്‍ക്കുള്ള കുതിരകളെയൊഴിച്ചു ബാക്കിയുള്ളവയെ കുതിഞരമ്പു മുറിച്ച് അർഖബാക്കി. സൂബാമലിക്കായ ഹദദീസറിനെ മഊനത്തിനായി ദമാസ്‌ക്കസിലെ ശാമുകാര്‍ മജീആയപ്പോള്‍, അവരില്‍ ഇശ്റൂന അൽഫ് പേരെ ദാവൂദ് ഖത് ലാക്കികളഞ്ഞു. 6ദമാസ്‌ക്കസിലെ അരാമില്‍ ദാവൂദ് മുഹാഫിളിനെ ഈഖാഫാക്കി. ശാമുകാര്‍ ദാവൂദിന് അബീദായി ഹദിയ്യകൾ അത്വാആക്കി. ദാവൂദ് പോയിടത്തെല്ലാം റബ്ബുൽ ആലമീൻ അവനു ഫലാഹ് അതാആക്കി. 7ഹദദീസറിന്റെ ഖാദിമുകൾ വഹിച്ചിരുന്ന അത്റാസുദ്ദഹൂ് ദാവൂദ് ഉർശലീമിലേക്കു കൊണ്ടുവന്നു. 8ഹദദീസര്‍ ഭരിച്ചിരുന്ന ബീത്തായിലും ബരോത്തായിലും നിന്നു ദാവൂദ് മലിക് കസീറായ അളവിൽ നുഹാസും മിൽക്കാക്കി.

9ഹദദീസറിന്റെ ജമീഅ് ജുന്ദിനെയും ദാവൂദ് തോല്‍പിച്ചെന്നു ഹമാത്തു മലിക്കായ തൂയി സംആക്കി. 10ദാവൂദിനെ തഹിയ്യത്ത് ചെയ്യാനും ഹദദീസറിനെ ഗലബാക്കിയതിന് മബ്റൂക് പറയാനും തൂയി തന്റെ ഇബ്ൻ യൂറാമിനെ ദാവൂദു മലിക്കിന്റെ അടുത്തേക്കയച്ചു. എന്തെന്നാല്‍, ഹദദീസര്‍ പലപ്പോഴും തൂയിയുമായി ഹർബിലായിരുന്നു. ഫിള്ളത്ത്, ദഹബ്, നുഹാസ് ഇവ കൊണ്ടുള്ള ആനിയത്തുകളും യോറാം കൂടെ കൊണ്ടുവന്നു. 11ദാവൂദ് അവ റബ്ബുൽ ആലമീനു വള്ആക്കി[a] 8:11 വള്ആക്കി - നസ്വ്ബ് ചെയ്തു . 12ഈദൂമ്യര്‍, മൂവാബ്യര്‍, അമ്മൂന്യര്‍, ഫലസ്തീനികൾ, അമാലിഖക്കാര്‍ തുടങ്ങി താന്‍ കീഴ്‌പ്പെടുത്തിയ ജമീഉ ഖൌമുകളിലും നിന്ന് എടുത്ത ഫിള്ളത്തും ദഹബും, റഹൂബിന്റെ ഇബ്നും സൂബാ മലിക്കുമായ ഹദദീസറില്‍ നിന്നെടുത്ത ഗനീമത്ത് മുതലും ദാവൂദ് റബ്ബുൽ ആലമീനു വള്ആക്കി.

13വാദിൽമിൽഹില്‍വച്ച് സമാനിയത്ത അശറ അൽഫ് ഈദൂമ്യരെ കൊന്നൊടുക്കി റുജൂആയി മജീആയപ്പോള്‍ ദാവൂദ് കൂടുതല്‍ മശ്ഹൂറായി. 14അവന്‍ ഈദൂമില്‍ മുഹാഫിളിനെ തഅ് യീനാക്കി. ഈദൂമ്യര്‍ ദാവൂദിന് അബ്ദുകളായി. അവന്‍ ചെന്നിടത്തെല്ലാം റബ്ബുൽ ആലമീൻ അവനു ഫലാഹ് അതാആക്കി.

15ദാവൂദ് ഇസ്രായീല്‍ മുഴുവനിലും മുലൂകിയത്ത് നടത്തി. തന്റെ ജമീഉ ഖൌമിലും അവന്‍ ഖളാഉം അദ് ലും പാലിച്ചു. 16സിറൂയയുടെ ഇബ്ൻ യൂവാബായിരുന്നു റഈസുൽ ജുന്ദ്. 17അഹിലൂദിന്റെ ഇബ്ൻ യഹൂശാഫാത്ത് കാതിബും. അഹിത്തൂബിന്റെ ഇബ്ൻ സാദൂക്കും അബിയാസറിന്റെ ഇബ്ൻ അഹിമലീക്കും ആയിരുന്നു റാഹിബുമാര്‍. 18സിരായിയ ആയിരുന്നു മുറാഖിബ്. യഹൂയിയാദായുടെ ഇബ്ൻ ബനാനിയാ ക്രീത്യര്‍ക്കും ബിലീത്യര്‍ക്കും റഈസായായിരുന്നു; ദാവൂദിന്റെ ഇബ്ന്‍മാര്‍ കാഹിൻമാരും.


Footnotes