2 തസിമുള്ള 4
4 1റബ്ബുൽ ആലമീന്റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന സയ്യിദിനാ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: 2അള്ളാഹുവിൻറെ കലിമ വയള് പറയുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക. 3മുഅമിനൂങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന തബലീഖുകാരെ വിളിച്ചുകൂട്ടും. 4അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടു കഥകളിലേക്കു ശ്രദ്ധതിരിക്കും. 5നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും ഇഞ്ചീലി തബിലീഖിന്റെ ജോലി ചെയ്യുകയും നിന്റെ ഖിദ്മത്ത് നിര്‍വ്വഹിക്കുകയും ചെയ്യുക.
അദ്ൽന്റെ കിരീടം
6ഞാന്‍ ഖുർബാനിയായി അര്‍പ്പിക്കപ്പെടേണ്ട വഖ്ത് ഹാളിറായിരിക്കുന്നു. എന്റെ വേര്‍പാടിന്റെ വഖ്ത് സമാഗതമായി. 7ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; ഈമാൻ കാത്തു. 8എനിക്കായി അദ്ൽന്റെ കീരിടം ഒരുക്കിയിരിക്കുന്നു. അദ്ൽ പൂര്‍വ്വം വിധിക്കുന്ന റബ്ബുൽ ആലമീൻ സയ്യിദുൽ ബഷിർ, ആ യൌമിൽ അത് എനിക്കു സമ്മാനിക്കും; എനിക്കു മാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹ പൂര്‍വ്വം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.
നിര്‍ദ്ദേശങ്ങള്‍
9എന്റെ അടുത്തു വേഗം എത്തിച്ചേരാന്‍ ഉത്‌സാഹിക്കുക. 10എന്തെന്നാല്‍, ഈ ദുനിയാവിനോടുള്ള ആസക്തിമൂലം ദേമാസ് എന്നെവിട്ട് തെസലോനിക്കായിലേക്കു പോയിരിക്കുന്നു. ക്രെസ്‌കെസ് ഗലാത്തിയായിലേക്കും തീത്തോസ് ദല്‍മാത്തിയായിലേക്കും പോയിക്കഴിഞ്ഞു. 11ലുക്കാ മാത്രമേ എന്നോടു കൂടെയുള്ളു. മയറിഖുആസിനെക്കുടെ നീ കൂട്ടികൊണ്ടുവരണം. ശുശ്രുഷയില്‍ അവന്‍ എനിക്കു വളരെ പ്രയോജനപ്പെടും. 12തിക്കിക്കോസിനെ ഞാന്‍ എഫേസാസിലേക്കയച്ചിരിക്കുകയാണ്. . 13നീ വരുമ്പോള്‍ ഞാന്‍ ത്രോവാസില്‍ കാര്‍പോസ്സിന്റെ പക്കല്‍ ഏല്‍പിച്ചിട്ടുപോന്ന എന്റെ പുറം കുപ്പായവും പുസ്തകങ്ങളും, പ്രത്യേകിച്ച്, തുകല്‍ ചുരുളുകളും കൊണ്ടുപോരണം. 14ചെമ്പുപണിക്കാരനായ ഇസ്കന്ദര്‍ എനിക്കു കബീറായ ദ്രോഹം ചെയ്തു. റബ്ബുൽ ആലമീൻ സയ്യിദുൽ ബഷിർ അവന്റെ പ്രവൃത്തികള്‍ക്കു സമറത്ത് നല്കും. 15നീയും അവനെക്കുറിച്ചു കരുതലോടെയിരിക്കണം. കാരണം, അവന്‍ നമ്മുടെ വാക്കുകളെ ഖുവ്വത്ത് പൂര്‍വ്വം എതിര്‍ത്തവനാണ്. 16എന്റെ ന്യായവാദങ്ങള്‍ ഞാന്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ ജറീമത്ത് അവരുടെമേല്‍ ആരോപിക്കപ്പെടാതിരിക്കട്ടെ. 17എന്നാല്‍, റബ്ബുൽ ആലമീൻ എന്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ കാഫിറുകളും കേള്‍ക്കത്തക്കവിധം അള്ളാഹുവിൻറെ കലിമ പൂര്‍ണ്ണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ട ഖുവ്വത്ത് അവിടുന്ന് എനിക്കു നല്കി. അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍ നിന്നും രക്ഷിക്കപ്പെട്ടു. 18റബ്ബുൽ ആലമീൻ എല്ലാ തിന്മകളിലും നിന്ന് എന്നെ മോചിപ്പിച്ച്, തന്റെ ജന്നത്തുൽ മലായിക്കത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും അബദിയായി അവിടുത്തേക്കു തംജീദ്! ആമീന്‍.
ആശംസകള്‍
19പ്രിസ്‌ക്കായ്ക്കും അക്വീലായ്ക്കും ഒനേസിഫൊറോസിന്റെ കുടുംബത്തിനും സലാം. 20എറാസ്തൂസ് കോറിന്തോസില്‍ തങ്ങി. രോഗബാധിതനായ ത്രോഫിമോസിനെ ഞാന്‍ മിലേത്തോസില്‍ വിട്ടുട്ടു പോന്നു. 21മഞ്ഞുകാലത്തിനു മുമ്പുതന്നെ ഇവിടെയെത്താന്‍ നീ ശ്രമിക്കുക. എവുബുളോസും പൂദെന്‍സും ലീനൂസും ക്‌ളൗദിയായും മറ്റെല്ലാ സഹോദരന്മാരും നിനക്ക് സലാം അര്‍പ്പിക്കുന്നു.
22റബ്ബുൽ ആലമീൻ നിന്റെ റൂഹോടു കൂടെ ഉണ്ടായിരിക്കട്ടെ. ഫദുലുൽ ഇലാഹി നിങ്ങളോടുകൂടെ ഇരിക്കട്ടെ.