1 ഖ്വോറാഫസ് 1
സലാം, ഉപകാരസ്മരണ
1 1കലിമത്തുള്ളാഹി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ റസൂലായി അള്ളാഹുവിൻറെ ഹിതാനുസരണം വിളിക്കപ്പെട്ട ബുലൂസും അഖുവായ സൊസ്‌തേനെസ്‌സും
2ഖ്വോറാസിലുള്ള റബ്ബുൽ ആലമീന്റെ ജാമിയ്യായ്ക്ക് എഴുതുന്നത്: കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ മുഅ്മിനായവര്‍ക്കും മുഅ്മിനീരാകാന്‍ വിളിക്കപ്പെട്ടവര്‍ക്കും നമ്മുടെ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഇസ്മ് എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും
3നമ്മുടെ അബ്ബയായ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലായില്‍ നിന്നും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിന്നും ഫദുലുള്ളാഹിയും സമാധാനവും.
4കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിങ്ങള്‍ക്കു കൈവന്ന ഫദുലുള്ളാഹിയ്ക്കു ഞാന്‍ നിങ്ങളെപ്രതി അള്ളാഹുവിനു ദായിമായി ശുക്ർ പറയുന്നു. 5എന്തുകൊണ്ടെന്നാല്‍, അവിടുന്ന് എല്ലാ വിധത്തിലും, പ്രത്യേകിച്ച്, കലാമിലും വിജ്ഞാനത്തിലും നിങ്ങളെ സമ്പന്നരാക്കി. 6അൽ മസീഹിനെപ്പറ്റിയുള്ള ശഹാദത്ത് നിങ്ങളില്‍ ഉറപ്പിക്കപ്പെട്ടതിന്റെ ഫലമായി, 7നമ്മുടെ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ വഹി കാത്തിരിക്കുന്ന നിങ്ങള്‍ക്ക് യാതൊരു റൂഹാനി ദാനത്തിന്റെയും കുറവില്ല. 8നമ്മുടെ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ യൌമില്‍ നിങ്ങള്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് ഖാതിമത്തിലായി വരെ അവിടുന്നു നിങ്ങളെ പരിപാലിക്കും. 9തന്റെ ഹബീബുള്ളയും നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച അള്ളാഹു സുബുഹാന തഅലാ വിശ്വസ്തനാണ്.
ജാമിയ്യായിൽ ഭിന്നത
10ഇഖ് വാനീങ്ങളേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്‌സോടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ റബ്ബുൽ ആലമീൻ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ ഇസ്മിൽ ഞാന്‍ നിങ്ങളോട് ത്വലബ് ചെയ്യുന്നു. 11എന്റെ ഇഖ് വാനീങ്ങളേ, നിങ്ങളുടെയിടയില്‍ മുനാളറകൾ ഉണ്ടെന്നു ക്‌ളോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. 12ഞാന്‍ പൗലോസിന്‍റതാണ്, ഞാന്‍ അപ്പോളോസിന്‍റതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ അൽ മസീഹിന്‍റതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്‌ദേശിക്കുന്നത്. 13അൽ മസീഹ് വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്കു വേണ്ടി ക്രൂശിതനായതു പൗലോസാണോ? ബുലൂസിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്‌നാനം ഖുബൂലാക്കിയത്? 14ക്രിസ്‌പോസിനെയും ഗായൂസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ത്വരീഖാ ഗുസൽ നൽകിയിട്ടില്ല എന്നതില്‍ അള്ളാഹുവിനു ശുക്ർ പറയുന്നു. 15അതുകൊണ്ട്, എന്റെ ഇസ്മിൽ ത്വരീഖാ ഗുസൽ ഖുബൂൽ ചെയ്തു എന്നു പറയാന്‍ നിങ്ങളിലാര്‍ക്കും സാധിക്കുകയില്ല. 16സ്‌തേഫാനോസിന്റെ കുടുംബത്തെക്കൂടി ഞാന്‍ ത്വരീഖാ ഗുസൽ നൽകിയിട്ടുണ്ട്. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്‌നാനപ്പെടുത്തിയിട്ടുണ്ടോ എന്ന് അറഫാവില്ല. 17എന്തെന്നാല്‍, അൽ മസീഹ് എന്നെ അയച്ചത് ത്വരീഖാ ഗുസൽ നല്‍കുവാനല്ല, ഇഞ്ചീൽ പ്രസംഗിക്കാനാണ്. എന്നാല്‍, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ അൽ മസീഹിന്റെ കുരിശു വ്യര്‍ഥമാകുമായിരുന്നു.
കുരിശിന്റെ ഭോഷത്തം
18നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹാ ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു റബ്ബുൽ ആലമീന്റെ ശക്തിയത്രേ.
19വിജ്ഞാനികളുടെ മഅ്റഫത്ത് ഞാന്‍ ഹലാക്കാക്കും, വിവേകികളുടെ ഹുൽമ് ഞാന്‍ നിഷ്ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.
20വിജ്ഞാനി (ഫൽസഫാർ) എവിടെ? ഉലമാക്കൾ എവിടെ? ഈയുഗത്തിന്റെ താര്‍ക്കികന്‍ എവിടെ? ലൗകിക വിജ്ഞാനത്തെ അള്ളാഹു സുബുഹാന തഅലാ ഭോഷത്തമാക്കിയില്ലയോ? 21റബ്ബുൽ ആലമീന്റെ ജ്ഞാനത്തില്‍ ദുനിയാവ് ലൗകിക വിജ്ഞാനത്താല്‍ അവിടുത്തെ അറഫായില്ല. തന്‍മൂലം ഈമാനുള്ളവരെ ഇഞ്ചീലിൻറെ പ്രസംഗത്തിന്റെ ഭോഷത്തം വഴി രക്ഷിക്കാന്‍ അവിടുന്നു തിരുമനസ്‌സായി. 22ജൂദര്‍ അലാമത്തുകള്‍ ആവശ്യപ്പെടുന്നു; യുനാനികൾ മഅ്റഫത്ത് തേടുന്നു. 23ഞങ്ങളാകട്ടെ, ജൂദര്‍ക്ക് ഇടര്‍ച്ചയും കാഫിറുകൾക്കു ഭോഷത്തവുമായ ഖുർബാനിയാക്കപ്പെട്ട അൽ മസീഹിനെ വയള് പറയുന്നു. 24വിളിക്കപ്പെട്ടവര്‍ക്ക് - ജൂദരോ യുനാനികളോ ആകട്ടെ-അൽ മസീഹാ റബ്ബുൽ ആലമീന്റെ ഖുവ്വത്തും റബ്ബുൽ ആലമീന്റെ ജ്ഞാനവുമാണ്. 25എന്തെന്നാല്‍, റബ്ബുൽ ആലമീന്റെ ഭോഷത്തം ഇൻസാനുകളെക്കാള്‍ ജ്ഞാനമുള്ളതും റബ്ബുൽ ആലമീന്റെ ബലഹീനത ഇൻസാനുകളെക്കാള്‍ ശക്തവുമാണ്.
26ഇഖ് വാനീങ്ങളേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന അള്ളാഹുവിൻറെ വിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകിക മാനദണ്‍ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്‍മാര്‍ അധികമില്ല; ശദീദും കുലീനരും അധികമില്ല. 27എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ദുനിയാവിൻറെ നള്റിൽ ഭോഷന്‍മാരായവരെ അള്ളാഹു സുബുഹാന തഅലാ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ഈ ദുനിയാവിൻറെ നള്റിൽ അശക്തമായവയെയും. 28നിലവിലുള്ളവയെ നശിപ്പിക്കുവാന്‍ വേണ്ടി ലോക ദൃഷ്ട്യാ നിസ്‌സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും അള്ളാഹു സുബുഹാന തഅലാ തെരഞ്ഞെടുത്തു. 29അള്ളാഹുവിൻറെ ഹള്റത്തിൽ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. 30കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടുന്നാണ്. മഅബൂദ് അവനെ നമുക്കു ഇൽമും അദ് ലും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു. 31അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതു പോലെ, അഭിമാനിക്കുന്നവന്‍ റബ്ബുൽ ആലമീനിൽ അഭിമാനിക്കട്ടെ.