അൽ-വഹിയു 15  

വിജയികളുടെ സ്തുതിഗീതം

15 1ജന്നത്തില്‍ വലുതും വിസ്മയാവഹവുമായ മറ്റൊരടയാളം ഞാന്‍ കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു മലക്കുകൾ. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു അള്ളാഹുവിന്റെ ക്രോധം അവസാനിക്കുന്നത്. 2അഗ്‌നിമയമായ പളുങ്കു കടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. ദബ്ബത്തുൽ അർദിന്‍മേലും അവന്റെ പ്രതിമയിന്‍മേലും അവന്റെ നാമ സംഖ്യയിന്‍മേലും വിജയം വരിച്ച്, അള്ളാഹുവിന്റെ വീണ പിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു. 3അവര്‍ അള്ളാഹുവിന്റെ ദാസനായ മൂസാ നബിയുടെയും കുഞ്ഞാടിന്റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടു പറഞ്ഞു:

സര്‍വശക്തനും മഅബൂദുമായ 4റബ്ബുൽ ആലമീനേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതി പൂര്‍ണവും സത്യ സന്ധവുമാണ്. യാ റബ്ബുൽ ആലമീൻ, അങ്ങയുടെ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങു മാത്രമാണ് പരിശുദ്ധന്‍. സകല ജനതകളും വന്ന് അങ്ങയ്ക്ക് ഇബാദത്ത് ചെയ്യും. കാരണം, അങ്ങയുടെ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.

5ഇതിനുശേഷം ജന്നത്തില്‍ ഷഹാദത്തൻ കൂടാരത്തിന്റെ ഖയാമത്തുൽ ഇബാദ തുറക്കപ്പെടുന്നതു ഞാന്‍ കണ്ടു. 6ഏഴു മഹാമാരികളേന്തിയ ഏഴു മലക്കുകൾ ബൈത്തുള്ളയില്‍ നിന്നു പുറത്തുവന്നു. അവര്‍ ധവള വസ്ത്രം ധരിച്ചിരുന്നു; വക്ഷസ്‌സില്‍ പൊന്നുകൊണ്ടുള്ള ഇടക്കച്ച കെട്ടിയിരുന്നു. 7നാലു ജീവികളില്‍ ഒന്ന്, എന്നെന്നും ജീവിക്കുന്നവനായ അള്ളാഹുവിന്റെ ക്രോധം നിറച്ച ഏഴു പൊന്‍കലശങ്ങള്‍ ഏഴു മലക്കുകൾക്കു കൊടുത്തു. 8അള്ളാഹുവിന്റെ മഹത്വത്തിന്റെയും ശക്തിയുടെയും ധൂപം കൊണ്ടു ബൈത്തുൽ ഇലാഹ് നിറഞ്ഞു. ഏഴു മലക്കുകളുടെ ഏഴു മഹാമാരികളും അവസാനിക്കുവോളം ഒരുവനും ബൈത്തുൽ ഇലാഹില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.