അൽ-സബൂർ 38

രോഗിയുടെ രോദനം


38 1യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ഗളബിൽ എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ!

2അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ യദ് എന്റെ മേല്‍ പതിച്ചിരിക്കുന്നു.

3അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ റാഹത്തില്ല; എന്റെ ഖതീഅ നിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല.

4എന്റെ ഖത്തീഅത്തുകൾ എന്റെ റഅ്സിനു അഅ് ലയിൽ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്ത ചുമടായിരിക്കുന്നു.

5എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു.

6ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു.

7എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല.

8ഞാന്‍ തീര്‍ത്തും ക്ഷീണിച്ചു തകര്‍ന്നിരിക്കുന്നു; ഖൽബിലെക്‌ഷോഭം നിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു.

9യാ റബ്ബ്ൽ ആലമീൻ, എന്റെ മുറാദുകൾ അങ്ങേക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേക്ക് അജ്ഞാതമല്ല.

10എന്റെ ഖൽബ് തുടിക്കുന്നു; എന്റെ ഖുവ്വത്ത് ക്ഷയിക്കുന്നു; അയ്നുകളുടെ നൂറും എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.

11എന്റെ സുഹൃത്തുക്കളും കൂട്ടുകാരും മഹാമാരി നിമിത്തം എന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു.

12എന്റെ ഹയാത്തിനെ വേട്ടയാടുന്നവര്‍ കെണികളൊരുക്കുന്നു; എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു.

13ഞാന്‍ ബധിരനെപ്പോലെയാണ്, ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍ .

14ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍ ; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല.

15യാ റബ്ബ്ൽ ആലമീൻ, അങ്ങേക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്; എന്റെ മഅബൂദായ യാ റബ്ബ്ൽ ആലമീൻ, അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്.

16ഇതാണ് എന്റെ ദുആ: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെ പ്രതി സന്തോഷിക്കാന്‍ ഇടയാക്കരുതേ!

17ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല.

18ഞാന്‍ എന്റെ ഖത്തീഅത്തുകൾ ഏറ്റുപറയുന്നു; എന്റെ ഖത്തീഅയെപ്പറ്റി അനുതപിക്കുന്നു.

19അകാരണമായി എന്റെ അഅ്ദാഇനുകളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍ അനേകരത്രേ.

20ഖൈറിനു പ്രതിഫലമായി അവര്‍ എന്നോടു ശർറ് ചെയ്യുന്നു; ഞാന്‍ ഖൈറ് ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്റെ വിരോധികളായത്.

21യാ റബ്ബ്ൽ ആലമീൻ, എന്നെ കൈവിടരുതേ! എന്റെ റബ്ബേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ!

22എന്റെ രക്ഷയായ യാ റബ്ബ്ൽ ആലമീൻ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!