അൽ-സബൂർ 2  

അള്ളാഹുവിൻറെ അഭിഷിക്തന്‍

2 1കാഫിറുകൾ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ഥമായി ഗൂഢാലോചന നടത്തുന്നു?

2അള്ളാഹുവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ നേതാക്കന്മാർ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു.

3അവര്‍ വച്ച വിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ ചങ്ങല പൊട്ടിച്ചു മോചനം നേടാം.

4ജന്നത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; റബ്ബ് അവരെ പരിഹസിക്കുന്നു.

5അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും.

6എന്റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്റെ സുൽത്താനെ തിരഞ്ഞെടുത്തത് എന്ന് അവിടുന്ന് അരുളിച്ചെയ്യും.

7എന്റെ റബ്ബിൻറെ സുന്നത്തുകൾ ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ ഇബ്നുള്ള; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.

8എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ദുനിയാവിൻറെ അതിരുകള്‍ നിനക്ക് അധീനമാകും.

9ഇരുമ്പുദണ്ഡു കൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്ന പോലെ നീ അവരെ അടിച്ചുടയ്ക്കും.

10സുൽത്താന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ദുനിയാവിൻറെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.

11ഭയത്തോടെ റബ്ബിനു ശുശ്രൂഷചെയ്യുവിന്‍;

12വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ വഴിയില്‍ വച്ചു നശിക്കുകയും ചെയ്യും. അള്ളാഹുവിൻറെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു. അള്ളാഹുവിൽ ആശ്രയം വയ്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.