സൂറ അൽ-അദ്ദാൻ 28
ഖുർബാനികളും ഉത്‌സവങ്ങളും
28 1റബ്ബുൽ ആലമീൻ മോശയോട് അരുളിച്ചെയ്തു : 2ഇസ്രായീല്‍ ഖൌമിനോടു കല്‍പിക്കുക, എനിക്കു മുഹരിഖത്തുകളും സുരഭിലമായ ഭോജനബലികളും യഥാസമയം അര്‍പ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. 3നീ അവരോടു പറയണം: നിങ്ങള്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അനുദിനം റബ്ബുൽ ആലമീന് അര്‍പ്പിക്കണം. 4ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരവും ബലിയര്‍പ്പിക്കണം. 5കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിന്റെ നാലിലൊന്നു ശുദ്ധമായ ദഹ്ൻ ചേര്‍ത്ത് ഒരു എഫായുടെ പത്തിലൊന്നു നേരിയ മാവ് അര്‍പ്പിക്കണം. 6റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന മുഹരിഖത്തായി സീനായ് മലയില്‍വച്ചു നിര്‍ദേശിക്കപ്പെട്ട അനുദിനമുള്ള ദഹനബലിയാണിത്. 7അതോടൊപ്പം ഒരാട്ടിന്‍കുട്ടിക്ക് ഒരു ഹിന്നിന്റെ നാലിലൊന്ന് എന്ന തോതില്‍ പാനീയബലിയും അര്‍പ്പിക്കണം. കര്‍ത്താവിനുള്ള പാനീയബലിയായി ലഹരിയുള്ള നബീദ് നിങ്ങള്‍ മുഖദ്ദിസ്സായ മകാനിൽ ഒഴിക്കണം. 8മറ്റേ ആട്ടിന്‍കുട്ടിയെ വൈകുന്നേരവും ബലിയര്‍പ്പിക്കണം. രാവിലത്തെ ധാന്യബലിയും അതിന്റെ പാനീയബലിയുംപോലെ റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന മുഹരിഖത്തായി അതിനെ അര്‍പ്പിക്കണം.
9സാബത്തു യൌമിൽ ഒരു വയസ്സുള്ള ഊനമറ്റ രണ്ട് ആണ്‍ ചെമ്മരിയാടുകളെയും ധാന്യബലിയായി ഒരു എഫായുടെ പത്തില്‍ രണ്ട് ദഹ്ൻ ചേര്‍ത്ത നേരിയ മാവും അതിന്റെ പാനീയബലിയും അര്‍പ്പിക്കണം. 10അനുദിനമുള്ള ദഹനബലിയും അതിന്റെ പാനീയബലിയും കൂടാതെ സാബത്തു തോറുമുള്ള ദഹനബലിയാണിത്.
11മാസാരംഭത്തില്‍ നിങ്ങള്‍ റബ്ബുൽ ആലമീനു മുഹരിഖത്തായി രണ്ടു കാളകള്‍, ഒരു മുട്ടാട്, ഒരു വയസ്സുള്ള ഊനമറ്റ ഏഴ് ആണ്‍ ചെമ്മരിയാടുകള്‍ എന്നിവയെ ബലി അര്‍പ്പിക്കണം. 12അതിനോടൊപ്പം ധാന്യബലിയായി കാളയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിന് പത്തില്‍ രണ്ടും, 13ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്നും നേരിയ മാവ് ദഹ്ൻ ചേര്‍ത്ത് അര്‍പ്പിക്കണം. റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്. 14അവയുടെ പാനീയബലി കാളയൊന്നിന് അര ഹിന്‍, മുട്ടാടിന് മൂന്നിലൊന്നു ഹിന്‍, ആട്ടിന്‍കുട്ടിയൊന്നിന് കാല്‍ ഹിന്‍ എന്ന തോതിലായിരിക്കണം. സനത്ത്തോറും ഓരോ മാസവും അര്‍പ്പിക്കാനുള്ള ദഹനബലിയാണിത്. 15അനുദിന ദഹനബലിക്കും അതിന്റെ പാനീയബലിക്കും അലാവത്തായി പാപപഹിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെ റബ്ബുൽ ആലമീന് അര്‍പ്പിക്കണം.
16ഒന്നാംമാസം പതിനാലാംദിവസം റബ്ബുൽ ആലമീന്റെ ഫുസ്ഹ് ആണ്. 17ആ മാസം പതിനഞ്ചാം യൌമിൽ ഉത്‌സവദിനമാണ്. ഏഴു യൌമിൽ പുളിപ്പില്ലാത്ത ഖുബ്ബൂസ് അക്ൽ ചെയ്യണം. 18ഒന്നാം യൌമിൽ മുഖദ്ദിസ്സായ സമ്മേളനം ഉണ്ടായിരിക്കണം; ആ യൌമിൽ ശ്രമകരമായ ശുഗ് ലൊന്നും ചെയ്യരുത്. 19റബ്ബുൽ ആലമീനു മുഹരിഖത്തായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഏഴ് ആട്ടിന്‍കുട്ടികളെയും അര്‍പ്പിക്കണം; അവ ഊനമറ്റവ ആയിരിക്കണം. 20അവയുടെ ധാന്യബലിയായി ദഹ്ൻ ചേര്‍ത്ത നേരിയ മാവ്, കാളയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്നും മുട്ടാടിന് പത്തില്‍ രണ്ടും, 21ഏഴ് ആട്ടിന്‍കുട്ടികളില്‍ ഓരോന്നിനും പത്തില്‍ ഒന്ന് എന്ന തോതില്‍ അര്‍പ്പിക്കണം. 22കൂടാതെ, നിങ്ങള്‍ക്കുവേണ്ടി പരിഹാരമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായും അര്‍പ്പിക്കണം. 23പ്രഭാതത്തിലെ അനുദിന ദഹനബലിക്കു അലാവത്തായി ഇവയെല്ലാം നിങ്ങള്‍ അര്‍പ്പിക്കണം. 24അതുപോലെ തന്നെ, ഏഴു ദിവസവും റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയോടുകൂടെ ധാന്യബലിയും അര്‍പ്പിക്കണം. അത് അനുദിന ദഹനബലിക്കും അതിന്റെ പാനീയ ബലിക്കും പുറമേയാണ്. 25ഏഴാം യൌമിൽ മുഖദ്ദിസ്സായ സമ്മേളനം ഉണ്ടായിരിക്കണം; അന്നു ശ്രമകരമായ ശുഗ് ലൊന്നും ചെയ്യരുത്.
26വാരോത്‌സവത്തില്‍, റബ്ബുൽ ആലമീനു നവധാന്യബലിയായി പ്രഥമ ഫാകിഹത്തുകള്‍ അര്‍പ്പിക്കുന്ന യൌമിൽ മുഖദ്ദിസ്സായ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ശുഗ് ലൊന്നും ചെയ്യരുത്. 27റബ്ബുൽ ആലമീന്റെ മുമ്പില്‍ പരിമളം പരത്തുന്ന മുഹരിഖത്തായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും, ഒരു വയസ്സുള്ള ഏഴ് ആണ്‍ ചെമ്മരിയാടുകളെയും അര്‍പ്പിക്കണം. 28അവയുടെ കൂടെ ധാന്യബലിയായി ദഹ്ൻ ചേര്‍ത്ത നേരിയ മാവ് കാളക്കുട്ടിയൊന്നിന് ഒരു എഫായുടെ പത്തില്‍ മൂന്ന്, മുട്ടാടിനു പത്തില്‍ രണ്ട്, 29ആട്ടിന്‍കുട്ടിയൊന്നിന് പത്തിലൊന്ന് എന്ന തോതില്‍ അര്‍പ്പിക്കണം. 30നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തമനുഷ്ഠിക്കുന്നതിന് ഒരു കോലാട്ടിന്‍മുട്ടനെ അര്‍പ്പിക്കണം. 31അനുദിന ദഹനബലിക്കും അവയുടെ ധാന്യബലിക്കും അലാവത്തായി ഇവയും ഇവയുടെ പാനീയബലിയും നിങ്ങള്‍ അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.