സൂറ അൽ-അദ്ദാൻ 25
പെയോറിലെ ബാല്‍
25 1ഷിത്തിമില്‍ പാര്‍ക്കുമ്പോള്‍ മൊവാബ്യ സ്ത്രീകളുമായി ഇസ്രായീല്‍ ഖൌമ് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. 2അവര്‍ തങ്ങളുടെ ആലിഹത്തുകളുടെ ബലികള്‍ക്ക് ഇസ്രായേല്‍ക്കാരെ ക്ഷണിച്ചു. അവര്‍ അവരോടു ചേര്‍ന്നു ഭക്ഷിക്കുകയും ആലിഹത്തുകളെ ഇബാദത്ത് ചെയ്യുകയും ചെയ്തു. 3അങ്ങനെ ഇസ്രായീല്‍ പെയോറിലെ ബാലിനു സേവ ചെയ്തു; അവര്‍ക്കെതിരേ റബ്ബുൽ ആലമീന്റെ ഗളബ് ജ്വലിച്ചു. 4അവിടുന്ന് മോശയോട് അരുളിച്ചെയ്തു: ഖൌമിന്റെ തലവന്‍മാരെ പിടിച്ച്, റബ്ബുൽ ആലമീന്റെ മുമ്പാകെ പരസ്യമായി തൂക്കിലിടുക. റബ്ബുൽ ആലമീന്റെ ഉഗ്രകോപം ജനങ്ങളില്‍നിന്നു മാറിപ്പോകട്ടെ. 5മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായീലിലെ ഖാസിമാരോടു പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും പെയോറിലെ ബാലിന്റെ അടിമകളായിത്തീര്‍ന്ന നിങ്ങളുടെ ആളുകളെ വധിക്കുക.
6മൂസായും സമാഗമകൂടാര ബാബിങ്കൽ വിലപിച്ചുകൊണ്ടുനിന്ന ഇസ്രായീല്‍ ഖൌമ് മുഴുവനും കാണ്‍കെ ഒരു ഇസ്രായേല്‍ക്കാരന്‍ തന്റെ വീട്ടിലേക്ക് ഒരു മിദിയാന്‍സ്ത്രീയെ കൂട്ടിക്കൊണ്ടു വന്നു. 7പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ് ഇതുകണ്ട് എഴുന്നേറ്റ് ഒരു കുന്തവുമെടുത്തു കൊണ്ടു സമൂഹത്തില്‍ നിന്നു പുറത്തു പോയി. 8ആ ഇസ്രായേല്യന്റെ പുറകേ അവന്‍ അകത്തുചെന്ന് അവരിരുവരുടെയും - ഇസ്രായേല്യന്റെയും സ്ത്രീയുടെയും - ഉദരം തുളഞ്ഞു കടക്കുംവിധം കുത്തി. അങ്ങനെ ഇസ്രായീല്‍ ഉമ്മത്തിനെ ബാധിച്ച മഹാമാരി നിലച്ചു. 9മഹാമാരികൊണ്ടു മരണമടഞ്ഞവര്‍ ഇരുപത്തി നാലായിരംപേരാണ്.
10റബ്ബുൽ ആലമീൻ മോശയോട് അരുളിച്ചെയ്തു: 11പുരോഹിതനായ അഹറോന്റെ പുത്രനായ എലെയാസറിന്റെ ഴബ്നായ ഫിനെഹാസ് ഇസ്രായീല്‍ ഖൌമിന്റെ ഇടയില്‍ എന്റെ തീക്ഷ്ണതയ്‌ക്കൊത്തവണ്ണം പ്രവര്‍ത്തിച്ച് എന്റെ ക്രോധം അവരില്‍നിന്ന് അ കറ്റിയിരിക്കുന്നു. അതിനാല്‍, ഗളബ് ജ്വലിച്ചു ഞാനവരെ സംഹരിച്ചില്ല. 12ആകയാല്‍, അവനുമായി ഞാന്‍ സമാധാനത്തിന്റെ അഹ്ദ് സ്ഥാപിക്കുന്നു. 13അത് അവനും അവനുശേഷം അവന്റെ ഔലാദുകള്‍ക്കും നിത്യപൗരോഹിത്യത്തിന്റെ ഉടമ്പടിയായിരിക്കും. കാരണം, അവന്‍ തന്റെ മഅബൂദിനു വേണ്ടി തീക്ഷ്ണത കാണിക്കുകയും ഇസ്രായീല്‍ ഖൌമിനു വേണ്ടി പ്രായശ്ചിത്തം അമൽ ചെയ്യുകയും ചെയ്തു.
14മിദിയാന്‍കാരിയോടൊപ്പം മഖ്ത്തൂലായ ഇസ്രായേല്യന്‍ ശിമയൂന്‍ ഖബീലയിൽ പെട്ട ഒരു കുടുംബത്തലവനായ സാലുവിന്റെ ഴബ്നായ സിമ്രി ആണ്. 15കൊല്ലപ്പെട്ട മിദിയാന്‍കാരി, മിദിയാന്‍ ഉസ്രത്തിൽ പെട്ട ഒരു കുടുംബത്തലവനായ സൂറിന്റെ മകള്‍ കൊസ്ബി ആകുന്നു.
16റബ്ബുൽ ആലമീൻ മോശയോട് അരുളിച്ചെയ്തു : 17മിദിയാന്യരെ ആക്രമിച്ചു നിശ്ശേഷം സംഹരിക്കുക. 18കാരണം, പെയോറിന്റെ കാര്യത്തിലും പെയോര്‍ നിമിത്തമുണ്ടായ മഹാമാരിയുടെ നാളില്‍ മഖ്ത്തൂലായ അവരുടെ സഹോദരിയും മിദിയാന്‍ പ്രമാണിയുടെ മകളുമായ കൊസ്ബിയുടെ കാര്യത്തിലും ചെയ്ത ചതിപ്രയോഗങ്ങളാല്‍ മിദിയാന്‍കാര്‍ നിങ്ങളെ വളരെയധികം ക്ലേശിപ്പിച്ചു.