മത്തി 4
സഹ്റായിലെ പരീക്ഷ
(മര്‍ക്കോസ് 1:12-13; ലൂക്കാ 4:1-13)
4 1ബഅ്ദായായി, ഇബിലീസിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ റൂഹുല്‍ ഖുദ്ദൂസ് സഹ്റായിലേക്കു നയിച്ചു. 2ഈസാ അൽ മസീഹ് നാല്‍പതു ദിനരാത്രങ്ങള്‍ നോമ്പ് നോറ്റു. അപ്പോള്‍ അദ്ദേഹത്തിനു വിശന്നു. 3പ്രലോഭകന്‍ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു: നീ ഇബ്നുള്ളായാണെങ്കില്‍ ഈ അഹ്ജാർ അപ്പമാകാന്‍ പറയുക. 4അദ്ദേഹം ഇജാപത്ത് പറഞ്ഞു: ഇൻസാൻ ഖുബ്ബൂസ് കൊണ്ടു മാത്രമല്ല അള്ളാഹുവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
5ബഅ്ദായായി, ഇബിലീസ് അദ്ദേഹത്തെ മുഖദ്ദിസ്സായ മദീനയിലേക്കു കൂട്ടിക്കൊണ്ടു പോയി മുഖദ്ദിസ്സായ ആലയത്തിന്‍െറ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു: 6നീ ഇബ്നുള്ളായാണെങ്കില്‍ തഹ്ത്തിലേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്‍െറ മലക്കുകള്‍ക്കു ഹുക്മ് നല്‍കും; നിന്‍െറ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ യദുകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.
7ഈസാ അൽ മസീഹ് പറഞ്ഞു: നിന്‍െറ സ്രഷ്ടാവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു. 8വീണ്ടും, ഇബിലീസ് വളരെ ശാമിഖായ ഒരു മലയിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മജ്ദും അദ്ദേഹത്തെ കാണിച്ചു കൊണ്ട്, അദ്ദേഹത്തോടു പറഞ്ഞു: 9നീ സാഷ്ടാംഗം സജൂദ് ചെയ്ത് എന്നോട് ഇബാദത്ത് ചെയ്താല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും. 10ഈസാ അൽ മസീഹ് അംറാക്കി: ഇബലീസേ ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ സ്രഷ്ടാവായ നാഥനന്‍റെ മുമ്പില്‍ മാത്രമേ സുജൂദ് ചെയ്യാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
11അപ്പോള്‍ ഇബിലീസ് അദ്ദേഹത്തെ വിട്ടുപോയി. മലക്കുകള്‍ ഖരീബിൽ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.
ഈസാ അൽ മസീഹ് അമലുകൾ ആരംഭിക്കുന്നു
(മര്‍ക്കോസ് 1:14-15; ലൂക്കാ 4:14-15)
12യഹിയ്യ നബി (അ) ബന്ധനസ്ഥനായെന്നു കേട്ടപ്പോള്‍ ഈസാ അൽ മസീഹ് ഗലീലിയിലേക്കു പിന്‍വാങ്ങി. 13അദ്ദേഹം നസറത്തു വിട്ടു സെബുലൂണിന്‍െറയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍, സമുദ്രതീരത്തുള്ള കഫര്‍ണാമില്‍ ചെന്നു പാര്‍ത്തു. 14ഇത് എസഹ്യ്യാനബി വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാന്‍ വേണ്ടിയാണ്:
15സമുദ്രത്തിലേക്കുള്ള സബീലിൽ, ജോര്‍ദാന്‍െറ മറുകരയില്‍, സിബുലൂൻ, നഫ്ത്താലി പ്രദേശങ്ങള്‍ - കാഫിറുകളുടെ ഗലീലി!
16ള്വലമില്‍ സ്ഥിതിചെയ്തിരുന്ന അന്നാസ് കബീറായ നൂർ കണ്ടു. മരണത്തിന്‍െറ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.
17അപ്പോള്‍ മുതല്‍ ഈസാ അൽ മസീഹ് വയള് പറയാൻ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
ആദ്യത്തെനാലു ശിഷ്യന്‍മാര്‍
(മര്‍ക്കോസ് 1:16-20; ലൂക്കാ 5:1-11)
18അദ്ദേഹം ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, ബഹറിൽ വല വീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്‍മാരെ കണ്ടു - സഫ് വാൻ എന്നു ഇസ്മ് ഉള്ള ശിമയോനെയും അഖുവായ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു. 19അദ്ദേഹം അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. 20ആ വക്തിൽ തന്നെ അവര്‍ വലകളുപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു. 21അവര്‍ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്‍മാരെ കണ്ടു - സെബദീപുത്രനായ യാക്കോബും അഖുവായ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അദ്ദേഹം വിളിച്ചു. 22ആ വക്തിൽ തന്നെ അവര്‍ വഞ്ചി ഉപേക്ഷിച്ച്, അബിനെയും വിട്ട്, അദ്ദേഹത്തെ അനുഗമിച്ചു.
ഈസാ അൽ മസീഹ് രോഗികളെ ശിഫയാക്കുന്നു
(ലൂക്കാ 6:17-19)
23അദ്ദേഹം അവരുടെ പള്ളികളില്‍ പഠിപ്പിച്ചും രാജ്യത്തിന്‍െറ ഇന്‍ഞ്ചീല്‍ പ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവന്‍ മുസാഫിറായിരുന്നു. 24അദ്ദേഹത്തിന്‍െറ കീര്‍ത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, മുഖ്തലിഫായ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതര്‍, അപസ്മാരരോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവര്‍ അദ്ദേഹത്തിന്‍െറ അടുത്തുകൊണ്ടു വന്നു. അദ്ദേഹം അവരെ സുഖപ്പെടുത്തി. 25ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോര്‍ദാന്‍െറ മറുകര എന്നിവിടങ്ങളില്‍ നിന്ന് കബീറായ ജനക്കൂട്ടങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചു.