മത്തി 2  

ജ്ഞാനികളുടെ സന്ദര്‍ശനം

2 1ഹേറോദേസ് രാജാവിന്റെ കാലത്ത്‌ യൂദയായിലെ ബേത്‌ലെഹെമില്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ജനിച്ചപ്പോള്‍ പൗരസ്ത്യ ദേശത്തു നിന്നു ജ്ഞാനികള്‍ ജറുസലെമിലെത്തി. 2അവര്‍ അന്വേഷിച്ചു: എവിടെയാണ് യൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവന് ഇബാദത്ത് ചെയ്യാൻ വന്നിരിക്കുകയാണ്. 3ഇതുകേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. 4അവന്‍ പ്രധാന ഇമാംമാരെയും ജനത്തിന്റെ ഇടയിലെ ഉലമാക്കളെയും വിളിച്ചു കൂട്ടി, അൽ മസീഹ് എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. 5അവര്‍ പറഞ്ഞു:യൂദയായിലെ ബേത്‌ലെഹെമില്‍ എന്ന് മുഹ്ജിസാത്തുകൾ എഴുതിയിരിക്കുന്നു:

6യൂദയായിലെ ബേത്‌ലെഹെമേ, നീ യൂദയായിലെ പ്രമുഖ നഗരങ്ങളില്‍ ഒട്ടും താഴെയല്ല; എന്റെ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവന്‍ നിന്നില്‍ നിന്നാണ് ഉത്ഭവിക്കുക.

7അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ രഹസ്യമായി വിളിച്ച്, നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. 8അവന്‍ അവരെ ബേത്‌ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കുക; അവനെ കണ്ടു കഴിയുമ്പോള്‍ ഞാനും ചെന്ന് ഇബാദത്ത് ചെയ്യേണ്ടതിന് എന്നെയും അറിയിക്കുക. 9രാജാവു പറഞ്ഞതു കേട്ടിട്ട് അവര്‍ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അതു ശിശു കിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നു നിന്നു. 10നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. 11അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ ഉമ്മയായ മറിയത്തോടു കൂടി കാണുകയും അവനെ കുമ്പിട്ട് ഇബാദത്ത് ചെയ്തു. നിക്‌ഷേപ പാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു. 12ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.

ഈജിപ്തിലേക്കുള്ള പലായനം

13അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ റബ്ബിന്റെ മലക്ക് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു യൂസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും ഉമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതു വരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. 14അവന്‍ ഉണര്‍ന്ന്, ശിശുവിനെയും ഉമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കു പോയി; 15ഹേറോദേസിന്റെ മരണം വരെ അവിടെ വസിച്ചു. ഈജിപ്തില്‍ നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ റബ്ബ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.

16ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍ നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപ പ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. 17ഇങ്ങനെ, ജറെമിയാ പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയായി:

18റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു.

തിരിച്ചുവരവ്

19ഹേറോദേസിന്റെ മരണത്തിനു ശേഷം ഈജിപ്തില്‍ വച്ചു റബ്ബിന്റെ മലക്ക് യൂസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: 20എഴുന്നേറ്റ് ശിശുവിനെയും ഉമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ വഫാത്തായി കഴിഞ്ഞു. 21അവന്‍ എഴുന്നേറ്റ്, ശിശുവിനെയും ഉമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു. 22മകന്‍ അര്‍ക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത്‌ യൂദയായില്‍ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കു പോകാന്‍ യൂസഫിനു ഭയമായി. സ്വപ്നത്തില്‍ ലഭിച്ച മുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേക്കു പോയി. 23അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു മുഹ്ജിസാത്തുക്കൾ വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത് എന്ന പട്ടണത്തില്‍ അവന്‍ ചെന്നു പാര്‍ത്തു.


Footnotes