മർക്കൊസ് 5:1-20 Κατὰ Μᾶρκον (Kata Markon)
ഇബിലീസ് ബാധിതനെ ശിഫയാക്കുന്നു
(മത്തായി 8:28-34; ലൂക്കാ 8:26-39)
5 1അവര്‍ ബഹ്റിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. 2ഈസാ അൽ മസീഹ് വഞ്ചിയില്‍ നിന്ന് ഇറങ്ങിയ സുർഅത്തൻ, ബദ്റൂഹ് ബാധിച്ച അഹദ് ഖബർസ്ഥാനില്‍ നിന്ന് ഖിലാഫായി വന്നു. 3ഖബർസ്ഥാനില്‍ പാർത്തിരുന്ന അവനെ ചങ്ങല കൊണ്ടു പോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. 4പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും രിജ്ൽ കബ് ലുകള്‍ ഹലാക്കാക്കിക്കളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കി നിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 5ലയ്ൽനഹാർ അവന്‍ കല്ലറകള്‍ക്കിടയിലും ജബലുകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും ഹജറുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. 6അകലെവച്ചു തന്നെ അവന്‍ ഈസാ അൽ മസീഹിനെക്കണ്ട്, ഓടിവന്ന് ഈസാ അൽ മസീഹിന് സുജൂദ് ചെയ്തു. 7ആലിയായ സൌത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: റബ്ബിൽ ആലമായ തമ്പുരാനേ, ഈസാ അൽ മസീഹ്, അങ്ങ് എന്റെ അംറില്‍ എന്തിന് ഇടപെടുന്നു? റബ്ബിനെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് ത്വലബ് ചെയ്യുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! 8സബബ്, ബദ്റൂഹേ, ആ ഇൻസാനില്‍ നിന്നു പുറത്തുവരൂ എന്ന്ഈസാ അൽ മസീഹ് ആജ്ഞാപിച്ചിരുന്നു. 9നിന്റെ പേരെന്താണ്? ഈസാ അൽ മസീഹ് സുആലാക്കി. അവന്‍ പറഞ്ഞു: എന്റെ ഇസ്മ് ലെഗിയോണ്‍; ഞങ്ങള്‍ കസീറായ പേരുണ്ട്. 10തങ്ങളെ ആ ബിലാദില്‍ നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. 11കബീറായ ഒരു ഖിൻസീർക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. 12ഞങ്ങളെ ആ ഖിൻസീർക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ ദുഖൂൽ ചെയ്തുകൊള്ളട്ടെ എന്ന് അവര്‍ ത്വലബ് ചെയ്തു. 13ഈസാ അൽ മസീഹ് അനുവാദം അതാആക്കി. ബദ്റൂഹുകൾ പുറത്തുവന്ന്, ഖിൻസീർക്കൂട്ടത്തില്‍ ദാഖിലായി. തഖ് രീബൻ അൽഫയ്നി ഖിൻസീറുകളുണ്ടായിരുന്നു. അവ കിഴുക്കാം തൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് ബഹറിൽ മുങ്ങിച്ചത്തു.
14ഖിൻസീറുകളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി മദീനകളിലും നാട്ടിന്‍ പുറങ്ങളിലും വിവരമറിയിച്ചു. വാഖിആയതെന്തെന്നു നള്റാന്‍ അന്നാസ് വന്നുകൂടി. 15അവര്‍ ഈസാ അൽ മസീഹിൻറെ ഖരീബിലെത്തി, ലെഗിയോന്‍ ആവേശിച്ചിരുന്ന ബദ്റൂഹ്ബാധിതന്‍ ലിബാസ് ലുബ്സാക്കി, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ബേജാറായി. 16ശൈത്താൻ ബാധിതനും ഖിൻസീറുകള്‍ക്കും വാഖിആയതു കണ്ടവര്‍ അക്കാര്യങ്ങള്‍ ഖൌമിനോടു പറഞ്ഞു. 17തങ്ങളുടെ അർള് വിട്ടുപോകണമെന്ന് അവര്‍ ഈസാ അൽ മസീഹിനോട് ത്വലബ് ചെയ്തു. 18അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, ശൈത്താൻ ബാധിച്ചിരുന്ന ഇൻസാൻ ഈസാ അൽ മസീഹിനോടു കൂടെ പോകുന്നതിന് അനുവാദം സുആലാക്കി. 19എന്നാല്‍, ഈസാ അൽ മസീഹ് അനുവദിച്ചില്ല. ഈസാ അൽ മസീഹ് പറഞ്ഞു: നീ ബൈത്തിൽ സ്വന്തക്കാരുടെ ഖരീബിലേക്കു പോവുക. റബ്ബ് നിനക്കുവേണ്ടി എന്തെല്ലാം അമൽ ചെയ്തു വെന്നും എങ്ങനെ നിന്നോടു റഹം കാണിച്ചുവെന്നും അവരെ അറിയിക്കുക. 20അവന്‍ പോയി, ഈസാ അൽ മസീഹ് തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ വയള് പറയാൻ തുടങ്ങി. അന്നാസ് അത്ഭുതപ്പെട്ടു.