മർക്കൊസ് 4:41  

Κατὰ Μᾶρκον (Kata Markon)

41അവര്‍ ശദീദായ നിലയിൽ ഭയന്ന് പരസ്പരം പറഞ്ഞു: ഇദ്ദേഹം ആരാണ്! കാറ്റും ബഹ്റും പോലും അദ്ദേഹത്തെ അനുസരിക്കുന്നല്ലോ!


മത്തി 3:1-2  

Κατὰ Ματθαῖον (Kata Maththaion)

യഹിയ്യ നബി (അ) ന്‍െറ പ്രഭാഷണം

(മര്‍ക്കോസ് 1:1-8; ലൂക്കാ 3:1-9; ലൂക്കാ 3:15-17; യഹിയ്യാ 1:19-28)

3 1ആ സമാനിൽ യഹിയ്യ നബി (അ) യൂദയായിലെ സഹ്റായില്‍ വന്നു വയള് പറഞ്ഞു: 2മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം ഇഖ്തിറാബാക്കിയിരിക്കുന്നു.


മത്തി 3:5-6  

Κατὰ Ματθαῖον (Kata Maththaion)

5ഊർശലീമിലും യൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസര പ്രദേശങ്ങളിലും നിന്നുള്ള ഖൌമ് അവന്‍െറ ഖരീബിലെത്തി. 6അവര്‍ ഖതീഅകള്‍ ഏറ്റുപറഞ്ഞ്, ഉർദൂന്‍ നദിയില്‍വച്ച് അവനില്‍നിന്നു സ്നാനം (ഗുസല്‍) ഖുബൂൽ ചെയ്തു.


മർക്കൊസ് 1:7-11  

Κατὰ Μᾶρκον (Kata Markon)

7അവന്‍ ഇപ്രകാരം ഉത്ഘോഷിച്ചു: എന്നെക്കാള്‍ അസീസായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അദ്ദേഹത്തിന്‍െറ അഹ്ദിയത്തിന്റെ വള്ളികള്‍ അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. 8ഞാന്‍ നിങ്ങള്‍ക്കു മാഅ് കൊണ്ടുള്ള ബാപ്തിസ്മ നല്‍കി. അങ്ങുന്നു റൂഹിൽ ഖുദ്ദൂസിനാല്‍ നിങ്ങള്‍ക്കു ബാപ്തിസ്മ നല്‍കും.

ഈസാ അൽ മസീഹിന്റെ ബാപ്തിസ്മ

(മത്തായി 3:13-17, ലൂക്കാ 3:21-22)

9അന്നൊരിക്കല്‍,ഈസാ അൽ മസീഹ് ഗലീലിയിലെ നസറത്തില്‍ നിന്നു വന്ന്, ഉർദൂനില്‍ വച്ച് യഹിയ്യ നബി (അ) ല്‍ നിന്നു ബാപ്തിസ്മ ഖുബൂൽ ചെയ്തു. 10മാഇല്‍ നിന്നു കേറുമ്പോള്‍ പെട്ടെന്ന് സമാഅ് പിളരുന്നതും റൂഹുൽ ഖുദ്ദൂസ് പ്രാവിന്‍റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നതും അവന്‍ കണ്ടു. 11ജന്നത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.