ലൂക്കാ 5:17-26  

Κατὰ Λουκᾶν (Kata Loukan)

തളര്‍വാതരോഗിയെ ശിഫയാക്കുന്നു

17ഒരു യൌമിൽ ഈസാ അൽ മസീഹ് തഅലീം നൽകി കൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ കുല്ലു ഖരീയ്യകളിൽ നിന്നും യൂദയായില്‍ നിന്നും ഉർശലീമില്‍ നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ അള്ളാഹുവിന്റെ ഖുവ്വത്ത് ഈസാ അൽ മസീഹിന് ഉണ്ടായിരുന്നു. 18അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ സരീറില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത് ഈസാ അൽ മസീഹിന്‍െറ മുമ്പില്‍ കൊണ്ടുവരാന്‍ മുഹാവലത്താക്കി. 19ശഅ്ബ് സബബായി അതു സാധിക്കാഞ്ഞതുകൊണ്ട്, അവര്‍ പുരമുകളില്‍ കയറി ഓടിളക്കി കിടക്കയോടെ അവനെ ഈസാ അൽ മസീഹിന്‍െറ മുമ്പിലേക്ക് ഇറക്കി. 20അവരുടെ ഈമാന്‍ കണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: ബശറേ, നിന്‍െറ ഖതീഅകള്‍ അഫ് വാക്കപ്പെട്ടിരിക്കുന്നു. 21ഉലമാക്കളും ഫരിസേയരും ഫിക്റിലായി തുടങ്ങി: “അല്‍ഖാരിഅ”[a] അല്‍ഖാരിഅ എന്ന അറബി പദത്തിന് ഖത്വർ എന്നും അര്‍ത്ഥമുണ്ട് ഇവിടെ അള്ളാഹുവിനോട് സമനാക്കുക എന്നാണ് ഇദ്ദേഹം ആര്? അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കാണ് ഖതീഅകള്‍ ക്ഷമിക്കാന്‍ സാധിക്കുക? 22അവരുടെ വിചാരം മനസ്സിലാക്കി ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ഖൽബിൽ ചോദിക്കുന്നത്? 23ഏതാണ് എളുപ്പം, നിന്‍െറ ഖതീഅകള്‍ അഫ് വാക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? 24ദുനിയാവിൽ ഖതീഅകള്‍ ക്ഷമിക്കാന്‍ ഇബ്നു ആദമിന് അധികാരമുണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന് ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, മുസ്തയ്ഖിളായി കിടക്കയുമെടുത്ത് ബൈത്തിലേക്കു പോവുക. 25സുർഅത്തൻ, ജമീഅരും കാണ്‍കേ, അവന്‍ മുസ്തയ്ഖിളായി കിടക്കയുമെടുത്തു അള്ളാഹുവിനെ സ്തുതിച്ചുകൊണ്ട് ബൈത്തിലേക്കു പോയി. 26ജമീഅരും വിസ്മയ ഭരിതരായി റബ്ബിനെ തംജീദ് ചെയ്തു. അവര്‍ ബേജാറോടെ പറഞ്ഞു: അസാധാരണ സംഭവങ്ങള്‍ ഇന്നു നാം കണ്ടിരിക്കുന്നു.


Footnotes