ലൂക്കാ 3:23
ഈസാ അൽ മസീഹിന്റെ വംശാവലി
23പരസ്യജീവിതം ആരംഭിക്കുമ്പോള്‍ ഈസാ അൽ മസീഹിന് തഖ് രീബൻ മുപ്പതു വയസ്‌സു പ്രായമായിരുന്നു. ഈസാ അൽ മസീഹ് ഇബ്നു യൂസുഫ് എന്ന് കരുതപ്പെട്ടിരുന്നു. യൂസുഫ് ഹേലിയുടെ പുത്രനായിരുന്നു.
മർക്കൊസ് 1:14-45
അമലുകൾ ആരംഭിക്കുന്നു
14യഹിയ്യ നബി ബന്ധനസ്ഥനായപ്പോള്‍ ഈസാ അൽ മസീഹ് അള്ളാഹുവിൻറെ ഇൻജീൽ വയള് പറഞ്ഞു കൊണ്ട് ഗലീലിയിലേക്കു വന്നു. 15അദ്ദേഹം പറഞ്ഞു: വഖ്ത് പൂര്‍ത്തിയായി, അള്ളാഹുവിൻറെ ദൌല സമീപിച്ചിരിക്കുന്നു. അനുതപിച്ച് ഇൻജീലില്‍ ഈമാനർപ്പിക്കുവിന്‍.
ആദ്യസാഹബാക്കൾ
(മത്തായി 4:18-22, ലൂക്കാ 5:1-11)
16അദ്ദേഹം ഗലീലിക്കടല്‍ത്തീരത്തു കൂടെ കടന്നു പോകുമ്പോള്‍, ശിമയോനെയും അവന്റെ അഖുവായ അന്ത്രയോസിനെയും കണ്ടു. മീന്‍പിടിത്തക്കാരായ അവര്‍ ബഹറിൽ വലയെറിയുകയായിരുന്നു. 17ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. 18ഉടനെ വലയുപേക്ഷിച്ച്, അവര്‍ അദ്ദേഹത്തെ അനുഗമിച്ചു. 19കുറച്ചുദൂരം കൂടി പോയപ്പോള്‍ സെബദിയുടെ പുത്രനായ യഅ്ഖൂബിനെയും അവന്റെ അഖുവായ യോഹന്നാനെയും കണ്ടു. അവര്‍ തോണിയിലിരുന്നു വലയുടെ കേടു പോക്കുകയായിരുന്നു. 20ഉടനെ അദ്ദേഹം അവരെയും വിളിച്ചു. അവര്‍ അബ്ബയായ സെബദിയെ സേവകരോടൊപ്പം തോണിയില്‍ വിട്ട് നബിയെ അനുഗമിച്ചു.
ഇബലീസ് ബാഗിച്ചവനെ ശിഫയാക്കുന്നു
(ലൂക്കാ 4:31-37)
21അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തു യൌമിൽ ഈസാ അൽ മസീഹ് പള്ളിയില്‍ പ്രവേശിച്ചു പഠിപ്പിച്ചു. 22നബിയുടെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ് ഈസാ അൽ മസീഹ് പഠിപ്പിച്ചത്. 23ഇബലീസ് ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. 24അവന്‍ അലറി: അള്ളാഹുവിൻറെ റസൂലേ, അവിടുന്നു എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ അവിടുന്നു വന്നിരിക്കുന്നത്? അങ്ങുന്നു ആരാണെന്ന് എനിക്കറഫാണ് – അള്ളാഹുവിൻറെ പരിശുദ്ധന്‍. 25ഈസാ അൽ മസീഹ് അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. 26ഇബലീസ് അവനെ തള്ളിവീഴ്ത്തിയിട്ട് സൌത്ത് ഉയർത്തി അലറിക്കൊണ്ടു പുറത്തുവന്നു. 27എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള ജദീദായ പ്രബോധനമോ? ഇബലീസ്ക്കളോടു പോലും അദ്ദേഹം ആജ്ഞാപിക്കുന്നു; അവ ഇത്വാഅത്ത് ചെയ്യുകയും ചെയ്യുന്നു. 28നബിയുടെഈസാ അൽ മസീഹ്ൻറെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം സുർഅത്തിൽ വ്യാപിച്ചു.
ശിമയോന്റെ അമ്മായിയമ്മ
(മത്തായി 8:14-17, ലൂക്കാ 4:38-41)
29ഈസാ അൽ മസീഹ് പള്ളിയില്‍ നിന്ന് ഇറങ്ങി യാഅ്ഖൂബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും കുടിയിലെത്തി. 30ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു. 31അദ്ദേഹം അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. 32അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, മരീളുകാരും ഇബലീസ്ബാധിതരുമായ എല്ലാവരെയും അവര്‍ ഈസാ അൽ മസീഹിൻറെ അടുത്തു കൊണ്ടുവന്നു. 33നഗരവാസികളെല്ലാം ബാബിങ്കൽ ഇസ്തിമാഇലിരുന്നു. 34മുഖ്തലിഫായ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ ഈസാ അൽ മസീഹ് സുഖപ്പെടുത്തി. അനേകം ഇബലീസുക്കളെ ഖുറൂജാക്കി. ഇബലീസുകള്‍ തന്നെ അറിഞ്ഞിരുന്നതു കൊണ്ട്, സംസാരിക്കാന്‍ അവരെ ഈസാ അൽ മസീഹ് അനുവദിച്ചില്ല.
പള്ളികളില്‍ വയള് പറയുന്നു
(ലൂക്കാ 4:42-44)
35അതിരാവിലെ ഈസാ അൽ മസീഹ് ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ ഈസാ അൽ മസീഹ് ദുആ ഇരക്കുകയായിരുന്നു. 36ശിമയോനും കൂടെയുണ്ടായിരുന്നവരും ഈസാ അൽ മസീഹിനെ തേടിപ്പുറപ്പെട്ടു. 37കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും അങ്ങയെ തേടുന്നു. 38ഈസാ അൽ മസീഹ് പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. 39പള്ളികളില്‍ വയള് പറഞ്ഞു കൊണ്ടും ഇബലീസുക്കളെ പുറത്താക്കിക്കൊണ്ടും ഈസാ അൽ മസീഹ് ഗലീലിയിലുടനീളം മുസാഫിറായി.
കുഷ്ഠരോഗിയെ ശിഫയാക്കുന്നു
(മത്തായി 8:1-4, ലൂക്കാ 5:12-16)
40ഒരു കുഷ്ഠരോഗി ഈസാ അൽ മസീഹിൻറെ ഖരീബിലെത്തി റുക്കൂഅ് ചെയ്ത് ത്വലബ് ചെയ്തു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 41ഈസാ അൽ മസീഹ് കരുണതോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. 42ആ വക്തിൽ തന്നെ ബറസ്വ് മാറി അവനു ശുദ്ധിവന്നു. 43ഈസാ അൽ മസീഹ് അവനെ കര്‍ശനമായി താക്കീതു ചെയ്തു പറഞ്ഞയച്ചു: 44നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, ഇമാമിനു നഫ്സിയായി കാണിച്ചുകൊടുക്കുക. മൂസാ നബി (അ) ൻറെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു ശഹാദത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. 45എന്നാല്‍, അവന്‍ പുറത്തു ചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് മദീനയിൽ ജഹറായി ദാഖിലാകാൻ ഈസാ നബി (അ) വിനു സാധിച്ചില്ല. അദ്ദേഹം പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലും നിന്ന് നബിയുടെ അടുത്തു വന്നുകൊണ്ടിരുന്നു.
മർക്കൊസ് 2:1-17
തളര്‍വാതരോഗിയെ ശിഫയാക്കുന്നു
(മത്തായി 9:1-8; ലൂക്കാ 5:17-26)
2 1കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, ഈസാ അൽ മസീഹ് കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, ഈസാ അൽ മസീഹ് വീട്ടിലുണ്ട് എന്ന അഖ്ബാർ പ്രചരിച്ചു. 2ബാബിങ്കൽ പോലും നില്‍ക്കാന്‍ മകാൻ തികയാത്തവിധം കസീറായി ജനങ്ങൾ അവിടെക്കൂടി. ഈസാ അൽ മസീഹ് അവരോടു കലിമത്ത് പ്രസംഗിച്ചുകൊണ്ടിരുന്നു. 3അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. 4ജനക്കൂട്ടം നിമിത്തം ഈസാ അൽ മസീഹിൻറെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, ഈസാ അൽ മസീഹ് ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. 5അവരുടെ വിശ്വാസം കണ്ട് ഈസാ അൽ മസീഹ് തളര്‍വാത രോഗിയോടു പറഞ്ഞു: മകനേ, നിന്റെ ഖതീഅകള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 6നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു: 7എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ അള്ളാഹുവിനെതിരെ കദ്ദാബ് പറയുന്നു. അള്ളാഹുവിനല്ലാതെ മറ്റാര്‍ക്കാണ് ഖതീഅ ക്ഷമിക്കാന്‍ സാധിക്കുക? 8അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു അറഫായി ഈസാ അൽ മസീഹ് അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? 9ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ ഖതീഅകള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? 10എന്നാല്‍, ദുനിയാവിൽ ഖതീഅകള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് - ഈസാ അൽ മസീഹ് തളര്‍വാതരോഗിയോടു പറഞ്ഞു: 11ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, ബൈത്തിലേക്കു പോവുക. 12ആ വക്തിൽ തന്നെ അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ അള്ളാഹുവിനെ തംജീദ് ചെയ്തു.
ലേവിയെ വിളിക്കുന്നു
(മത്തായി 9:9-13; ലൂക്കാ 5:27-32)
13ഈസാ അൽ മസീഹ് വീണ്ടും കടല്‍ത്തീരത്തേക്കു പോയി. ജനക്കൂട്ടം ഈസാ അൽ മസീഹിൻറെ ഖരീബിലെത്തി. ഈസാ അൽ മസീഹ് അവർക്ക് തഅലീം കൊടുത്തു. 14ഈസാ അൽ മസീഹ് കടന്നുപോയപ്പോള്‍ ഹല്‍പൈയുടെ പുത്രനായ ലീവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ് ഈസാ അൽ മസീഹിമിനെ അനുഗമിച്ചു. 15ഈസാ അൽ മസീഹ് ലീവിയുടെ ബൈത്തില്‍ ഒചീനിക്കാനിരിക്കുമ്പോള്‍ അനേകം ചുങ്കക്കാരും പാപികളും ഈസാ അൽ മസീഹിൻറെയും സാഹബാക്കളുടെയും കൂടെ ഇരുന്നു. കാരണം, ഈസാ അൽ മസീഹിനെ അനുഗമിച്ചവര്‍ നിരവധിയായിരുന്നു. 16ഈസാ അൽ മസീഹ് പാപികളോടും ചുങ്കക്കാരോടുമൊപ്പം ഒചീനം കഴിക്കുന്നതു കണ്ട് ഫരിസേയരില്‍പെട്ട ചില നിയമജ്ഞര്‍ സ്വഹാബികളോടു ചോദിച്ചു: ഈസാ അൽ മസീഹ് ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്? 17ഇതു കേട്ട് ഈസാ അൽ മസീഹ് പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്‍മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്.
മർക്കൊസ് 3:1-15
സാബത്തില്‍ ശിഫ
(മത്തായി 12:9-14, ലൂക്കാ 6:6-11)
3 1ഈസാ അൽ മസീഹ് വീണ്ടും പള്ളിയില്‍ പ്രവേശിച്ചു. യദ് ശോഷിച്ച ഒരാള്‍ അവിടെ ഉണ്ടായിരുന്നു. 2ഈസാ അൽ മസീഹില്‍ കുറ്റമാരോപിക്കുന്നതിനുവേണ്ടി, സാബത്തില്‍ അവിടുന്നു ശിഫ നല്‍കുമോ എന്ന് അറഫാവാൻ അവര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 3യദ് ശോഷിച്ചവനോട് ഈസാ അൽ മസീഹ് പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. 4ബഅ്ദായായി, ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ഹയാത്ത് രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു. 5അവരുടെ ഖൽബിലെ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: യദ് നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു. 6ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി, ഈസാ അൽ മസീഹിനെ നശിപ്പിക്കുവാന്‍വേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി. കടല്‍ത്തീരത്തെ ഖുദ്റത്തുകൾ 7ഈസാ അൽ മസീഹ് സ്വഹാബികളോടുകൂടെ കടല്‍ത്തീരത്തേക്കു പോയി. ഗലീലിയില്‍ നിന്ന് ഒരു കബീറായ ജനക്കൂട്ടം ഈസാ അൽ മസീഹിനെ അനുഗമിച്ചു. 8യൂദാ, ജറുസലെം, ഇദുമെയാ എന്നിവിടങ്ങളില്‍ നിന്നും ഉര്‍ദൂന്റെ മറുകരെ നിന്നും ടയിര്‍, സീദോന്‍ എന്നിവയുടെ പരിസരങ്ങളില്‍ നിന്നും കസീറായി ആളുകള്‍, ഈസാ അൽ മസീഹിനറെ പ്രവൃത്തികളെക്കുറിച്ചു കേട്ട്, ഈസാ അൽ മസീഹിൻറെ ഖരീബിലെത്തി. 9ആള്‍ത്തിരക്കില്‍പ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അദ്ദേഹം സാഹബാക്കളോട് ഒരു തോണി ഒരുക്കിനിറുത്താന്‍ ആവശ്യപ്പെട്ടു. 10എന്തെന്നാല്‍, ഈസാ അൽ മസീഹ് പലര്‍ക്കും ശിഫ നല്‍കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം ഈസാ അൽ മസീഹിനെ സ്പര്‍ശിക്കാന്‍ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. 11ഇബലീസ് ബാദിച്ചവർ ഈസാ അൽ മസീഹിനെ കണ്ടപ്പോള്‍ ഈസാ അൽ മസീഹിന്റെ മുമ്പില്‍ വീണ്, നീ ഇബ്നുള്ളയാണ് എന്നു വിളിച്ചുപറഞ്ഞു. 12തന്നെ വെളിപ്പെടുത്തരുതെന്ന് ഈസാ അൽ മസീഹ് അവയ്ക്കു കര്‍ശനമായ താക്കീതു നല്‍കി.
സാഹബാക്കളെ തെരഞ്ഞെടുക്കുന്നു
13പിന്നെ, ഈസാ അൽ മസീഹ് ജബലിനു മുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ ഹള്റത്തിലേക്കു വിളിച്ചു. അവര്‍ ഈസാ അൽ മസീഹിൻറെ സമീപത്തേക്കു ചെന്നു. 14തന്നോടുകൂടി ആയിരിക്കുന്നതിനും വയള് പറയാൻ അയയ്ക്കുന്നതിനും 15പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ സുൽത്താനിയത്ത് നല്‍കുന്നതിനുമായി ഈസാ അൽ മസീഹ് പന്ത്രണ്ടുപേരെ നിയോഗിച്ചു.