അൽ-ആവിയാനി (ലേവ്യാ) 4:1-35
പാപപരിഹാര ഖുർബാനി
4 1അള്ളാഹു മൂസാ നബി (അ) യോട് അരുളിച്ചെയ്തു:
2യിസ്രായീൽ ഖൌമിനോടു പറയുക, ചെയ്യരുത് എന്നു അള്ളാഹു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്നിനെതിരായി ആരെങ്കിലും അറിവില്ലായ്മമൂലം ഖതീഅ ചെയ്യുന്നുവെന്നിരിക്കട്ടെ.
3ഇങ്ങനെ ഖതീഅ ചെയ്ത് ജനങ്ങളുടെമേല്‍ ജറീമത്ത് വരുത്തിവയ്ക്കുന്നത് അഭിഷിക്തനായ ഇമാമാണെങ്കില്‍ അവന്‍ ഊനമറ്റ ഒരു കാളക്കുട്ടിയെ അള്ളാഹുവിനു പാപപരിഹാര ഖുർബാനിയായി തഖ്ദീം ചെയ്യണം. 4അതിനെ ഖയാമത്തുൽ ഇബാദത്തിന്റെ ബാബിങ്കൽ അവിടുത്തെ ഹള്റത്തിൽ കൊണ്ടുവന്ന് അതിന്‍െറ തലയില്‍ കൈവച്ചതിനുശേഷം അതിനെ ഖത്ൽ ചെയ്യണം. 5അഭിഷിക്ത ഇമാം കാളക്കുട്ടിയുടെ കുറെ രക്തമെടുത്ത് ഖയാമത്തുൽ ഇബാദത്തിലേക്കു കൊണ്ടുവരണം. 6അവന്‍ തന്റെ വിരല്‍ രക്തത്തില്‍ മുക്കി അതില്‍ ഒരു ഭാഗം അള്ളാഹുവിന്‍െറ ഹള്റത്തിൽ ബൈത്തുള്ളയുടെ തിരശ്ശീലയുടെ മുന്‍പില്‍ ഏഴു മർറത്ത് തളിക്കണം. 7പിന്നീട് രക്തത്തില്‍ കുറച്ചെടുത്തു ബൈത്തുല്‍ മുഖദസ്സില്‍ റബ്ബുൽ ആലമീന്റെ ഹള്റത്തിൽ ധൂപപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ച ദമ് ബൈത്തുല്‍ മുഖദസ്സിന്‍െറ വാതില്‍ക്കലുള്ള ഇഹ്റാഖ് ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. 8പാപപരിഹാര ഖുർബാനികുള്ള കാളക്കുട്ടിയുടെ ആന്തരികാവയവങ്ങളിലും അവയെ പൊതിഞ്ഞുമുള്ള മേദസ്സു മുഴുവനും എടുക്കണം. 9അതിന്റെ ഇരു വൃക്കകളും അവയിലും അരക്കെട്ടിലുമുള്ള മേദസ്സും കരളിനു ഫൌഖിലുള്ള നെയ് വലയും എടുക്കണം. 10സമാധാന ഖുർബാനിക്കുള്ള കാളയില്‍ നിന്നെന്നപോലെ ഇമാം അവയെടുത്ത് ഇഹ്റാഖ് ദബീഹത്തില്‍ വച്ചു നാറുകൊണ്ട് കരിക്കണം. 11എന്നാല്‍, കാളക്കുട്ടിയുടെ തോലും ലഹ്മ് മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും 12സൌർ മുഴുവനും - മഹല്ലത്തിനു വെളിയില്‍ ചാരമിടുന്ന വൃത്തിയുള്ള സ്ഥലത്തുകൊണ്ടുചെന്ന് കത്തുന്ന വിറകിന്‍മേല്‍ വച്ചു നാറുകൊണ്ട് കരിക്കണം. വെണ്ണീര് ഇടുന്ന സ്ഥലത്തുതന്നെ അതിനെ നാറുകൊണ്ട് കരിക്കണം.
13യിസ്രായീൽ സമൂഹം മുഴുവന്‍ അറിവില്ലായ്മ മൂലം ഖതീഅ ചെയ്യുകയും അള്ളാഹു വിലക്കിയിരിക്കുന്നതില്‍ ഏതെങ്കിലുമൊന്നു ചെയ്തു കുറ്റക്കാരാകുകയും അക്കാര്യം അവരുടെ ശ്രദ്ധയില്‍ പെടാതിരിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ; 14എന്നാല്‍, തങ്ങളുടെ പാപത്തെക്കുറിച്ചറിയുമ്പോള്‍ പാപപരിഹാര ഖുർബാനിക്കായി സമൂഹം മുഴുവന്‍ ഒരു കാളക്കുട്ടിയെ കാഴ്ചവയ്ക്കുകയും അതിനെ ബൈത്തുല്‍ മുഖദസ്സിന്റെ ബാബിങ്കൽ കൊണ്ടുവരുകയും വേണം. 15സമൂഹത്തിലെ ശുയൂഖ് റബ്ബുൽ ആലമീന്റെ ഹള്റത്തിൽ വച്ച് കാളക്കുട്ടിയുടെ തലയില്‍ കൈകള്‍ വയ്ക്കണം; അതിനെ അവിടുത്തെ മുന്‍പില്‍വച്ചു ഖത്ൽ ചെയ്യണം. 16അഭിഷിക്തനായ ഇമാം കാളക്കുട്ടിയുടെ കുറെരക്തം ഖയാമത്തുൽ ഇബാദത്തിലേക്കു കൊണ്ടുവരണം. 17അവന്‍ രക്തത്തില്‍ വിരല്‍ മുക്കി അള്ളാഹുവിന്‍െറ ഹള്റത്തിൽ തിരശ്ശീലയ്ക്കു മുന്‍പില്‍ ഏഴു മർറത്ത് തളിക്കണം. 18കുറെ രക്തമെടുത്ത് ഖയാമത്തുൽ ഇബാദത്തില്‍ റബ്ബുൽ ആലമീന്റെ സന്നിധിയിലുള്ള ഖുർബാനിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടണം. ബാക്കി ദമ് ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കലുള്ള ഇഹ്റാഖ് ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. 19അതിന്റെ മേദസ്സു മുഴുവനുമെടുത്ത് ഖുർബാനിപീഠത്തില്‍വച്ചു നാറുകൊണ്ട് കരിക്കണം. 20പാപപരിഹാര ഖുർബാനിക്കുള്ള കാളക്കുട്ടിയെയെന്നപോലെ ഈ കാളക്കുട്ടിയെയും നാറുകൊണ്ട് കരിക്കണം. അങ്ങനെ അവര്‍ക്കുവേണ്ടി ഇമാം പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവരുടെ ജറീമത്ത് ക്ഷമിക്കപ്പെടും. 21ബഅ്ദായായി സൌർ ഖയാമത്തുൽ ഇബാദത്തിനു വെളിയില്‍ കൊണ്ടുപോയി അവ്വലിലെ സൌർ ദഹിപ്പിച്ചതുപോലെ നാറുകൊണ്ട് കരിക്കണം. ഇത് സമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാര ഖുർബാനിയാണ്.
22ഒരു ഭരണാധികാരി അള്ളാഹു വിലക്കിയിട്ടുള്ളവയില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മമൂലം ചെയ്തു കുറ്റക്കാരനാകുന്നുവെന്നിരിക്കട്ടെ. 23അവന്‍ തന്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു കോലാട്ടിന്‍ മുട്ടനെ അള്ളാഹുവിനു ഖുർബാനിയര്‍പ്പിക്കണം. 24അവന്‍ അതിന്റെ തലയില്‍ കൈവയ്ക്കുകയും റബ്ബ്ൽ ആലമീന്റെ ഹള്റത്തിൽ ഇഹ്റാഖ് ഖുർബാനിക്കായി മൃഗങ്ങളെ കൊല്ലുന്ന മകാനിൽവച്ച് അതിനെ ഖത്ൽ ചെയ്യുകയും വേണം. ഇത് ഒരു പാപപരിഹാര ഖുർബാനിയാണ്. 25ഇമാം കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ഇഹ്റാഖ് ഖുർബാനിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കണം. 26അതിന്റെ മേദസ്സു മുഴുവനും സമാധാന ഖുർബാനിക്കുള്ള മൃഗത്തിന്‍െറ മേദസ്സുപോലെ ഖുർബാനിപീഠത്തില്‍വച്ചു നാറുകൊണ്ട് കരിക്കണം. അങ്ങനെ ഇമാം അവന്റെ പാപത്തിനു പരിഹാരം ചെയ്യണം. അപ്പോള്‍ ജറീമത്ത് ക്ഷമിക്കപ്പെടും.
27ജനങ്ങളിലാരെങ്കിലും അള്ളാഹു വിലക്കിയിട്ടുള്ളതില്‍ ഏതെങ്കിലുമൊന്ന് അറിവില്ലായ്മകൊണ്ടു ചെയ്തു കുറ്റക്കാരനായെന്നിരിക്കട്ടെ. 28അവന്‍ തന്റെ തെറ്റു മനസ്സിലാക്കുമ്പോള്‍ ഊനമറ്റ ഒരു പെണ്‍കോലാടിനെ പാപപരിഹാരത്തിനായി തഖ്ദീം ചെയ്യണം. 29അവന്‍ ഖുർബാനിമൃഗത്തിന്റെ തലയില്‍ കൈവയ്ക്കുകയും ഇഹ്റാഖ് ഖുർബാനിക്കുള്ള മകാനിൽവച്ച് അതിനെ ഖത്ൽ ചെയ്യുകയും വേണം. 30ഇമാം കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ഇഹ്റാഖ് ഖുർബാനിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടുകയും ശേഷിച്ചത് ഖുർബാനിപീഠത്തിന്റെ ചുവട്ടില്‍ ഒഴിക്കുകയും വേണം. 31സമാധാന ഖുർബാനിക്കുള്ള മൃഗത്തില്‍ നിന്നു മേദസ്സു മാറ്റിയെടുക്കുന്നതുപോലെ അതിന്റെ മേദസ്സു മുഴുവന്‍ എടുത്തു ഇമാം അള്ളാഹുവിനു പ്രീതികരമായ സൗരഭ്യത്തിനായി ഖുർബാനിപീഠത്തില്‍വച്ചു നാറുകൊണ്ട് കരിക്കണം. അങ്ങനെ ഇമാം അവനുവേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ തെറ്റു ക്ഷമിക്കപ്പെടും.
32പാപപരിഹാര ഖുർബാനിക്കായി ചെമ്മരിയാടിനെയാണു കൊണ്ടുവരുന്നതെങ്കില്‍ അത് ഊനമറ്റ പെണ്ണാടായിരിക്കണം. 33അതിന്റെ തലയില്‍ കൈവച്ചതിനുശേഷം ഇഹ്റാഖ് ഖുർബാനി മൃഗത്തെ കൊല്ലുന്ന മകാനിൽവച്ച് അതിനെ പാപപരിഹാര ഖുർബാനിക്കായി ഖത്ൽ ചെയ്യണം. 34ഇമാം അതിന്റെ കുറച്ചു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ഇഹ്റാഖ് ഖുർബാനിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. ശേഷിച്ചത് ഖുർബാനിപീഠത്തിന്‍െറ ചുവട്ടില്‍ ഒഴിക്കണം. 35സമാധാന ഖുർബാനിക്കുള്ള ആട്ടിന്‍കുട്ടിയില്‍ നിന്ന് എന്നപോലെ അതിന്റെ മേദസ്സു മുഴുവനും എടുക്കണം. ഇമാം അതു അള്ളാഹുവിനു ഇഹ്റാഖ് ഖുർബാനിയായി ഖുർബാനിപീഠത്തില്‍വച്ചു നാറുകൊണ്ട് കരിക്കണം. അങ്ങനെ ഇമാം അവന്‍െറ ഖത്തീഅകൾക്കു പരിഹാരം ചെയ്യണം. അപ്പോള്‍ ജറീമത്ത് ക്ഷമിക്കപ്പെടും.