യഹിയ്യ 14
ഈസാ(അ) അള്ളാഹുവിങ്കലേക്കുള്ള ത്വരീഖ
14 1നിങ്ങളുടെ ഖൽബ് ബേജാറാകേണ്ട. അള്ളാഹുവിൽ ഈമാനർപ്പിക്കുവിന്‍; എന്നിലും ഈമാനർപ്പിക്കുവിന്‍. 2എന്റെ അബ്ബയുടെ ബൈത്തില്‍ അനേകം മൻസിലുകൾ ഉണ്ടു്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? 3ഞാന്‍ പോയി നിങ്ങള്‍ക്കു മകാൻ ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ മൗജുദാവുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ തിരിച്ചു വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടു പോകും. 4ഞാന്‍ പോകുന്നിടത്തേക്കുള്ള ത്വരീഖ നിങ്ങള്‍ക്കറിയാം. 5തുുമാസ് പറഞ്ഞു: റബ്ബേ, അങ്ങ് എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ ത്വരീഖ ഞങ്ങള്‍ക്ക് എങ്ങനെ അറഫാകും? 6ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) ഇജാബത്ത് നല്കി: ഞാനാണ് സിറാത്തുല്‍ മുസ്തഖീം [b] 14.6 സിറാത്തുല്‍ മുസ്തഖീം ഖുറാൻ 1:6 നേരായ പാത എന്ന ത്വരീഖയും ഹഖീഖത്തും മഅ് രിഫത്താകുന്ന ഹയാത്തും. എന്നിലൂടെയല്ലാതെ ആരും അള്ളാഹു [c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) വതഅലായുടെ ഹള്റത്തിലേക്കു വരുന്നില്ല. 7നിങ്ങള്‍ക്ക് എന്നെ അറഫായിരുന്നുവെങ്കില്‍ അബ്ബയെയും അറഫാകുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് അള്ളാഹുവിനെ[d] 14.7 സൃഷ്ടാവിനെ ഇവിടെ സൃഷ്ടാവ് എന്ന് പറയുന്നത് അള്ളാഹുവിനെ തന്നെ എങ്കിലും അള്ളാഹു എന്ന് ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കേണ്ടിയിരിക്കുന്നു
8ഫൽബൂസ് പറഞ്ഞു: റബ്ബേ, ഞങ്ങള്‍ക്ക് ഈ അബ്ബയെ കാട്ടിത്തരൂ. ഞങ്ങൾക്ക് അതു മതി 9ഈസാ(അ) പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും ഫൽബൂസേ, നിനക്ക് എന്നെ അറഫാകുന്നില്ലേ? എന്നെ കാണുന്നവന്‍ അബ്ബയെ കാണുന്നു. പിന്നെ, അബ്ബയെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? 10അബ്ബയുടെ ഖുദ് റത്തിലാണ് ഞാൻ ജീവിക്കുന്നതെന്നും ഈ അബ്ബ എന്നിലാണെന്നും നിങ്ങള്‍ക്ക് അറഫാവില്ലേ? ഞാൻ നിങ്ങളോട് പറയുന്ന വാക്കുകൾ എന്‍റേതു മാത്രമല്ല, മറിച്ച് എന്നില്‍ പാർക്കുന്ന അബ്ബ അവന്‍റെ അമല്‍ ചെയ്യുകയാണ് 11ഞാന്‍ അബ്ബയിലും അബ്ബ എന്നിലും ആണെന്ന് ഞാന്‍ പറയുന്നതിൽ ഈമാനർപ്പിക്കുവിന്‍. അല്ലെങ്കില്‍ ഞാൻ കാണിക്കുന്ന മുഅ്ജിസാത്തിന്‍റെ തെളിവിലെങ്കിലും ഈമാന്‍കൊള്ളുക.
12ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ ഈമാൻ കൊള്ളുന്നവനും ഞാന്‍ ചെയ്യുന്ന മുഅ്ജിസാത്തുകള്‍ ചെയ്യും. ഞാന്‍ അള്ളാഹു വതഅലായുടെ ഹള്റത്തിലേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും. 13നിങ്ങള്‍ എന്റെ ഇസ്മിൽ ത്വലബ് ചെയ്യുന്നതെന്തും, അബ്ബ ഇബ് നുവില്‍ തംജീദ് ചെയ്യപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. 14എന്റെ ഇസ്മിൽ നിങ്ങള്‍ എന്നോട് എന്തെങ്കിലും ത്വലബ് ചെയ്താൽ ഞാനത് സ്വാലിഹാക്കി തരും.
റൂഹിൽ ഖുദ്ദൂസിനെ മൌഊദ് ചെയ്യുന്നു
15നിങ്ങള്‍ എന്നെ ഹുബ്ബ് വെക്കുന്നുവെങ്കില്‍ എന്റെ ശരീഅത്തുകൾ പാലിക്കും. 16ഞാന്‍ അബ്ബയോട് ത്വലബ് ചെയ്യുകയും അബദിയായി നിങ്ങളോടൊത്ത് അബദിയായിരിക്കാന്‍ മറ്റൊരു മുസായദിനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. 17ഈ റൂഹിൽ ഖുദ്ദൂസിനെ ഖുബൂലാക്കാന്‍ ദുനിയാവിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറഫാവുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറഫാകുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു പാർക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും.
18ഞാന്‍ നിങ്ങളെ യത്തീമായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ ഖരീബിലേക്കു വരും. 19ഖലീലായ വഖ്ത് കൂടി കഴിഞ്ഞാൽ പിന്നെ ദുനിയാവ് എന്നെ കാണുകയില്ല. എന്നാൽ നിങ്ങൾ എന്നെ കാണും. ഞാൻ ഹയാത്തിലായതിനാൽ നിങ്ങളും ഹയാത്തിലാകും. 20ഞാന്‍ എന്റെ അബ്ബയിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആ യൌമിൽ നിങ്ങള്‍ അറഫാകും. 21എന്റെ ശരീഅത്തുകള്‍ ഖുബൂലാക്കുകയും ഹിഫാളത്ത് ചെയ്യുകയും ചെയ്യുന്നവനാണ് എന്നെ ഹുബ്ബ് വെക്കുന്നത്. എന്നെ ഹുബ്ബ് വെക്കുന്നവനെ എന്റെ സൃഷ്ടാവും ഹുബ്ബ് വെക്കും. ഞാനും അവനെ ഹുബ്ബ് വെക്കുകയും എന്നെ അവനു ളുഹൂറാക്കുകയും ചെയ്യും. 22യൂദാസ് - യൂദാസ്‌കറിയോത്തയല്ല - അവനോടു പറഞ്ഞു: റബ്ബേ, അങ്ങ് അങ്ങയെ ഞങ്ങള്‍ക്കു ളുഹൂറാക്കാൻ പോകുന്നു, എന്നാല്‍, ദുനിയാവിനു ളുഹൂറാക്കുകയില്ല എന്നു പറഞ്ഞതെന്താണ്? 23ഈസാ(അ) ഇജാപത്ത് പറഞ്ഞു: എന്നെ ഹുബ്ബ് വെക്കുന്നവന്‍ എന്റെ കലിമ പാലിക്കും. അപ്പോള്‍ അബ്ബ അവനെ ഹുബ്ബ് വെക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവന്റെ മൻസിലിൽ ആവുകയും ചെയ്യും. 24എന്നെ ഹുബ്ബ് വെക്കാത്തവനോ എന്റെ കലിമ പാലിക്കുന്നില്ല. നിങ്ങള്‍ കേൾക്കുന്ന ഈ കലിമ എന്റെതല്ല. എന്നെ മുർസലാക്കിയ; അബ്ബയുടേതാണ്.
25നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26എന്നാല്‍, എന്റെ ഇസ്മിൽ അബ്ബ മുർസലാക്കിയ മുസായിദായ റൂഹുൽ ഖുദ്ദൂസ് എല്ലാകാര്യങ്ങളിലും നിങ്ങൾക്ക് തഅലീം നൽകുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യും. 27ഞാന്‍ നിങ്ങളെ സലാമിലാക്കിയിട്ടു പോകുന്നു. എന്റെ സലാം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ദുനിയാവ് നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഖൽബ് ബേജാറാകേണ്ടാ. നിങ്ങള്‍ ഖോഫാവുകയും വേണ്ടാ. 28ഞാന്‍ പോകുന്നെന്നും വീണ്ടും നിങ്ങളുടെ ഖരീബിലേക്കു വരുമെന്നും ഞാന്‍ പറഞ്ഞതു നിങ്ങള്‍ കേട്ടല്ലോ. നിങ്ങള്‍ എന്നെ ഹുബ്ബ് വെച്ചിരുന്നുവെങ്കില്‍, അബ്ബയുടെയടുത്തേക്കു ഞാന്‍ പോകുന്നതില്‍ നിങ്ങള്‍ സആദത്ത് ആകുമായിരുന്നു. എന്തെന്നാല്‍, അബ്ബ എന്നെക്കാള്‍ വലിയവനാണ്. 29അതു സംഭവിക്കുമ്പോള്‍ നിങ്ങള്‍ ഈമാൻ വെക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാന്‍ പറഞ്ഞിരിക്കുന്നു. 30നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ദുനിയാവിന്റെ സുൽത്താൻ വരുന്നു. എങ്കിലും അവന് എന്റെ മേല്‍ സുൽത്താനിയത്തില്ല. 31എന്നാല്‍, ഞാന്‍ അബ്ബയെ ഹുബ്ബ് വെക്കുന്നുവെന്നും അവിടുന്ന് എന്നോടു അംറ് ചെയ്തതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ദുനിയാവിന് അറഫാവണം. എഴുന്നേല്‍ക്കുവിന്‍, നമുക്ക് ഇവിടെ നിന്നു പോകാം.