യഹിയ്യ 4:1-26  

ഈസാ(അ) സമരിയാക്കാരിയും

4 1യഹിയ്യ നബി (അ) നെക്കാള്‍ അധികം ആളുകളെ ഈസാ(അ) ശാകിർദുകളാക്കുകയും ഗുസല്‍[a] 4.1 ഗുസല്‍ =കുളി, കഴുകുക മഅമൂദിയ = കുളി നല്കുകയും ചെയ്യുന്നുവെന്ന് ഫരിസേയര്‍ കേട്ടതായി ഈസാ(അ)മിന് അറഫായി. 2യഥാർത്ഥത്തില്‍, സ്വഹാബികളല്ലാതെ ഈസാ(അ) നേരിട്ട് ആര്‍ക്കും ഗുസല്‍ നല്‍കിയിരുന്നില്ല. 3ഇതറിഞ്ഞപ്പോൾ ഈസാ(അ) യഹൂദിയാ വിട്ട് ഗലീലിയിലേക്കു മടങ്ങി പോയി. 4ഈസാ(അ)ന് സമരിയായിൽ കൂടിയായിരുന്നു പോകേണ്ടിയിരുന്നത്. 5സമരിയായിലെ സിഖാര്‍ എന്ന മദീനയിൽ ഈസാ(അ) എത്തി. യഅ്ഖൂബ് നബി (അ)ന്‍റെ ഴബ്നായ യൂസുഫ് നബി (അ)നു നല്‍കിയ വയലിന് സമീപത്തായിരുന്ന ഈ പട്ടണം. 6അവിടെയായിരുന്നു യഅ്ഖൂബ് നബി(അ)ന്‍റെ കിണര്‍. സഫർ ചെയ്തു തഅബാനായ ഈസാ(അ) ആ കിണറിന്‍റെ വക്കിൽ ഇരുന്നു. അപ്പോള്‍ തഖ് രീബൻ ഉച്ചസമയമായിരുന്നു.

7ആ വഖ്ത് ഒരു സമരിയാക്കാരി അവിടെ വെളളം കോരാന്‍ വന്നു. ഈസാ(അ) അവളോട് എനിക്കു കുടിക്കാന്‍ അൽപ്പം മാഅ് തരുമോ എന്നു ചോദിച്ചു. 8ഈസാ(അ)ന്‍റെ സ്വഹാബികളാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അങ്ങാടിയിലേക്കു പോയിരുന്നു. 9ആ സമരിയാക്കാരി ഈസാ(അ)നോടു ചോദിച്ചു: അങ്ങ് ഒരു ജൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്ത്? ജൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമില്ലായിരുന്നു. 10ഈസാ(അ) അവളോടു പറഞ്ഞു: അള്ളാഹുവിന്‍റെ ബര്‍ക്കത്ത് എന്തെന്നും മാഅ് ചോദിക്കുന്നത് ആരെന്നും അറഫായിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവൻ നിനക്കു മാഉൽ ഹയാത്ത്[b] 4.10 മാഉൽ ഹയാത്ത് = ജീവൻ നൽകുന്ന മാഅ് നൽകുകയും ചെയ്യുമായിരുന്നു. 11അവള്‍ പറഞ്ഞു: റബ്ബേ, മാഅ് കോരാന്‍ അങ്ങേക്കു പാത്രമില്ല; കിണറോ ആഴമുള്ളതും. പിന്നെ മാഉൽ ഹയാത്ത് അങ്ങേക്കു എവിടെ നിന്നു കിട്ടും? 12ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ അബ്ബയായ യഅ്ഖൂബ് നബി (അ)നേക്കാള്‍ അങ്ങ് വലിയവനാണോ? നബിയും ഔലാദുകളും വളർത്തു മൃഗങ്ങളും ഈ കിണറ്റില്‍ നിന്നാണു കുടിച്ചിരുന്നത്. 13ഈസാ(അ) പറഞ്ഞു: ഈ മാഅ് കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. 14എന്നാല്‍, ഞാന്‍ നല്‍കുന്ന മാഅ് കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന മാഅ് അവനില്‍ ഹയാത്തുല്‍ അബദിയായിലേക്ക് നയിക്കുന്ന നീരുറവയായിത്തീരും. 15അപ്പോള്‍ അവള്‍ പറഞ്ഞു: ആ മാഅ് എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. മാഅ് കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ.

16ഈസാ(അ) പറഞ്ഞു: നീ ചെന്ന് നിന്‍റെ മാപ്പിളയെ കൂട്ടിക്കൊണ്ടു വരുക. 17എനിക്കു മാപ്പിളയില്ല എന്ന് ആ ഹുറുമ മറുപടി പറഞ്ഞു. ഈസാ(അ) അവളോടു പറഞ്ഞു: എനിക്കു മാപ്പിളയില്ല എന്നു നീ പറഞ്ഞതു സ്വഹീഹാണ്. 18നീ അഞ്ചു നിക്കാഹ് കഴിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ളവന്‍ നിന്‍റെ മാപ്പിളയല്ല. നീ പറഞ്ഞതു ഹഖാണ്. 19അവള്‍ പറഞ്ഞു: റബ്ബേ, അങ്ങ് ഒരു റസൂലാണെന്നു ഞാന്‍ അറഫാക്കുന്നു. 20ഞങ്ങളുടെ പിതാമഹന്മാര്‍ ഈ ജബലില്‍ ഇബാദത്ത് ചെയ്തു; എന്നാല്‍, യഥാര്‍ഥമായ ഇബാദത്ത്ഖാന ബൈത്തുൽ മുഖദ്ദസ്സിലാണ് എന്നു നിങ്ങള്‍ പറയുന്നു. 21ഈസാ(അ) പറഞ്ഞു: സ്ത്രീയേ, എന്നിൽ ഈമാൻ വെക്കുക. ഈ ജബലിലോ ബൈത്തുൽ മുഖദ്ദസ്സിലോ അല്ല നിങ്ങള്‍ അള്ളാഹുവിന് ഇബാദത്ത് ചെയ്യേണ്ടത് എന്ന കാലം വരുന്നു. 22നിങ്ങള്‍ അറഫാവാത്തതിന് ഇബാദത്ത് ചെയ്യുന്നു. ഞങ്ങള്‍ അറഫാകുന്നതിനെ ഇബാദത്ത് ചെയ്യുന്നു. എന്തെന്നാല്‍, നജാത്ത് ജൂദരില്‍ നിന്നാണ് വരുന്നത്. 23എന്നാല്‍, യഥാര്‍ഥ ഇബാദത്തുകാര്‍ റൂഹിലും ഹഖ്വീഖത്തിലും അബ്ബയെ ഇബാദത്ത് ചെയ്യുന്ന വഖ്ത് വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഇബാദത്ത് തന്നെയാണ് അബ്ബ ആഗ്രഹിക്കുന്നതും. 24അള്ളാഹു റൂഹാണ്. അള്ളാഹുവിനെ ഇബാദത്ത് ചെയ്യുന്നവര്‍ റൂഹിലും ഹഖ്വീഖത്തിലുമാണ് ഇബാദത്ത് ചെയ്യണ്ടത്. 25ആ ഹുറുമ പറഞ്ഞു: അല്‍മസീഹ്- വരുമെന്ന് എനിക്ക് അറഫാണ്. അൽ മസീഹ് വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറഫാക്കും. 26ഈസാ(അ) അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അൽ മസീഹ്.


യഹിയ്യ 4:39-42  

39ഞാന്‍ ചെയ്തതെല്ലാം ഈസാ(അ) എന്നോടു പറഞ്ഞു എന്ന ആ ഹുറുമയുടെ[c] 4.39 ഹുറുമയുടെ = സ്ത്രീയുടെ ശഹാദത്ത് സബബായി മദീനത്തിലെ സമരിയാക്കാരില്‍ ഒരുവിധക്കാരൊക്കെയും ഈസാ(അ)ല്‍ ഈമാൻ വെച്ചു. 40ആ സമരിയാക്കാര്‍ ഈസാ(അ)ൻറെ അടുത്തു വന്നു ഞങ്ങളോടൊത്തു പാർക്കണമെന്ന് അദ്ധേഹത്തോട് അപേക്ഷിക്കുകയും ഈസാ(അ) രണ്ടു യൌമിൽ അവിടെ പാർക്കയും ചെയ്തു. 41ഈസാ(അ)ൻറെ വയള് കേട്ട മറ്റു പലരും ഈസാ(അ)ൽ ഈമാൻ വെച്ചു. 42അവര്‍ ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഈസാ(അ)ൽ ഞങ്ങള്‍ ഈമാൻ വെക്കുന്നതു നീ ചൊല്ലിയതുകൊണ്ടല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു കേൾക്കുകയും ഇദ്ദേഹമാണു യഥാര്‍ഥത്തില്‍ ദുനിയാവിൻറെ രക്ഷകന്‍ എന്ന് അറഫാക്കുകയും ചെയ്തിരിക്കുന്നു.


Footnotes