സൂറ അൽ-വജ്ഹ 2:4-24
4ഇതാണ് സമാഇന്റെയും അർളിന്റെയും ഉത്പത്തിചരിത്രം.
ഏദന്‍ തോട്ടം
5അള്ളാഹു തഅലാ സമാഉം അർളും പടച്ച നാളില്‍ അർളില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു അർളില്‍ മത്വർ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. 6എന്നാല്‍, അർളില്‍ നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു. 7അള്ളാഹു തഅലാ അർളിലെ മണ്ണ്കൊണ്ട് മുഷ്യന്‍ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ ഇൻസാൻ ജീവനുള്ളവനായിത്തീര്‍ന്നു.
8അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മുഷ്യന്‍ അവിടെ താമസിപ്പിച്ചു. 9കാഴ്ചയ്ക്കു കൌതുകവും ഒചീനിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു അർളിൽ നിന്നു പുറപ്പെടുവിച്ചു. ജീവന്റെ ശജറും നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ ശജറും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി.
10തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. 11ഒന്നാമത്തേതിന്റെ ഇസ്മ് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു. 12ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്. 13രണ്ടാമത്തെ നഹ്റിന്റെ ഇസ്മ് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു. 14മൂന്നാമത്തെ നഹ്റിന്റെ ഇസ്മ് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കു ഭാഗത്തു കൂടി ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രെട്ടീസ്.
15ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും അള്ളാഹു തഅലാ ഇൻസാനെ അവിടെയാക്കി. 16അവിടുന്ന് അവനോടു അംറാക്കി: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും സമറത്ത് ഒജീനിച്ചുകൊള്ളുക. 17എന്നാല്‍, ഖൈറ് തിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ സമറത്ത് നീ തിന്നരുത്; തിന്നുന്ന യൌമിൽ നീ മയ്യത്താകും.
18അള്ളാഹു തഅലാ: അരുളിച്ചെയ്തു: ഇൻസാൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.
19അള്ളാഹു തഅലാ ദുനിയാവിലെ സകല ബഹീമത്തുകളെയും സമാഅ് ലെ സകല പക്ഷികളെയും അർളിൽ നിന്നു രൂപപ്പെടുത്തി. അവയ്ക്കു ഇൻസാൻ എന്തു പേരിടുമെന്ന് അറഫാവാൻ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. ഇൻസാൻ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു. 20എല്ലാ കന്നുകാലികള്‍ക്കും സമാഅ് ലെ പറവകള്‍ക്കും ഹഖ്ലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.
21അതുകൊണ്ട്, അള്ളാഹു തഅലാ ഇൻസാനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം ലഹ്മ് കൊണ്ടു മൂടി. 22മനുഷ്യനില്‍ നിന്ന് എടുത്ത വാരിയെല്ലു കൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍ കൊണ്ടു വന്നു.
23അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും ലഹ്മില്‍ നിന്നുള്ള ലഹ്മും. നരനില്‍ നിന്ന് എടുക്കപ്പെട്ടതു കൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും.
24അതിനാല്‍, റജുൽ അബിനെയും ഉമ്മിനെയും വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.